വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുന്നു, ഗ്ലാസിലെ വെള്ളം തുളുമ്പാതെ പറക്കും യാത്ര, അടുത്തത് ബുള്ളറ്റ് ട്രയിൻ

Advertisement

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുന്നു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് സ്ലീപ്പര്‍ ഉപയോഗിക്കുക.
വന്ദേഭാരത് എക്‌സ്പ്രസ് നിലവില്‍ പൂര്‍ണമായും രാത്രി യാത്ര നടത്തുന്നില്ല.

രാത്രി 11 മണിക്കകം സര്‍വീസ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വന്ദേഭാരത് സ്ലീപ്പറില്‍ കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ബംഗാളിലെ കൊല്‍ക്കത്തയിലേക്കുള്ള റൂട്ടിലാണ് ആദ്യ സര്‍വീസ്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളാണിത്. നേരത്തെ ന്യൂഡല്‍ഹി-പട്‌ന റൂട്ട് സൂചിപ്പിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


കഴിഞ്ഞ ദിവസം കോട്ട-നഗ്ദ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. 180 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഗ്ലാസ് വെള്ളത്തിന്റെ പരിശോധന നടക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇളക്കമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, ബിസിനസുകാര്‍ എന്നിവര്‍ക്കെല്ലാം ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക്

16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകുക. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാം. ത്രീ എസിയില്‍ 611 പേര്‍ക്കും ടു എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.



എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക്

16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകുക. 11 ത്രീ ടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാം. ത്രീ എസിയില്‍ 611 പേര്‍ക്കും ടു എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.


ത്രീ എസിയില്‍ യാത്ര ചെയ്യുന്നതിന് ഏകദേശം 2300 രൂപയാണ് ടിക്കറ്റ് നിരക്ക് വരിക. ടു എസിയില്‍ 3000 രൂപയാകും ടിക്കറ്റ് നിരക്ക്. ഫസ്റ്റ് എസിയില്‍ 3600 രൂപയും. വന്ദേ മെട്രോ, വന്ദേഭാരത് തുടങ്ങിയവക്ക് ശേഷം ഈ ശ്രേണിയില്‍ വരുന്ന മൂന്നാം തലമുറ ട്രെയിന്‍ ആണ് വന്ദേഭാരത് സ്ലീപ്പര്‍. വിശാലമായ അകത്തളമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.


ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് എപ്പോള്‍?

ബുള്ളറ്റ് ട്രെയിന്‍ 2027 ആഗസ്റ്റ് 15ന് സര്‍വീസ് തുടങ്ങുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. കാബിനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ പറയുകയായിരുന്നു അദ്ദേഹം. സൂറത്ത് മുതല്‍ ബിലിമോറ വരെയാകും ആദ്യ സെക്ഷന്‍.

വാപി മുതല്‍ സൂറത്ത് വരെയാണ് രണ്ടാം സെക്ഷന്‍ സജ്ജമാക്കുന്നത്. മൂന്നാം സെക്ഷന്‍ വാപി മുതല്‍ അഹമ്മദാബാദ് വരെയാണ്. അവസാന ഘട്ടം താനെ മുതല്‍ അഹമ്മദാബാദ് വരെയാണെന്നും മന്ത്രി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here