തിരുവനന്തപുരം. ക്രൈസ്തവ സഭകൾക്ക് വിമർശനവുമായി സിപിഐ മുഖപത്രം.കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് അന്വർത്ഥമായെന്ന് ജനയുഗം എഡിറ്റോറിയൽ.ന്യൂനപക്ഷ വേട്ടകൾ കൺമുന്നിൽ കണ്ടു.എന്നിട്ടും ബിജെപിക്ക് അനുകൂലമായ നിലപാടുകളും പ്രസ്താവനകളും ക്രിസ്ത്യൻ സമുദായിക നേതാക്കളും സഭാ അധ്യക്ഷൻമാരും നടത്തി
ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്രമോഡിയാണ് രക്ഷകൻ എന്നുള്ള വാഴ്ത്തുപാട്ടുകൾ ആയിരുന്നു.ഇത് അവസാനിക്കാൻ അധികകാലം വേണ്ടെന്ന് ഇടതുപക്ഷം നേരത്തെ മുന്നറിയിപ്പ് നൽകി.കാര്യങ്ങൾ തിരിച്ചറിയാൻ സഭാ അധ്യക്ഷൻ മാർക്ക് സമയമേറെടുത്തെന്ന് ജനയുഗം
വൈകിയെങ്കിലും ഉണ്ടായ തിരിച്ചറിവ് സ്വാഗതാർഹം.മെത്രാന്മാർ അങ്കലാപ്പിലായത് എഫ്.സി.ആർ.എ ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതോടെ.വടക്കേ ഇന്ത്യയിൽ ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കുകയും കന്യാസ്ത്രീകളേയും മിഷനറിമാരെയും ഉൾപ്പെടെ അറസ്റ്റ് ചെയ്തു.അപ്പോഴും മെത്രാന്മാർ ശക്തമായി പ്രതികരിക്കുകയോ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തില്ല
ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് ഏറെ വൈകി.സഭാ നേതാക്കൾക്കും വിശ്വാസികൾക്കും ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടത് നല്ല കാര്യമെന്നും എഡിറ്റോറിയൽ



































