ന്യൂഡെൽഹി. .SIR സമയപരിധി നീട്ടി. 11 വരെ എന്യൂമറേഷൻ ഫോം നൽകാം
16 വരെയാണ് നീട്ടിയത് കരട് വോട്ടർ പട്ടിക 16 ന്. SIR സമയപരിധി നീട്ടി
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്
ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക
16 മുതൽ ജനുവരി 15 വരെ ആക്ഷേപങ്ങൾ നൽകാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് തീരുമാനം
SIR സമയപരിധി നീട്ടി
പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകം
കണ്ണൂർ .തലശ്ശേരിയിൽ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. മരിച്ച തമിഴ്നാട് സ്വദേശി ധനകോടിയുടെ ഭർത്താവ് അമ്പാരം കുറ്റം സമ്മതിച്ചു. മദ്യപിച്ച ശേഷമുണ്ടായ തർക്കാമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം
30 വർഷം മുമ്പ് കേരളത്തിൽ എത്തിയ ധനകോടിയും അമ്പാരവും കണ്ണൂരിൽ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റാണ് ജീവിച്ചിരുന്നത്. തലശ്ശേരിയിൽ ഇടയ്ക്ക് വരുമ്പോൾ പണി പൂർത്തിയാകാത്ത ഈ കെട്ടിടത്തിൽ എത്തും. ഇരുവരും മദ്യപിക്കാറുണ്ട്. അങ്ങനെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിനൊടുവിൽ ധനകോടിയെ തള്ളിയിട്ട് കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് അമ്പാരത്തിന്റെ കുറ്റസമ്മതം. കൊലപാതകശേഷം മൃതദേഹം ലിഫ്റ്റ് കുഴിയിൽ ഇട്ടു, ശേഷം സാരി കൊണ്ട് മറച്ചു. ധനകോടിയെ പറ്റി മക്കൾ ചോദിച്ചപ്പോൾ തമിഴ്നാട്ടിലേക്ക് പോയെന്നായിരുന്നു അമ്പാരത്തിന്റെ മറുപടി. എന്നാൽ കൂടുതൽ കാര്യങ്ങൾ തിരക്കിയത്തോടെയാണ് കഴിഞ്ഞ ദിവസം കൊലപാതകവിവരം പുറത്തുവന്നത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടവും കണ്ടെത്തി. അമ്പാരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്സിന് വീണ്ടും കുരുക്ക്
ന്യൂഡെൽഹി. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ്സിന് വീണ്ടും കുരുക്ക്.കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു . ഇ ഡി യുടെ നിർദ്ദേശം അനുസരിച്ചു ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് ഫയൽ ചെയ്തത്.
കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിൽ പുതുമ ഇല്ലെന്ന് കെ സി വേണുഗോപാൽ എം പി.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയാ ഗാന്ധി തുടങ്ങിയവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി യാണ് പുതിയ കേസ്
സോണിയക്കും രാഹുലിനും പുറമേ സാം പിത്രോദയടക്കം മറ്റ് നാലു പേരെയാണ് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്,യംഗ് ഇന്ത്യൻ, ഡോട്ടെക്‌സ് മർച്ചന്‍റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനൽ ഗൂഢാലോചന കേസിൽ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമാണ്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ടെന്ന് AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ,ഒക്ടോബർ മൂന്നിനാണ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എ ജെ ൽ ഓഹരി ഉടമകളെ വിളിച്ചു വരുത്തി, അവരുടെ സമ്മതത്തോടെയാണോ ഇടപാട് നടത്തിയതെന്ന് അന്വേഷിക്കുമെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേട്,എസ് സുരേഷിന്റെ വാദം പൊളിയുന്നു.
തിരുവനന്തപുരം. പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. എസ് സുരേഷിന് ബാങ്കിൽ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. വായ്പാ അപേക്ഷ നൽകാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടിനെ തുടർന്നുണ്ടായ നഷ്ടം 4.16 കോടിയെന്ന്
സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണം എന്നായിരുന്നു സഹകരണ വകുപ്പിൻ്റെ ഉത്തരവ്.എന്നാൽ പിഴ നിർണയിച്ചത് കൂട്ടുത്തരവാദത്തിന്റെ ഭാഗം എന്നും, സംഘത്തിൽ നിന്ന് താൻ വായ്പ എടുത്തിട്ടില്ലെന്നും വായ്പയ്ക്കായി ആരെയും ശുപാർശ
ചെയ്തിട്ടില്ലെന്നുമായിരുന്നു എസ് സുരേഷിന്റെ വിശദീകരണം. ഈ വാദമാണ് പൊളിയുന്നത്. 2013ലും 2014ലും എസ് സുരേഷ് സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. സഹകരണ സംഘം വൈസ് പ്രസിഡൻറ് ആയിരുന്നിട്ടും എസ്
സുരേഷ് കുടിശ്ശിക വരുത്തി. വായ്പയ്ക്ക് അപേക്ഷ നൽകാതെയാണ് പണം കൈപ്പറ്റിയത്. വായ്പകൾ പലിശ സഹിതം സുരേഷ് തിരിച്ചടയ്ക്കാൻ ഉണ്ട്.
വായ്പ കുടിശ്ശികയുടെ രേഖകൾ 24ന് ലഭിച്ചു.
സുരേഷിന് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ബന്ധമില്ലെന്ന് വാദവും തെറ്റ്.എസ് സുരേഷ് ബോർഡ് യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തു. മൂന്ന് വാർഷിക പൊതുയോഗങ്ങളിലും പങ്കെടുത്തു.സഹകരണ ജോയിൻ്റ് രജിസ്റ്റാറുടെ സർ ചാർജ് ഉത്തരവും 24 ന് ലഭിച്ചു.ക്രമക്കേടിൽ സംഘം പ്രസിഡൻറ് ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ്
ജി പത്മകുമാർ
തിരിച്ചടയ്ക്കേണ്ടത് 46 ലക്ഷം രൂപ. ഭരണസമിതിയിൽ 16 പേരുണ്ടായിരുന്നതിൽ
ഏഴു പേർ 46 ലക്ഷം വീതവും
9 പേർ 16 ലക്ഷം വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പിന്റെ ഉത്തരവ്.
സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ ഡൈനിംഗ് ഉൾപ്പെടില്ല,
ഇടുക്കി. ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ. ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനാൽ ആനച്ചാലിലെ സ്കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
സ്കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവിൽ ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി. നിലവിൽ മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകുകയും സാധ്യമല്ല. സാഹസിക വിനോദങ്ങളുടെ പട്ടികയിൽ സ്കൈ ഡൈനിംഗ് ഉൾപ്പെട്ടിട്ടുമില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സതേൺ സ്കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനം സ്കൈ ഡൈനിങ് നടത്തിയിരുന്നത് അനധികൃതമായിട്ടായിരുന്നു എന്നത് വ്യക്തം. നിലവിൽ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് കരസ്ഥമാക്കിയതിനുശേഷം മാത്രമേ ആനച്ചാലിലെ സ്കൈ ഡൈനിങ് തുറന്നു പ്രവർത്തിക്കാൻ കഴിയൂ. മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്ന നടപടികൾ ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം
ഡിറ്റ് വാ തീവ്രന്യൂനമർദ്ദമാകും
ഇന്ന് വൈകിട്ടോടെ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
നാളെ രാവിലെയോടെ ശക്തി കുറഞ്ഞ ന്യൂനമർദ്ദമാകും
കാറ്റിൻ്റെ വേഗം നിലവിൽ മണിക്കൂറിൽ ഏഴ് കിലോമീറ്റർ
ഡിറ്റ് വാ ചുഴലികാറ്റിൽ തമിഴ്നാട്ടിൽ ഒരു മരണം
തഞ്ചാവൂരിൽ വീട് ഇടിഞ്ഞുവീണ് യുവതി മരിച്ചു .ആലമൻകുറിച്ചി സ്വദേശി രേണുക ദേവി (20) ആണ് മരിച്ചത്
DYSP ഉമേഷിന് എതിരെDGP ക്ക് പരാതി നൽകി കോഴിക്കോട് DCC
കോഴിക്കോട്.ചെർപ്പുളശേരി സി ഐ യുടെ ആത്മഹത്യ
DGP ക്ക് പരാതി നൽകി കോഴിക്കോട് DCC
DYSP ഉമേഷിന് എതിരെയാണ് പരാതി നൽകിയത്
ആത്മഹത്യ കുറിപ്പിലെ പരാമർശം വിശദമായ അന്വേഷണം നടത്തണം
ഉമേഷിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണം
ട്രാക്ക് റെക്കോഡ് മോശം ഉദ്യോഗസ്ഥൻ
സ്വഭാവ ദൂഷ്യത്തിന് പേര് കേട്ട ഉദ്യോഗസ്ഥന് എന്നും പരാതിയിൽ
അറബിക് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം
കൊല്ലം ജില്ലാ കലോത്സവത്തിൽ HS ( പെൺ ) അറബിക് പദ്യം ചൊല്ലൽ – അറബിക് കലോത്സവം ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ. തേവലക്കര പറങ്കാമൂട്ടിൽ അൻസറുദ്ദീ ന്റെയും ഷാലിമായുടെയും മകളാണ്. മാപ്പിളപ്പാട്ടിൽ A ഗ്രേഡും കരസ്ഥമാക്കി
🗓️ ദിനവിശേഷം| 2025 നവംബർ 30 ഞായർ | (1201 വൃശ്ചികം 14)
🗓️ സുപ്രധാന ദിനങ്ങൾ
- ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം (Computer Security Day): സൈബർ സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിനം.
- ലോക മൗസ് ദിനം (World Mouse Day): കമ്പ്യൂട്ടർ മൗസിന്റെ പ്രാധാന്യം അനുസ്മരിക്കുന്ന ദിനം.
📜 ചരിത്രത്തിൽ ഇന്ന്
- 1872: ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിൽ നടന്നു.
- 1966: കരീബിയൻ ദ്വീപായ ബാർബഡോസ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
- 1987: അഫ്ഗാനിസ്ഥാൻ ഭരണഘടന അംഗീകരിച്ചു.
🇮🇳 ഇന്ത്യയിലും കേരളത്തിലും ഇന്ന്
- സർവകക്ഷിയോഗം: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ സർവകക്ഷിയോഗം നടക്കും.
- മൻ കീ ബാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി രാവിലെ 11 മണിക്ക്.
- കേരളത്തിൽ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
- മുനമ്പം സമരം: ഒരു വർഷത്തിൽ ഏറെയായി നടന്നുവരുന്ന മുനമ്പം ഭൂസമരം ഇന്ന് നിർത്തിവെയ്ക്കും.
- കായിക സമാപനം: ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഹരിയാനയിൽ സമാപനം.
🙏 പ്രധാന ആരാധനാലയ വിശേഷങ്ങൾ
- തൃശ്ശൂർ: ബസലിക്ക വലിയ തിരുനാൾ.
- ചക്കുളത്തുകാവ്: നിലവറ ദീപം തെളിക്കൽ.
- ഗുരുവായൂർ: ദശമി നെയ് വിളക്കാഘോഷം.
🎂 ജന്മദിനം പ്രമുഖർ
- വാണി ജയറാം (1945): പത്മഭൂഷൺ നേടിയ പ്രശസ്ത പിന്നണി ഗായിക.
- ജാനകി രാമചന്ദ്രൻ (1923): മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത (തമിഴ്നാട്).
- മാർക്ക് ട്വയിൻ (1835): വിഖ്യാത അമേരിക്കൻ സാഹിത്യകാരൻ (ഹക്കിൾബറി ഫിൻ, ടോം സയർ കഥകളുടെ സ്രഷ്ടാവ്).
- വിൻസ്റ്റൺ ചർച്ചിൽ (1874): സാഹിത്യ നോബേൽ ലഭിച്ച ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി.
- സ്മിത്ത്സൺ ടെന്നന്റ് (1761): ഓസ്മിയം, ഇറിഡിയം മൂലകങ്ങൾ കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ.
- സി.എസ്. സുബ്രഹ്മണ്യൻ പോറ്റി (1875): കവിയും അധ്യാപകനും ആയിരുന്ന ഇദ്ദേഹത്തിന്റെ 150-ാം ജന്മദിനം.
- രാഹുൽ ശർമ്മ (1986): ഇന്ത്യൻ ക്രിക്കറ്റർ.
- മൻമോഹൻ അധികാരി (1920): നേപ്പാളിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി.
- എബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (1938): ഗ്രന്ഥശാലാ പ്രവർത്തകൻ.
🥀 ഓർമ്മദിനം
- പഴശ്ശിരാജ (1805): ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു.
- ഐ.കെ. ഗുജ്റാൾ (2012): മുൻ പ്രധാനമന്ത്രി.
- ലക്ഷ്മി.എൻ. മേനോൻ (1994): പത്മഭൂഷൺ ലഭിച്ച, കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത.
- ജിമ്മി ജോർജ്ജ് (1987): മലയാളി വോളിബോൾ താരം (കാർ അപകടത്തിൽ അന്തരിച്ചു).
🏏 ഇന്നത്തെ പ്രധാന കായിക മത്സരങ്ങൾ
- ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ്: ആദ്യ മത്സരം ഉച്ചയ്ക്ക് 1.30-ന്.
- സൂപ്പർ ലീഗ് കേരള ഫുട്ബോൾ: മലപ്പുറം – തിരുവനന്തപുരം മത്സരം വൈകിട്ട് 7.30-ന്.
- സയ്യിദ് മുഷ്താഖ് അലി T20 ക്രിക്കറ്റ്: കേരളം – ഛത്തീസ്ഗഢ് മത്സരം രാവിലെ 11 മണിക്ക്.
വിവരങ്ങൾക്ക് കടപ്പാട്:
ഉദയ് ശബരീശം 9446871972
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ച… രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി യുവതി
ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
“വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.








































