ആലപ്പുഴ. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആകണമെന്ന ജി സുധാകരന്റെ പ്രഖ്യാപനം തിരുത്തണമെന്ന നിർദ്ദേശവുമായി യുഡിഎഫ് .അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ പിന്തുണയ്ക്കണമെങ്കിൽ നിലപാട് തിരുത്തണമെന്ന് സുധാകരനോട് യുഡിഎഫ് ആവശ്യപ്പെടും.
അതേസമയം ജി സുധാകരന് എതിരായ പ്രതിരോധം ബ്രാഞ്ച് തലം മുതൽ ശക്തമാക്കാൻ ആണ് സിപിഐഎം തീരുമാനം. ജി സുധാകരനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ മാവേലിക്കര ചാരുംമൂട്ടിൽ ഇന്നലെ രഹസ്യ യോഗവും ചേർന്നു
പാർട്ടിയിലേക്ക് ജി സുധാകരൻ മടങ്ങി വരാനുള്ള സാഹചര്യം തീർത്തും ഇല്ലാതായതോടെയാണ് ജി സുധാകരനെതിരായ പ്രതിരോധം ശക്തമാക്കാൻ സിപിഐഎം തീരുമാനിച്ചത്.ബ്രാഞ്ച് കമ്മിറ്റി യോഗങ്ങൾ മുതൽ ജി സുധാകരനെ വർഗ്ഗ വഞ്ചകൻ എന്ന അവതരിപ്പിക്കാനാണ് സിപിഎം നീക്കം.അനുഭാവികൾ പോലും ജി സുധാകരനൊപ്പം നിൽക്കരുത് എന്ന ശക്തമായ തീരുമാനത്തിലാണ് സിപിഎം.
also read:
നാളെ വിഎസ് അച്യുതാനന്ദൻറെ വീടിൻറെ മുന്നിൽ നിന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനവും പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ ജീ സുധാകരന്റെ വീടിനു മുന്നിൽ വീണ്ടും പ്രതിഷേധ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലീസ് സുധാകരന്റെ വസതിക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ മാവേലിക്കര ചാരുംമൂട്ടിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ രഹസ്യ യോഗവും നടന്നു. ബ്രാഞ്ച് തല മുതൽ പ്രചരണം ശക്തമാക്കുന്നതിലൂടെ തിരഞ്ഞെടുപ്പിന് ജി സുധാകരൻ ഫാക്ടർ ഉണ്ടാകാതെ നോക്കുകയാണ് സിപിഐഎം തീരുമാനം



































