26.9 C
Kollam
Saturday 27th December, 2025 | 05:39:04 PM
Home Blog Page 107

റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ

ന്യൂഡൽഹി. റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനം നാളെ.

23 -ാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റഷ്യൻ പ്രസിഡൻറ് ഇന്ത്യയിലേക്ക് എത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു വ്‌ളാഡിമിർ പുടിനെ
സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ
വിരുന്ന് നൽകുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ കൂടിക്കാഴ്ച നടത്തും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചേക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
റഷ്യ – യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള വ്ളാഡിമിർ പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം ആണ് ഇത്.

പോലീസുദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

വെള്ളമുണ്ട.പനമരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയെ ആണ് വെള്ളമുണ്ട പോലീസ് ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്

എക്സ്റേ മെഷീൻ കെട്ടും കെട്ടി ശബരിമലക്ക്, ശാസ്താംകോട്ടക്ക് ചികിൽസ കഠിനം

ശാസ്താംകോട്ട. താലൂക്കാശുപത്രിയിലെ എക്സ റേ മെഷീൻ തകരാറിൽ, ജനം വലയുന്നു. സാമ്പത്തികമായി പിന്നോക്കമുള്ള സംവരണ മണ്ഡലമായ കുന്നത്തൂരിൽ പാവപ്പെട്ടവർ ധാരാളമായി ആശ്രയിക്കുന്ന ആതുരാലയ മാണിത്. ഇവിടെ രണ്ട് എക്റേ മെഷീനുകൾ ഉണ്ടായിരുന്നു. ശബരിമല സീസൺ തുടങ്ങിയതോടെ ഒരെണ്ണം അധികൃതർ ശബരിമലയിലേക്ക് സേവനത്തിന് കൊണ്ടുപോയി.

തൊട്ടുപിന്നാലെ ആകെ ബാക്കിയായ മെഷീനും തകരാറിലായി . ഇപ്പോൾ പുറത്തുപോയി എക്റേ എടുത്തു കൊണ്ടു വരേണ്ട നിലയിലാണ്. ശബരിമലക്ക് പോയ മെഷീൻ തിരികെ വരുമോ എന്ന ആശങ്കയുമുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു. കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 


അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇഡിക്ക് അന്വേഷിക്കാമെന്ന് കോടതി. ഇ.ഡി അന്വേഷണം കോടതി തടസപ്പെടുത്തിയില്ലെന്നും രേഖകള്‍ക്കായി കോടതിയെ സമീപിക്കാമെന്നും കോടതി.  ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ എൻ.വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശുപാർശയാണെന്നും കോടതിയിൽ വാദിച്ചു.

രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നൽകിയ കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം എസിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്.


മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യമെങ്കിലും രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ജാമ്യ ഹർജിയും രാഹുൽ ഈശ്വർ ഇന്ന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിൽ വിട്ടതിന്റെ അടിസ്ഥാനത്തിൽ അതിന് ശേഷമായിരിക്കും ഹർജി പരിഗണിക്കുക. തുടർച്ചയായി പ്രതിക്ക് വേണ്ടി പെൺകുട്ടിക്കെതിരെ വീഡിയോ ചെയ്തതും അവഹേളനം നടത്തിയതിനുമൊക്കെ പിന്നിൽ ഗൂഢാ ലോചനയുണ്ടണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.


നാളെ വെെകുന്നേരം വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ആദ്യം ജില്ലാ ജയിലിലും പിന്നീട് സെൻട്രൽ ജയിലിലുമാണ് രാഹുലിനെ പാർപ്പിച്ചിരുന്നത്.

ചക്കുളത്തുകാവ് പൊങ്കാല നാളെ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കും. വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം.

പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല.

സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്, കൊല്ലം സ്വദേശി പ്രതി

തിരുവനന്തപുരം . സംസ്ഥാനത്ത് വ്യാപക വ്യാജ വിസ തട്ടിപ്പ്

ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ജോലി നൽകാം എന്ന് പറഞ്ഞാണ് തട്ടിപ്പ്.

കൊല്ലം സ്വദേശി അർജുൻ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പോലീസ് കേസെടുത്തു.
പാസ്പോർട്ടിൽ വ്യാജ വിസ പ്രിൻറ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രം.
കോടികൾ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം.
പിന്നിൽ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരൻ ശരത്ത് പറയുന്നു.

എസ്എസ്‌സി ജിഡി കോണ്‍സ്റ്റബിള്‍; വിവിധ സേനാവിഭാഗങ്ങളില്‍ 25,487 ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2026 റിക്രൂട്‌മെന്റിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളിലെ 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

എല്ലാ തസ്തികകള്‍ക്കും പേ സ്‌കെയില്‍ ലെവല്‍- 3 പ്രകാരം 21,700 രൂപ മുതല്‍ 69,100 രൂപ ശമ്പളം ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ssc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട പരീക്ഷ 2026 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ നടക്കാനാണ് സാധ്യത.

ആകെയുള്ള ഒഴിവുകളില്‍ 23,467 എണ്ണം പുരുഷന്മാര്‍ക്കും ബാക്കിയുള്ള 2,020 എണ്ണം സ്ത്രീകള്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമാ ബല്‍ (SSB), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), അസം റൈഫിള്‍സ് (AR), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവിടങ്ങളില്‍ നിയമനം നല്‍കും.

പ്രധാന തീയതികള്‍

2025 ഡിസംബര്‍ 31 രാത്രി 11 മണി വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സൗകര്യം 2026 ജനുവരി ഒന്നിന് അവസാനിക്കും. അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ വരുത്താന്‍ ജനുവരി എട്ട് മുതല്‍ ജനുവരി പത്ത് വരെ അവസരമുണ്ട്.

ആദ്യമായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം.
അതിനുശേഷം രജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്‌മെന്റ് ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാഫീസായ 100 രൂപ അടച്ച് ഫോം സബ്മിറ്റ് ചെയ്യുക
18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അതേസമയം വിമുക്തഭടന്‍, ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ഇളവിന് അര്‍ഹതയുണ്ട്.

ചേലക്കരയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

ചേലക്കര. വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഉദുവടിയിൽ വെച്ചാണ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്

തിരുവില്വാമല-കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന KSRTC ബസ്സും ഷൊർണ്ണൂർ-ചേലക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന മനമേൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്

പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി

അപകടത്തെ തുടർന്ന് വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ചേലക്കര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു

സ്കൂൾ കുട്ടിയുടെ ബാഗിൽ ഉപയോഗ ശൂന്യമായ വെടിയുണ്ടകൾ

കാർത്തികപള്ളി. സ്വകാര്യ സ്കൂളിലെ എട്ടാം ക്‌ളാസുകാരന്റെ ബാഗിൽ നിന്നാണ് കണ്ടെത്തിയത്

നാല് ദിവസം മുമ്പാണ്‌ സംഭവം
പഴകി, ക്ലാവ് പിടിച്ച വെടിയുണ്ടകളുടെ പുറം ചട്ടയെന്ന് പോലീസ്

പറമ്പിൽ നിന്ന് കിട്ടിയതെന്ന് കുട്ടിയുടെ മൊഴി