അടൂര്‍. ക്ഷേത്ര നവീകരണത്തിൽ 12.09 ലക്ഷത്തിന്റെ തട്ടിപ്പ് ,
തട്ടിയെടുത്ത പണം ബിജെപി നേതാവ് അടക്കം 3 പ്രതികളിൽ നിന്ന് തിരികെ പിടിക്കണം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം T.R അജിത് കുമാർ, മറ്റ് രണ്ട് ഭാരവാഹികൾ എന്നിവരിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവ്. പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ ഇനത്തിൽ ആയിരുന്നു ക്രമക്കേട്
ഉത്തരവ് പത്തനംതിട്ട സബ്ബ് കോടതിയുടേത്. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു.
തട്ടിപ്പ് നടന്ന കാലയളവിൽ ഭരണ സമിതിയുടെ പ്രസിഡന്റ് ആയിരുന്നു അജിത് കുമാർ 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്. വീഴ്ചയില്ലെന്നും അപ്പീൽ പോകുമെന്നും അജിത് കുമാർ






























