Home Blog Page 1774

സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

സോനേഭദ്ര .സെപ്റ്റിക് ടാങ്കിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശിലെ സോനേഭദ്ര കേവൽ ഗ്രാമത്തിലാണ് അപകടം.അഞ്ചു വയസ്സുള്ള അങ്കിത് ആറു വയസ്സുകാരനായ സൗരഭ് എന്നിവരാണ് മരിച്ചത്
കളിക്കുന്നതിനിടയിൽ കുട്ടികൾ സെപ്റ്റിക് ടാങ്കിൻ്റെ മൂടി തകർന്ന് അതിലേക്ക് വീഴുകയായിരുന്നു.
മാതാപിതാക്കൾ ഉടൻതന്നെ കുട്ടികളെ ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആവില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി

സര്‍ക്കാരിന് തിരിച്ചടി,ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജന നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
സര്‍ക്കാരിന്റെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെ വാര്‍ഡ് പുനര്‍ വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പടന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പുനര്‍ വിഭജന ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഗരസഭകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി.
2015 ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന നിലയിലുള്ള വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത് അന്തിമഘട്ടത്തില്‍ എത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി

കല്ലടി.ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി എംഇഎസ് കോളേജിന് സമീപമാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ ഏത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി.ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷൻ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആർ എഫിൽ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടതി ചോദ്യങ്ങൾ ഉയർത്തിയത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇത്.ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേ. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പണം റീഇമ്പേഴ്സ് ചെയ്യുമെന്ന് കേന്ദ്രം മറുപടി നൽകി. പിന്നാലെ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ 181 കോടി എസ് ഡി ആർ എഫിൽ ഉണ്ടെങ്കിലും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ വിനയോഗം സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എംഎം ലോറൻസിന്റെ മൃതദേഹം ,തീരുമാനമായി

കൊച്ചി.സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് തന്നെ വിട്ട് നൽകും. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിഷയം മധ്യസ്ഥ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്.

ഒടുവിൽ എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിനായി വിട്ടു നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയിലും പ്രശ്നപരിഹാരം ആകാതിരുന്നതിനെത്തുടർന്നാണ് കോടതി നടപടി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ഉത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മക്കളായ ആശാലോറൻസും സാജതയുമാണ് കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണ് നടന്നതെന്നും അസുഖ ബാധിതനായി കിടന്ന സമയത്ത് ലോറൻസ് പ്രാർഥന സ്വീകരിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മുതിർന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു. സെപ്തംബർ 21നാണ് എം എം ലോറൻസ് മരണപ്പെട്ടത്. സിംഗിൾബെഞ്ച് ഉത്തരവിനെ തുടർന്ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരുക്ക്

കോഴിക്കോട്. കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരുക്ക്. ദർശനം കഴിഞ്ഞ് ബംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പിക്കപ്പ് ലോറിയുമായി ഇടിച്ചാണ് അപകടം. പരുക്കേവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്.

ശബരിമല മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ ഭക്തരുടെ ക്യൂ

ശബരിമല. തീർത്ഥാടകരുടെ തിരക്കേറുന്നു. മരക്കൂട്ടം മുതൽ വലിയ നടപ്പന്തൽ വരെ ഭക്തരുടെ ക്യൂ. സ്പോട്ട് ബുക്കിം​ഗ് വഴി അധികമായി ആളെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് പോലീസ്.

പതിനായിരം പേരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മല ചവിട്ടാൻ അനുവദിക്കുക. എന്നാൽ, ഇന്നലെ എത്തിയത് ഇരുപതിനായിരം പേർ. പ്രതിദിന തീർത്ഥാടകരുടെ എണ്ണം എഴുപതിനായിരത്തിൽ ഒതുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ്
രണ്ട് ദിവസമായി ആകെ എണ്ണം 90,000 കടക്കുന്നത്.തീർത്ഥാടകരുടെ വരി ശരംകുത്തി വരെ.മണിക്കൂറുകൾ ക്യൂ നിന്നാണ് സന്നിധാനത്തെത്തുന്നത്. എരുമേലി പരമ്പരാഗത കാനന പാത വഴി വരുന്ന തീർത്ഥാടകർക്ക് വരി നിൽക്കാതെ ദർശനം
പ്രത്യേക സംവിധാനം നടപ്പാക്കി.

എസ് ഒ ജി ക്യാമ്പിലെ ആത്മഹത്യ,ഉദ്യോഗസ്ഥരുടെ പീഡനം വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് മൊഴി

മലപ്പുറം.അരീക്കോട് എസ്. ഒ. ജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യ.അന്വേഷണ സംഘത്തിന് എസ്.ഒ.ജി കമാൻഡോകൾ മൊഴി നൽകി. അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം. വ്യക്തിവൈരാഗ്യത്തിന് കാരണം സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതിന്. വയനാട് സ്വദേശിയായ സുനീഷ് മരിച്ചത് SOG ക്യാമ്പിലെ 2021 ൽ നടന്ന ട്രെയിനിങ്ങിനിടെ

കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയന്ന് ആരോപണം.സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.സുനീഷിന്റെ മരണം വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ പീഡനം വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് മൊഴി

ഭാര്യാ പിതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു

കുളത്തുപ്പുഴ. ഭാര്യാ പിതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു കൊലപാതകശ്രമം. ഗുരുതരമായി പൊള്ളലെറ്റ് അഷറഫിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7:30 ഓടെയാണ് സംഭവം. മടത്തറ സ്വദേശി യായ മരുമകൻ സജീറിനെ കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്താനോട്ടം

2024 ഡിസംബർ 18 ബുധൻ

BREAKING NEWS

?ആലപ്പുഴയിലെ ചികിത്സാപിഴവ് ആശുപത്രിക്ക് മുന്നിൽ സമരത്തിനൊരുങ്ങി കുടുംബം

?പുഷ്പ – 2 ൻ്റെ റിലിസിങിനിടെ മരിച്ച അമ്മയുടെ മകന് മസ്തിഷ്ക മരണം

?തിരുവനന്തപുരം ചിറയിൻകീഴിൽ4 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

?തൃശൂർ പാലാപ്പിളളിയിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങി.

?ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ച, അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

?കോഴിക്കോട് നന്മണ്ടയിൽ നാല് പേരെ ആക്രമിച്ച നായ്ക്ക് പേവിഷ ബാധ

? പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവ് എന്ന നിലയിൽ തോമസ് കെ തോമസിന് എപ്പോൾ വേണമെങ്കിലും ദേശീയ അധ്യക്ഷനെ കാണാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

?കേരളീയം?

?ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും.

?ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു. സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

?ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എം എസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയിലെ സാധ്യത ചോദ്യങ്ങളുമായി സി ഇ ഒ ഷുഹൈബ് ഓണ്‍ലൈന്‍ ചാനലിന്റെ ലൈവിലെത്തി.

?24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വിണാ ജോര്‍ജ് ഇന്ന് നിര്‍വ്വഹിക്കും. തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും.

?സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷന്‍ പുരോഗമിക്കുന്നു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

?എന്‍.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതില്‍ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു.

?സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

?പിറവത്ത് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

? സമൂഹമാധ്യമങ്ങ
ളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.

? ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്ത സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

? കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിന് നാടിന്റെ യാത്രാമൊഴി. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മര്‍ത്തോമ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പള്ളി സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.

?കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി.

?കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് സ്റ്റേ നല്‍കിയത്.

?ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

?? ദേശീയം ??

? പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടും. മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്നലെ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.

? ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.

? ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത പാര്‍ട്ടി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്ന് ബിജെപി വൃത്തങ്ങള്‍. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പില്‍ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എന്‍ഡിഎയ്ക്ക് 293 സീറ്റുകള്‍ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാരെങ്കിലും വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്.

? ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു.

? പ്രിയങ്ക ഗാന്ധി പലസ്തീന്‍ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തര്‍ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ബാഗ് ധരിച്ചു നടക്കുകയാണെന്നാണ് യോഗി പരിഹസിച്ചത്.

?? അന്തർദേശീയം ??

? മൂന്ന് വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. 2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും മാര്‍പാപ്പ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

? റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.

? കായികം

? വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒമ്പത് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

?ബ്രസീലിന്റെ യുവ സ്ട്രൈക്കറും റയല്‍ മഡ്രിഡ് താരവുമായ വിനീസ്യൂസ് ജൂനിയറിനെ ഫിഫ ദ് ബെസ്റ്റ് പുരുഷ താരമായി തിരഞ്ഞെടുത്തു. മികച്ച വനിതാ താരമായി ബാര്‍സിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസന് ലഭിച്ചു.

?ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.