Home News Kerala തുരുത്ത് നിവാസികളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി രാജ് പ്രസാദ്

തുരുത്ത് നിവാസികളുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞ് എൻ ഡി എ സ്ഥാനാർത്ഥി രാജ് പ്രസാദ്

Advertisement

​ശാസ്താംകോട്ട: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൺട്രോ തുരുത്തിൽ പര്യടനം നടത്തിയ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദിന് തുരുത്ത് നിവാസികൾ ആവേശകരമായ സ്വീകരണം നൽകി.
ലോക ടൂറിസം ഭൂപടത്തിൽ വിസ്മയമായി നിൽക്കുന്ന മൺട്രോത്തുരുത്തിനെ കേരളത്തിൽ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സ്വീകരണ യോഗങ്ങളിൽ രാജി പ്രസാദ് വ്യക്തമാക്കി. ആദ്യ സ്വീകരണം നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പെരിങ്ങാലം തുരുത്തിലായിരുന്നു.

​1992-ലെ മഹാപ്രളയത്തിന് ശേഷം കഴിഞ്ഞ 34 വർഷമായി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന പെരിങ്ങാലത്തെ 150 ഓളം കുടുംബങ്ങളുടെ വേദന സ്ഥാനാർത്ഥി നേരിട്ടറിഞ്ഞു. കല്ലടയാറും അഷ്ടമുടി കായലുമായി ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിൽ
വള്ളങ്ങളും ബോട്ടുകളും മാത്രം ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ ജനതയ്ക്ക് ഒരു പാലം എന്നത് കേവലം ഒരു ആഗ്രഹമല്ല, മറിച്ച് നിലനില്പിന്റെ പ്രശ്നമാണ്. താൻ അധികാരത്തിലെത്തിയാൽ പെരിങ്ങാലം പാലം നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നാട്ടുകാരുടെ സ്വീകരണത്തിന് മറുപടിയായി രാജി പ്രസാദ് ഉറപ്പുനൽകി.ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഒരു സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്നും ഇവിടെയെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരുംഏറെ ദുരിതം താണ്ടിയാണ് സ്കൂളിലെത്താറ്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിലെ സ്കൂളിൽഅധ്യാപകരും വിദ്യാർത്ഥികളും എത്തുന്നത് ചെറുവള്ളങ്ങളിലും ബോട്ടിലുമാണ്.വേലിയേറ്റം ആയാൽ സ്കൂളിലേക്കുള്ള ഒറ്റയടിപ്പാതകൾ എല്ലാം വെള്ളത്തിലാകും.നരകയാതനയാണ് ഇവിടേക്ക് വരുന്നവരും ഈ പ്രദേശത്തുള്ളവരും നേരിടുന്നത്.


​പെരിങ്ങാലം തുരുത്തിലേക്ക് വള്ളത്തിലുള്ള യാത്ര സ്ഥാനാർത്ഥിക്കും കൂടെയുള്ള പ്രവർത്തകർക്കും വേറിട്ട അനുഭവമായി. ടൂറിസം വികസനത്തിനൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുമെന്ന് രാജി പ്രസാദ് പറഞ്ഞു.
ഇടയ്ക്കടവിൽ നടന്ന ഉജ്ജ്വലമായ പൊതുസമ്മേളനത്തോടെയാണ് സ്വീകരണ പരിപാടികൾ സമാപിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here