Home News Breaking News മുഖ്യമന്ത്രിക്കും ഡിവൈഎഫ്ഐക്കുമെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

മുഖ്യമന്ത്രിക്കും ഡിവൈഎഫ്ഐക്കുമെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍

Advertisement

ആലപ്പുഴ. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലാത്ത ആളാണ് പിണറായി വിജയനെന്ന് ജി സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെയും ഡിവൈഎഫ്ഐക്കും സിപിഎമ്മിനുമെതിരെ കടുത്തഭാഷയിലാണ് വീണ്ടും സുധാകരൻ രംഗത്തുവന്നത്.

അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരൻ. അത് മാറ്റി സുധാകുരൻ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി എനിക്ക് പുതിയൊരു പേരിട്ടു – ചെറ്റ. ഏറ്റവും പാവപ്പെട്ടവർ താമസിക്കുന്ന ചെറ്റപ്പുരയിൽ താമസിക്കുന്നവരെയാണ് അപമാനിച്ചത്. പോടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്, നാനാർഥങ്ങൾ ഉള്ള താണ് ഭാഷയാണ്. ഭാഷയുടെ അർഥാന്തരങ്ങൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചത്. സംസാരിക്കുമ്പോൾ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു പ്രയോഗം നടത്താൻ പാടില്ല

താൻ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധമാണ്. കേസിന് പോയാൽ പ്രശ്നമാണ്. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാർലമെൻ്ററിയനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാൾക്ക് വല്ല നാറ്റമുണ്ടോ. മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗൽഭനാണ്.

also read:

ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഉണ്ടായിരുന്നതാണ് പ്രഗൽഭനായ മന്ത്രിയാണ്. ഇങ്ങനെയാക്കെ സംസാരിക്കാൻ ആരാണ് അധികാരം നൽകിയത്. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ ഇരുന്നാൽ നമ്മുടെ സ്ഥിതിയെന്താണ്. എത്ര പേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് സന്തോഷിക്കാം, നിങ്ങൾക്ക് ആളെക്കൂട്ടി തരുന്നുണ്ട്, അദ്ദേഹം നിങ്ങൾക്കു വേണ്ടിവോട്ട് പിടിച്ചു തരുന്നുണ്ട്.

DYFI ക്കും – SFIക്കുമെതിരെ സുധാകരൻ ആഞ്ഞടിച്ചു. കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാവ് DYFI യിൽ ഉണ്ടോ,SFI യിൽ ഉണ്ടോ. ഒരു കാലത്ത് Ksu ക്കാർക്ക് പോലും അസൂയ ആയിരുന്നു. വൈകുന്നേരം ഉള്ള കള്ളുഷാപ്പിൽ പോയി ഫെയ്സ് ബുക്കിൽ ഇടുകയാണ് ജി.സുധാകരൻ തന്തയ്ക്ക് പിറന്നവനല്ല. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനെ വയ്യ. വല്യ കുപ്പി വാങ്ങിച്ചു കൊടുത്താൽ സെക്രട്ടറി, ചെറിയ കുപ്പി വാങ്ങിയാൽ പ്രസിഡൻ്റ് ഇതാണ് നിലയെന്നും സുധാകരന്‍ ആക്ഷേപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here