Home Blog Page 170

കനത്തമഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട്,7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

കൊച്ചിയിൽ പെയ്ത ശക്തമായ മഴയിൽ എംജി റോഡിലെ കടകളിൽ അടക്കം വെള്ളം കയറി. പലയിടത്തും വൈദ്യുതി മുടങ്ങി. എറണാകുളം ഇലഞ്ഞിയിൽ ഇടിമിന്നലേറ്റ് വീടിനു കേടുപാട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. 7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

കൊച്ചിയിൽ കലൂർ കതൃക്കടവ് എംജി റോഡ് ജോസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. രൂക്ഷമഴയെ തുടർന്ന് മൂന്നു മണിക്കൂർ കൊച്ചി നഗരം ഓറഞ്ച് അലോട്ടിലായിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോയുടെ പണിയടക്കം ദുരിതത്തിൽ ആയി. എംജി റോഡിലെ വെള്ളക്കെട്ട് കുറയുന്നുണ്ടെങ്കിലും ജോസ് ജംഗ്ഷനിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുന്നു. എറണാകുളം ഇലഞ്ഞിയിൽ അമ്മയും കുഞ്ഞും മാത്രം ഉണ്ടായിരുന്ന വീടിന് ഇടിമിന്നലേറ്റ് കേടുപാട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഓറഞ്ച് അലെർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. കൂമ്പൻപാറ മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ അടിമാലി- കല്ലാർ റോഡ് താൽക്കാലികമായി അടച്ചു. മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കല്ലാർകുട്ടി റോഡ് വഴി തിരിച്ചുവിടുന്നു. താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. രണ്ടര മണിക്കൂറോളം ഗതാഗത കുരുക്കിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ യാത്രക്കാരി കുഴഞ്ഞുവീണു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കയപ്പെടുത്തി. മലയോര മേഖലകളിൽ മഴ കനത്തേക്കും. നാളെയും മഴ തുടരാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഏഴു ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി.

മകന്‍ അച്ഛനെ കുത്തി പരുക്കേല്‍പ്പിച്ചു

തൃശൂർ. വരാക്കര കാളക്കല്ല് പുളിഞ്ചോട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തി പരുക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ ചുക്കത്ത് ഗോപാലനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബിനേഷിനെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 6 മണിയോടെയാണ് സംഭവം

ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം.ഞായറാഴ്ച വൈകിട്ട് 6മണിയോടെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 18.45% ആണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ല പുരോഗതി ദൃശ്യമാണ്.
നഗരത്തിലെ ചില കളക്ഷൻ ഹബ്ബുകൾ താൻ സന്ദർശിച്ചതായും ബി എൽ ഒ മാർ വളരെ ഉത്സാഹഭരിതരായാണ് തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും ജോലിയിൽ വ്യാപൃതരായ ബി എൽ ഒ മാരെയും അവരുടെ കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദിച്ചു.


വോട്ടർമാർ ഓൺലൈനായി 53,254 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.19% വരും.
വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 1,64,631 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു

പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ല, കെ ജയകുമാർ

ശബരിമല.പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല.ബോർഡ് യോഗങ്ങൾ എങ്ങനെ ചേരണം എന്നുള്ളതിനെപ്പറ്റി ക്രമീകരണം വരുത്തിയിട്ടുണ്ട്. അജണ്ട നേരത്തെ കിട്ടണം.പരിഗണനയ്ക്ക് വരുന്ന വിഷയങ്ങൾ പ്രസിഡൻറ് അറിഞ്ഞിരിക്കണം. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല. അങ്ങനെയൊക്കെ ചെയ്തതിന്റെ കുഴപ്പങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

70,000 മുതൽ 75,000 വരെ ആളുകളാണ് വരുന്നത്. ഇത്തരത്തിൽ ആളുകൾ എത്തിയാൽ പ്രശ്നമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. കാര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു. ഞങ്ങളും ഭക്തന്മാരും സംതൃപതർ

പോലീസ് ഓഫീസർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും അധികാരം നൽകിയിട്ടുണ്ട്. ഒരു ബുക്കിംഗ് ഇല്ലാതെയും വരുന്നവരുണ്ട്. സ്പോട്ട് ബുക്കിംഗ് 5000 അല്ലെങ്കിൽ 7000 ആക്കി നിർത്തിയില്ലെങ്കിൽ നിയന്ത്രിക്കാനാകില്ല. എണ്ണം കൂട്ടുന്നതിലല്ല കാര്യം. വരുന്നവർക്ക് സേവനം നൽകാൻ കഴിയണം. കുറച്ചതുമൂലം ഗുണമുണ്ട്

സ്പോട്ട് ബുക്കിംഗ് 5000 ആക്കി കുറച്ചപ്പോൾ സമ്മർദ്ദമുണ്ട്. അത് പതുക്കെ വർദ്ധിപ്പിച്ചു വരുന്നു. സ്പോട്ട് ബുക്കിംഗ് പതുകെ 10,000 വരെ ആക്കാൻ സാധിക്കും

വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്.തൃശ്ശൂർ – ഷോർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചിറയത്ത് ബസ്സാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയത്ത് നിയന്ത്രണം നഷ്ടമായ ബസ് പുളിമരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരിൽ 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

വയനാട്ടില്‍ കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പ്, അനുനയനീക്കവുമായി ജില്ലാ നേതൃത്വം

വയനാട്. കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പിൽ അനുനയനീക്കവുമായി ജില്ലാ നേതൃത്വം. കല്പറ്റയിലെ സമസ്ത ജില്ലകമ്മിറ്റി ഓഫീസിൽ ടി സിദ്ദിഖ് MLA യുടെ നേതൃത്വത്തിൽ നേരിട്ടത്തിയാണ് ചർച്ച നടത്തിയത്. ആശങ്കകൾ കോൺഗ്രസ്സ് നേതൃത്വം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത ജില്ലാ നേതൃത്വം പ്രതികരിച്ചു

ജില്ലാ പഞ്ചായത്തിലേക്കും
ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോൺഗ്രസ്സ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി സമസ്ത യുവജന വിഭാഗം രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ അനു നയ നീക്കം.കൽപ്പറ്റ പള്ളിത്താഴ സമസ്ത ഓഫീസിൽ നേരിട്ടത്തിയാണ് ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.DCC പ്രസിഡൻ്റ് ടി ജെ ഐസക്കും ചർച്ചയിൽ പങ്കെടുത്തു. തോമാട്ടുചാൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എൻ. ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളി വയൽ വിമത സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രികയും നൽകിയിരുന്നു.എന്ത് അയോഗ്യത യാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നായിരുന്നു ജഷീർ ഉന്നയിച്ച് ആവശ്യം. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് എം.എൽ.എ യുടെയും ഡി.സി.സി. പ്രസിഡെന്റിന്റെയും സമസ് നേതൃത്വവുമായുള്ള ചർച്ച.തങ്ങളുടെ
എതിർപ്പ് അംഗീകരിക്കുന്നതായി കോൺഗ്രസ്സ് അറിയിച്ചുവെന്നും തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത നേതൃത്വം പ്രതികരിച്ചു

ഇടഞ്ഞു നിൽക്കുന്ന ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചെക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഡിസിസി

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യം, ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ന്യൂഡെല്‍ഹി.ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക്‌ മേൽ സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.ഒരു കേസിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ലെന്നും വിരമിക്കല്‍ ദിനം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വിരമിക്കലിനു ശേഷം ഒരു ഔദ്യോഗ പദവിയും വഹിക്കില്ലെന്നും ബി ആർ ഗവായ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിനമാണ് വിവിധ വിഷയങ്ങളിൽ ബി ആർ ഗവായി നിലപാടുകൾ വ്യക്തമാക്കിയത്.ഭരണ ഘടനയില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രപതിയുടെ റഫന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തോട് ചീഫ് ജസ്റ്റിസിന്റെ മറുപടി. ബില്ലുകള്‍ അംഗീകരിക്കാന്‍ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ല. എന്നാല്‍ കാലതാമസമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ഗവായ് വ്യക്തമാക്കി.
കൊളീജിയത്തിൽ സമവായമില്ലാത്തത് കൊണ്ടാണ് കൂടുതൽ വനിതാ ജഡ്ജിമാർ സുപ്രീംകോടതിയിൽ ഇല്ലാത്തത് എന്നും ഗവായ് വിമർശിച്ചു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക് നേരെ സുപ്രീംകോടതിയിൽ ഉണ്ടായ ഷൂ ഏറും ഗവായി ഓർത്തെടുത്തു .വിരമിച്ചതിനുശേഷം ഒരു നിയമനവും സ്വീകരിക്കില്ലെന്ന കാര്യവും ആവര്‍ത്തിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി വ്യക്തമാക്കി. ജസ്റ്റിസ്‌ സൂര്യകാന്ത് നാളെ സുപ്രീം കോടതിയുടെ 53ാം ചീഫ് ജസ്റ്റിസ്‌ ആയി ചുമതലയേൽക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡനശ്രമം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പ്രേമം നടിച്ച് വശീകരിച്ച്, കാറിൽ കൂട്ടിക്കൊണ്ടു പോയായിരുന്നു പീഡന ശ്രമം.പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിതുര പോലീസ് പ്രതിയെ പിടികൂടിയത് തൃശ്ശൂരിൽ നിന്ന്.

ടെറസില്‍ ഒളിച്ചിരുന്ന് മോഷ്ടാവ്….തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസില്‍ തുണി ഉണക്കാന്‍ കയറിയ സ്ത്രീ കണ്ടു…. ഒടുവില്‍ പോലീസ് പിടിയില്‍

പട്ടാപ്പകല്‍ വീടിനു മുകളിലെ ടെറസില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി മേലുകാവ് പൊലീസിനെ ഏല്പിച്ചു. കോട്ടയത്തെ കൊല്ലപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസില്‍ തുണി ഉണക്കാന്‍ കയറിയ സ്ത്രീയാണ് അയല്‍വീടിന്റെ ടെറസില്‍ മോഷ്ടാവ് ഒളിച്ചിരിക്കുന്നത് കണ്ടത്.

തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് ഇയാള്‍. നേരത്തേ, കൊടുമ്പിടിയില്‍ ഒരു കെട്ടിടത്തില്‍ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈല്‍ ഫോണും 5000 രൂപയും മോഷണംപോയിരുന്നു.

ഒരാഴ്ച മുമ്പ് കാവുംകണ്ട പ്രദേശത്തെ വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയില്‍ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളില്‍ നിന്ന് 500 കിലോയോളം റബര്‍ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടനാട്, കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമാണ്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലെ സാംഡോളിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. സ്മൃതിയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെക്കുന്നതെന്ന് താരത്തിന്റെ മാനേജര്‍ തുഹിന്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ശ്രീനിവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്മൃതിയും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ നില വഷളായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും താരത്തിന്റെ മാനേജര്‍ പറഞ്ഞു. വെഡ്ഡിങ് മനേജ്‌മെന്റ് ടീമും വിവാഹം മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചു.
വിവാഹ ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഹല്‍ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങള്‍ക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീല്‍, റേണുക സിങ്, ശിവാലി ഷിന്‍ഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ശഫാലി വര്‍മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത സ്മൃതി തന്നെയാണ് പുറത്തുവിട്ടത്. പ്രഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28കാരനായ പലാഷ്.