ന്യൂഡെല്‍ഹി.രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ഏറ്റു മുട്ടൽ.കരസേന മുൻ മേധാവി ജനറൽ എം എം നർവാനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ആയുധമാക്കിയ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. യാഥാർത്ഥ്യം ജനങ്ങളെ അറിയുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്ന് രാഹുൽ.
ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്.
കരസേന മുൻ മേധാവി ജനറൽ എം എം നർവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തെ കുറിച്ചുള്ള കാര വാൻ മാസികയിലെ ലേഖനം രാഹുൽ ഉദ്ധരിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു എന്നീ കേന്ദ്ര മന്ത്രി സഭയിലെ മുതിർന്ന മൂന്ന് മന്ത്രിമാർ രംഗത്ത് വന്നു
പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രിമാർ. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഏറ്റുമുട്ടൽ.
ക്രമ പ്രശ്നം അംഗീകരിച്ച സ്പീക്കർ പലതവണ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇടപെട്ടെങ്കിലും ഡോക്ലാം സംഘർഷത്തെ കുറിച്ചുള്ള പുസ്‌തകത്തിലെ ഭാഗം രാഹുൽ വർത്തിച്ചു.
രാഹുൽ രാജ്യത്തെ അപമാനിക്കുന്നുവെന്നും സൈനികരുടെ ആത്മവീര്യം കെടുത്തുന്നു എന്നുമുള്ള ആരോപണവുമായി മാധ്യമങ്ങളെ കണ്ടു.
മൂന്ന് തവണ സഭ തടസപ്പെട്ട ശേഷവും രാഹുൽ പിന്മാറാൻ തയ്യാറായില്ല.യാഥാർത്ഥ്യം ജനങ്ങൾ അറിയുന്നത് പ്രധാനമന്ത്രി യും പ്രതിരോധമന്ത്രിയും ഭയപ്പെടുന്നു എന്ന് രാഹുൽ.































