Home Blog Page 118

ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ

കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.. ക്ലാപ്പന വരവിള കോമളത്ത് ജയൻ മകൻ മനു 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.  2025 നവംബർ രണ്ടാം തീയതി പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും പിത്തള വിളക്കുകളും  മോഷണം പോയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന ബ്ലേഡ് അയ്യപ്പൻ, മണികണ്ഠൻ, ശ്യാം, വിപിൻ ,സേതു എന്നിവർ നേരത്തെ പിടിയിലായിരുന്നു. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ മനു ഒളിവിൽ പോവുകയായിരുന്നു. കരുനാഗപ്പള്ളി പോലീസിന്റെ അന്വേഷണത്തിൽ പത്തനംതിട്ട റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദേശത്തിൽ  കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓഅനൂപ്, എസ്  ഐ മാരായ ഷമീർ, ആഷിക്
എസ് സി പി ഓ ഹാഷിം, സി പിഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ

കരുനാഗപ്പള്ളി:സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി തുമ്പമൺ രാമൻചിറ പടിഞ്ഞാറ്റക്കരയിൽ സുരേഷ് ബാബു മകൻ സായൂജ് 24 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .2025 സെപ്റ്റംബർ 28ആം തീയതി രാത്രിയിൽ തഴവയിലെ തൊടിയൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സെക്യൂരിറ്റി ജോലിയിൽ ഉണ്ടായിരുന്ന മുരളീധരൻ പിള്ളയെ തള്ളി നിലത്തിട്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് സിസിടിവി യും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസിനെ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത് പിടിയിലായ പ്രതിക്ക് മോഷണം, മയക്കുമരുന്ന് കേസുകൾ അടക്കം  പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്എച്ച് ഓ, അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഭാര്യക്ക് ബന്ധുവുമായി അടുപ്പം, വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്

കോയമ്പത്തൂര്‍: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഭര്‍ത്താവ്. ഞായറാഴ്ച രാവിലെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപമാണ് സംഭവം. രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. തിരുനെല്‍വേലി സ്വദേശിയായ ബാലമുരുഗ(32)നാണ് ഭാര്യ ശ്രീപ്രിയയെ (30) കൊലപ്പെടുത്തിയത്. അകന്ന ബന്ധുവുമായി ശ്രീപ്രിയയ്ക്ക് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നും കൃത്യത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹത്തിനൊപ്പം ചിത്രമെടുത്ത് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് വെച്ചിരുന്നു. ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്നായിരുന്നു ചിത്രത്തോടൊപ്പം ബാലമുരുഗന്‍ കുറിച്ചത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ബാലമുരുഗനും ശ്രീപ്രിയയും മാസങ്ങളായി അകന്നാണ് കഴിയുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇവര്‍ ബാലമുരുഗനൊപ്പമാണ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ ഹോസ്റ്റലില്‍ ആയിരുന്നു താമസം.
ബാലമുരുഗന്റെ അകന്ന ബന്ധുവുമായി ശ്രീപ്രിയക്ക് ബന്ധമുണ്ടെന്നും ഇയാള്‍ക്ക് മൂന്ന് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇക്കാരണം പറഞ്ഞ് ശ്രീപ്രിയക്കും ബാലമുരുഗനും ഇടയില്‍ വഴക്കും സ്ഥിരമായിരുന്നു. ശനിയാഴ്ച കോയമ്പത്തൂരിലെത്തിയ ബാലമുരുഗന്‍ ശ്രീപ്രിയയെ നേരില്‍ കണ്ട് സംസാരിച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും തനിക്കൊപ്പം വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീപ്രിയ ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു. ബാലമുരുഗന്‍ ശ്രീപ്രിയയെ കാണാനെത്തിയെന്ന് യുവാവ് അറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രം ബാലമുരുഗന് ഇയാള്‍ അയച്ചുകൊടുത്തു.
ഞായറാഴ്ച വീണ്ടും ഹോസ്റ്റലിലെത്തിയ ബാലമുരുഗന്‍ യുവാവ് അയച്ച ചിത്രത്തെ കുറിച്ച് ഭാര്യയോട് ചോദിച്ചു. ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ബാലമുരുഗന്‍ അരിവാള്‍ ഉപയോഗിച്ച് ശ്രീപ്രിയയെ വെട്ടി. രക്തം വാര്‍ന്ന ശ്രീപ്രിയ സംഭവ സ്ഥലത്ത്തന്നെ മരിച്ചു. രക്തത്തില്‍ മരിച്ചുകിടന്നിരുന്ന ശ്രീപ്രിയയുടെ മൃതദേഹത്തിന് അരികെ നിന്ന് ബാലമുരുഗന്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ഇതാണ് വാട്സ് ആപ്പില്‍ പങ്കുവെച്ചത്. പൊലീസ് എത്തിയപ്പോഴും ഇയാള്‍ മൃതദേഹത്തിനരികെ തുടരുകയായിരുന്നു.

ആശങ്ക! സംസ്ഥാനത്ത് 15-24 പ്രായക്കാർക്കിടയിൽ HIV കേസുകൾ വർധിക്കുന്നു:

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ എച്ച്ഐവി (HIV) അണുബാധ വർധിക്കുന്നത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. 2024-ൽ മാത്രം സംസ്ഥാനത്ത് 1213 പുതിയ HIV കേസുകൾ റിപ്പോർട്ട് ചെയ്തു.

വർധനവിന്റെ കണക്കുകൾ

  • പുതിയ കേസുകൾ (2024): 1213
    പ്രായപരിധിയിലെ വർധന: 2022-23 കാലയളവിൽ ഈ പ്രായപരിധിയിലുള്ളവരുടെ നിരക്ക് 9% ആയിരുന്നത്, ഈ വർഷം (ഏപ്രിൽ മുതൽ ഒക്ടോബർ വരെ) 15.4% ആയി വർധിച്ചു.
    കഴിഞ്ഞ മൂന്ന് വർഷം: ആകെ 4,477 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അണുബാധയുടെ പ്രധാന കാരണം

  • പുതിയ രോഗികളിൽ 62% പേർക്ക് രോഗം ബാധിച്ചത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (Kerala State AIDS Control Society – KSACS) പോലുള്ള ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ

  • സംസ്ഥാനത്ത് 15-24 പ്രായപരിധിയിൽ HIV കേസുകൾ വർധിക്കുന്നു എന്നത് ഒരു ആശങ്കാജനകമായ പ്രവണതയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • പ്രതിവർഷം ഏകദേശം 1200-ൽ അധികം ആളുകൾക്ക് HIV സ്ഥിരീകരിക്കുന്നുണ്ട്, അതിൽ 15% വരെ യുവജനങ്ങളാണ്.
  • സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് പ്രധാന രോഗവ്യാപന മാർഗ്ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
  • പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, യുവജനങ്ങൾക്കിടയിലെ HIV അണുബാധയുടെ വർധനവ് തടയാനായി നാഷണൽ സർവീസ് സ്കീം (NSS) പോലുള്ളവയുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ സംസ്ഥാനത്ത് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതായും വാർത്തകളുണ്ട്.

കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്.

മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.

2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.

വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരില്‍നിന്നും പ്രാദേശിക കറൻസിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.

ഏകാദശി നിറവിൽ ഗുരുവായൂർ

തൃശൂർ.ചരിത്രപ്രസിദ്ധമായ ഏകാദശി നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആയിരങ്ങൾ ഏകാദശി ദിനത്തിൽ കണ്ണനെ തൊഴുതു. വൻ ഭക്തജന തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്.


വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഇന്ന് അഭൂത പൂർവ്വമായ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഏകാദശി വൃതം നോറ്റ് എത്തിയ ആയിരക്കണക്കിനാളുകൾ കണ്ണനെ തൊഴുതു.

പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്‌തമയ പൂജയോടെയാണ് ഇത്തവണ ഏകാദശി ആഘോഷിക്കുന്നത്. ഓരോ 5 പൂജകൾ കഴിഞ്ഞാൽ ഒരു മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ദർശനം അനുവദിക്കുന്നുണ്ട്. 53 മണിക്കൂർ നട തുറന്നിരിക്കുന്നതിനാൽ പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ സ്പെഷ്യൽ  ക്യു ഒഴിവാക്കി ഏകാദശി ദർശനത്തിന് വരി നിൽക്കുന്നവർക്ക് മുൻഗണന നൽകി.

കേരള രാജ്ഭവന്റെ ബോർഡ് നീക്കി

തിരുവനന്തപുരം.രാജ്ഭവനുകൾ ലോക്ഭവനുകളായ് മാറ്റുന്നതിന്റെ ഭാഗമായി കേരള രാജ്ഭവന്റെ ബോർഡ് നീക്കി. പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ബോർഡുകളാണ് നീക്കം ചെയ്തത്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കാകും പുതിയ ബോർഡ് സ്ഥാപിക്കുക.


ഗവർണറുടെ ഔദ്യോഗിക വസതിയായ
രാജ് ഭവനുകൾ ലോക് ഭവനുകൾ ആയും
ലെഫ്റ്റനന്റ് ഗവർണർമാരുടെ വസതി  രാജ് നിവാസിൽ നിന്നും ലോക് നിവാസായും  മാറ്റി നവംബർ 25 നാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഭരണാധികാരിയുടെ വസതിയെന്നർത്ഥം വരുന്ന രാജ്ഭവൻ, കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്നും  ജനങ്ങളുടെ വസതി എന്ന രീതിയിൽ ലോക് ഭവൻ എന്നാക്കി മാറ്റുന്നതാണ്  അനുയോജ്യമെന്നും നിർദ്ദേശം വച്ചത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ആയിരുന്നു. ഹിമാചൽ പ്രദേശ് ഗവർണർ ആയിരിക്കെ അദ്ദേഹം മുന്നോട്ടുവച്ച നിർദ്ദേശം  കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായി. രാജ്ഭവന്റെ ത്രൈമാസികയായ രാജ് ഹംസ് മാസികയുടെ പ്രകാശന ചടങ്ങിൽ ശശി തരൂർ എംപിയും  ചർച്ചയ്ക്ക് വഴിയൊരുക്കി.  നാട്ടിലായിരുന്ന  ഗവർണർ തിരിച്ചെത്തിയശേഷമാണ് ഇന്ന്, കവടിയാറിൽ സ്ഥിതി ചെയ്യുന്ന കേരള രാജ്ഭവന്റെ  ബോർഡ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. ഉച്ചയോടെ ബോർഡ് നീക്കി. രാജ് എന്ന ഭാഗം മാറ്റി ലോക് എന്ന് ചേർത്ത ശേഷം പുനസ്ഥാപിക്കും.  നാളെ ഉച്ചയോടെ ആകും ബോർഡ് സ്ഥാപിക്കുകയെന്നാണ് വിവരം. പി മാധവൻ തമ്പി മെറ്റൽസിലാണ് ബോർഡ് തയ്യാറാക്കുന്നത്.

കൈക്കൂലി: ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

അങ്കമാലി.അപേക്ഷകനിൽ നിന്നും കൈക്കൂലി വാങ്ങി

ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
അങ്കമാലി സ്വദേശി വിൽസൺ എം ആണ് പിടിയിലായത്
അങ്കമാലി ഓഫീസിലായിരുന്നു വിജിലൻസ് പരിശോധന

15000 രൂപ കൈക്കുലി വാങ്ങിയതിനാണ് നടപടി

കൊച്ചി കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി. കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. നാളെ രാത്രി 10 മുതൽ ഡിസംബർ 4 ന് രാത്രി 9 വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്ക്കുക. തമ്മനം പമ്പ് ഹൗസിലെ അടിയന്തര അറ്റകുറ്റപ്പണികൾ മൂലമാണ് കുടിവെള്ള വിതരണം മുടങ്ങുക

ഒരു മാസം മുൻപ് തമ്മനത്ത് കൂറ്റൻ വാട്ടർ ടാങ്ക് പൊട്ടിയത്.ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നതോടെ പ്രദേശത്ത് വെള്ളം ഇരച്ചെത്തിയിരുന്നു.
അതിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിവരികയാണ് ,ഈ സാഹചര്യത്തിലാണ്  പണി പൂർത്തീകരിക്കാൻ കുടിവെള്ള വിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുക
ആവശ്യത്തിന് കുടിവെള്ളം ശേഖരിച്ച് വയ്ക്കണമെന്ന് നിർദേശമുണ്ട്.

ചിറയിൻകീഴിൽ
ആർ എസ് എസ് പ്രവർത്തകൻ്റെ വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു

തിരുവനന്തപുരം. ചിറയിൻകീഴിൽ
വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന  വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും 
ആർ എസ് എസ് പ്രവർത്തകനുമായ കൃഷ്ണാലയത്തിൽ
ബാബുവിന്റെ ഓട്ടോറിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും
മാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത്. ഇന്ന്
പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ തീയും പുകയും ഉയരുന്നത് കണ്ട്  പുറത്ത് വന്നപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയടക്കം പൂർണമായും കത്തി നശിച്ചു.
ദിവസങ്ങൾക്ക് മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയും ബാബുവിന്റെ സഹോദരിപുത്രിയുമായ ടിന്റുവിന്റെ വീട്ടിലും തീയിടാൻ ശ്രമം നടന്നിരുന്നു. പ്രതികളുടെ  സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ടിന്റുവിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുവിന്റെ വാഹനങ്ങൾ വീട്ടിൽ കയറി കത്തിച്ചത്. ചിറയിൻകീഴ് പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിന് പിന്നിൽ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.