Home Blog Page 1147

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.


അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

കാശ്മീരിൽ സാമൂഹ്യപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് ഭീകരര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊന്നത്. കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് ഗുലാം റസൂല്‍ മാഗ്രെയ്ക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കൊല്ലം ലോകസഭാ മണ്ഡലത്തിലെ 27 റോഡുകള്‍ക്ക് അനുമതി

പി.എം.ജി.എസ്.വൈ-4 ല്‍ ഉള്‍പ്പെടുത്തി കൊല്ലം ലോകസഭാ മണ്ഡലത്തിലെ 26.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 27  റോഡുകള്‍ക്ക്  നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ആദ്യഘട്ടമായി 27 റോഡുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും 73 റോഡുകളാണ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്. പി.എം.ജി.എസ്.വൈ പുതുക്കിയ മാനദണ്ഡ പ്രകാരം പരിശോധന നടത്തിയതില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് അതോറിറ്റി 46 റോഡുകളുടെ പട്ടിക സംസ്ഥാനത്തിന് തിരികെ നല്‍കിയിട്ടുണ്ട്. വ്യക്തത വരുത്തി സംസ്ഥാനം തിരിച്ചയയ്ക്കുന്ന മുറയ്ക്ക് വീണ്ടും അവ പരിഗണിക്കും. കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ മുഖവിലയ്ക്കെടുത്ത് പി.എം.ജി.എസ്.വൈ റോഡ് വികസനം പരിഗണിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ല. അവശേഷിക്കുന്ന റോഡുകള്‍ക്ക് കൂടി അനുമതി ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

ആദ്യഘട്ടമായി അനുവദിച്ച റോഡുകള്‍ അഞ്ചല്‍ ബ്ലോക്കില്‍ ചെറുകര ഐ.ഇ ട്രാന്‍സ്ഫോര്‍മര്‍ റോഡ്, ചടയമംഗലം ബ്ലോക്കില്‍ അഴത്തക്കുഴി-അമ്മനംകോട്-മുരുക്കുമണ്‍ റോഡ്, കോവൂര്‍ മുണ്ടമാവിള റോഡ്, വാലിയോട് – മുക്കാവിള റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ ഈയ്യക്കോട് കുമ്പളം റോഡ്, കണ്ണംങ്കോട്-ചാരയം റോഡ്, കാക്കത്തുപച്ച-മുല്ലക്കര റോഡ്, ആലുംമൂട് മൊട്ടുര്‍കുന്ന് അംഗന്‍വാടി റോഡ്, മൊട്ടുര്‍കുന്ന് കൊടിവിള മങ്കോണം ഏലാ റോഡ്, മുരുക്കുമണ്‍ ആലയില്‍- ഇടത്തറ റോഡ്, ഓട്ടുമല എല്‍.പി.എസ് ഖാദി ജംഗ്ഷന്‍ റോഡ്, അഞ്ചുമുക്ക് ഏലാ റോഡ്, ഈയ്യക്കോട് ഹെല്‍ത്ത് സെന്‍റര്‍ മങ്കുഴി കൊച്ചുകുന്ന് റോഡ്, താന്നിമൂട്-ഓട്ടുകുഴി റോഡ്, കുമ്മിള്‍ ജംഗ്ഷന്‍ കൊട്ടുവിരത്തില്‍ പുതുപ്പള്ളി തെറ്റിമുക്ക് റോഡ്.

ഇത്തിക്കര ബ്ലോക്കില്‍ ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് റോഡ്, ചിറക്കര ക്ഷേത്രം ചിറക്കരത്താഴം കനാല്‍ റോഡ്, ലോര്‍ഡ് കൃഷ്ണ സ്കൂള്‍ മീനാട് പമ്പ് ഹൗസ് റോഡ്.

മുഖത്തല ബ്ലോക്കില്‍ പട്ടാളം ജംഗ്ഷന്‍ ആലുംമൂട് റോഡ്, മലയവയല്‍ കൊട്ടുപാറ റോഡ്, പള്ളിമണ്‍ പാലം പള്ളിമണ്‍ കിഴക്കേക്കര ഗീതാഞ്ജലി റോഡ്, മുണ്ടപ്പള്ളി ക്ഷേത്രം ഏലാ റോഡ്, കുളത്തിന്‍കര-മുണ്ടപ്പള്ളി ഏലാ റോഡ്, മുഖത്തല ഇടപ്പുര വീട് ജാസ്മിന്‍ മന്‍സില്‍ റോഡ്, പഴങ്ങാലം സര്‍വ്വീസ് സ്റ്റേഷന്‍ ഏലാ റോഡ്, പഴങ്ങാലം ഏലാ കളക്കല്‍ റോഡ്, വെങ്ങനാട് ഏലാ റോഡ് എന്നിവയാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

ഇരുചക്രവാഹനം ഡിവൈഡറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനാപുരം :  ഇരുചക്രവാഹനം റോഡ് വശത്തെ ഡിവൈഡറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ
മരണപ്പെട്ടു. പുന്നല കണ്ണംങ്കര വിനയവിലാസത്തിൽ  ബിനുകുമാർഷീജ ദമ്പതികളുടെ മകൻ ബിപിൻ(24)നാണ് മരണപ്പെട്ടത്. പുനലൂർ- മൂവാറ്റുപുഴ പാതയിൽ പത്തനാപുരം കവലയിൽ ക്ഷേത്രത്തിന് സമീപം വെളളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ബിപിനെ പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച  രാവിലെ ബിപിൻ  മരണപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അയൂബ് തിരുവന്തപുരം മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്.

മാർച്ചിൽ ഇറങ്ങിയ 15ൽ 14 മലയാള സിനിമകളും പരാജയം; രക്ഷപ്പെട്ടത് എമ്പുരാൻ മാത്രം

കൊച്ചി: മാർച്ചിൽ ഇറങ്ങിയ 15ൽ 14 മലയാള സിനിമകളും പരാജയമെന്ന് നിർമ്മാതാക്കളുടെ സംഘടന. ഇത് സംബന്ധിച്ച കണക്കുകൾ നിര്‍മാതാക്കള്‍ പുറത്ത് വിട്ടു. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ മാത്രമാണ്.
നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല.

നാല് കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത് തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്. വന്‍ പ്രമോഷന്‍ ഉള്‍പ്പടെ നല്‍കിയിട്ടും രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച പരിവാര്‍ എന്ന ചിത്രം നേടിയത് 26 ലക്ഷം മാത്രമാണ്. 78 ലക്ഷം മുടക്കി നിര്‍മിച്ച മരുവംശം എന്ന ചിത്രം നേടിയത് 60,000 രൂപയാണ്. മൂന്നരക്കോടിയുടെ മുതല്‍ മുടക്കില്‍ നിര്‍മിച്ച വടക്കന്‍ എന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് ലഭിച്ചത്. നാലുകോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച അഭിലാഷം എന്ന ചിത്രം തീയറ്ററില്‍ നിന്ന് നേടിയത് 15ലക്ഷം മാത്രമാണ്.

വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും പാകിസ്താൻ

ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും പാകിസ്താൻ രംഗത്ത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്നും ആണവായുധങ്ങൾ പ്രദർശനത്തിനല്ലെന്നുമാണ് ഭീഷണി. 130 ആണവായുധങ്ങൾ ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതാണെന്നും റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുന്നറിയിപ്പ് നൽകി.

പാകിസ്താൻ യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് നേരത്തെയും ഹനീഫ് അബ്ബാസി ഭീഷണിമുഴക്കിയിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം എന്നും പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫും ഭീഷണിപ്പെടുത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പി.കെ.ശ്രീമതിയെ വിലക്കി പിണറായി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി.കെ.ശ്രീമതിക്ക് വിലക്ക്. പി.കെ.ശ്രീമതി ഡല്‍ഹിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേരളഘടകത്തില്‍ നിന്ന് നിര്‍ദേശം ഉയര്‍ന്നു. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് 19ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍ തുറന്നടിച്ചു. ഇതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നിന്ന് ശ്രീമതി വിട്ടുനില്‍ക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നിരിക്കെ  അസാധാരണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തിൽ പറഞ്ഞതായാണ് സൂചന.


ശ്രീമതിക്ക് ഇളവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കമ്മറ്റിയിൽ ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മൗനം പാലിച്ചു. കൊല്ലം സമ്മേളനത്തിൽ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പി.കെ.ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാർട്ടി കോൺഗ്രസിൽ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നത്  പിണറായിയെ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കടയ്ക്കലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്.

ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവർ‌ മദ്യപിച്ചിരുന്നതായാണ് വിവരം. പട്ടാണി സ്വദേശി റഹീമാണ് സ്കോർപിയോ വാഹനത്തിൽ അമിത വേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്.
കാറിടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്താ നോട്ടം

വാർത്താനോട്ടം

2025 ഏപ്രിൽ 27 ഞായർ


BREAKING NEWS




?ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ അഷറഫ് ഹംസ, ഖാലിദ് റഹ്മാൻ എന്നിവർ അറസ്റ്റിൽ.


?തല്ലുമാല, ആലപ്പുഴ ജീം ഹാന തുടങ്ങിയ സിനിമ കളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ സിനിമയുടെ സംവിധായകനാണ് അഷ്റഫ് റഹ്മാൻ.


? കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.1.6 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

?ഷാഹിൽ മുഹമ്മദ് എന്നയാളെ കൂടി പിടികൂടിയിട്ടുണ്ടന്ന് എക്സൈസ്.


?അതിർത്തിയിൽ പാക് പ്രകോപനം. ടുത്മാരി ഗലി, റാം പൂർ മേഖലകളിലാണ് നിയത്രണരേഖയ്ക് സമീപം ഇന്ത്യൻ പോസ്റ്റ്കൾക്കു് നേരെ വെടിവെയ്പ്പ് ഉണ്ടായത്.


?ഇറാനിലെ ഷഹീദ് റജയ് തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ 18 മരണം.750 പേർക്ക് പരിക്ക്.


? പഹൽഗാം സ്ഫോടനം: ജമ്മുവിൽ  ഭീകരരുടെ വീടുകൾ തകർക്കുന്നത് തുടരുന്നു. ഇതു വരെ 8വീടുകൾ തകർത്തു. ബന്ദിപ്പോരയിൽ ലക്ഷ്ക്കർ ഭീകരൻ്റെ വീടു് തകർത്തു.


?പ്രായപരിധി:സി പി എം സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി കെ ശ്രീമതിയെ വിലക്കി പിണറായി വിജയൻ.

?ഉറി ഡാം തുറന്നു വിട്ട് ഇന്ത്യ, പാക് അധീന കാശ്മീരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി


?കോട്ടയം പാല വള്ളിച്ചിറയിൽ സുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്ന് ബേബി എന്നയാൾ കുത്തേറ്റ് മരിച്ചു.


?കൊല്ലം കടയ്ക്കലിൽ ഭാര്യയുമായി വഴക്കിട്ട ഭർത്താവ് സ്വന്തം കാർ കത്തിച്ചു. അരിശം തീരാതെ ജീപ്പ് ഓടിച്ച് പോയി ഭാര്യ ഓടിച്ച സ്ക്കൂട്ടർ ഇടിച്ചിട്ടു.ഭാര്യയ്ക്ക് പരിക്കേറ്റു




    ?കേരളീയം?


? സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍. എസ്എഫ്ഐഒക്ക് മൊഴി നല്‍കി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധം മൊഴി നല്‍കിയിട്ടില്ലെന്നും താനോ എക്‌സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.

? എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഫയര്‍ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 30 നാണ് പത്മകുമാര്‍ വിരമിക്കുന്നത്.

?ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനുള്ള മലേഷ്യ എയര്‍ലൈന്‍സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.

? അന്തരിച്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിക്കാനും സംസ്‌കാരത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു.


? കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടികളില്‍ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ്. പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും ദോവസ്വം ബോര്‍ഡ് അറിയിച്ചു.

? കോഴിക്കോട് റൂറല്‍ പരിധിയില്‍ പാക് പൗരത്വമുള്ള മൂന്ന് പേര്‍ക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ് ടെം വിസയുണ്ടായിരുന്ന കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്.



? പിറന്ന മണ്ണില്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാര്‍ത്ഥമാണ് 1965ല്‍ പാക്കിസ്ഥാനില്‍ പോയതെന്നും 1971 ല്‍ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു. 

? പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരുന്നത്. 78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉള്‍പ്പെടെ ഉള്ളവര്‍ക്കായിരുന്നു നോട്ടീസ് ലഭിച്ചത്.


?ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്.


? ആറാട്ടണ്ണന് ജാമ്യമില്ല. ചലച്ചിത്ര നടിമാരെ അധിക്ഷേപിക്കും വിധം നവമാധ്യമ പോസ്റ്റിട്ട ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കാതിരുന്ന കോടതി, 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതിനു മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആറാട്ടണ്ണന്‍ അകത്താകുന്നത്.

?കഞ്ചാവ് കേസിൽ പിടികൂടിയ രണ്ട് സംവിധായകരെ സസ്പെൻ്റ് ചെയ്ത് ഫെഫ്കയുടെ നടപടി.


       ?? ദേശീയം ??



?പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു.


?പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്. പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.



? പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന ആദില്‍ ഹുസൈന്‍ ഠോക്കര്‍ വിദ്യാര്‍ത്ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേര്‍ന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍.


?വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുല്‍ഗാന്ധിയോട് പൂനെ കോടതി. സവര്‍ക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. പരാമര്‍ശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.

? കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,236 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.



? പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി .ഒമര്‍ അബ്ദുള്ള. 




??   അന്തർദേശീയം  ??

? ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികള്‍.ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.







? തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നാല് പേര്‍ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

?ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കിയും തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസിലെ തര്‍ക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചര്‍ച്ച നടത്തുന്നതും ഇതാദ്യമാണ്.


?യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുട്ടിന്‍ അകാരണമായി ജനവാസമേഖലകളിലേക്കും നഗരങ്ങളിലേക്കും മിസൈലുകള്‍ തൊടുക്കുന്നുവെന്നും യുദ്ധം നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാമെന്നും ബാങ്കിങ്, അല്ലെങ്കില്‍ മറ്റ് ഉപരോധങ്ങള്‍ വഴിയോ ഈ വിഷയം കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്നുമാണ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കുറിച്ചത്.


         ?കായികം?

?പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഐസിസി, ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ പോലും പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നും ഗാംഗുലി ആവശ്യപ്പെട്ടു.



?ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചു.


?ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 49 പന്തില്‍ 83 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങിന്റേയും 35 പന്തില്‍ 69 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.


?മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മഴ എത്തുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.