Home News Breaking News വ്യത്യസ്തനായ ശശിയെ സിപിഎം സത്യത്തിലിപ്പോള്‍ തിരിച്ചറിയുന്നു

വ്യത്യസ്തനായ ശശിയെ സിപിഎം സത്യത്തിലിപ്പോള്‍ തിരിച്ചറിയുന്നു

Advertisement

പാലക്കാട്.പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കൾ. ശശിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ

പീഡന വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ. പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ. ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ പറഞ്ഞു.

ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. CPMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യം

തെറ്റ് തിരുത്തിയാൽ പി.കെ ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകും. പി.കെ ശശിയും ജില്ല സെക്രട്ടറിയും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്നമാണോ എന്ന് അവരാണ് പറയേണ്ടത്. ശശി ജില്ല സെക്രട്ടറിയ്ക്കെതിരെ തെളിവ് പുറത്തു വിട്ടാൽ അദ്ദേഹം മറുപടി പറയും.

അതേസമയം പി കെ ശശിയുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മക്കെതിരെ ഒറ്റപ്പാലത്തെ വിമത നേതാവ് എസ് ആർ പ്രകാശൻ രംഗത്തുവന്നു. ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ വാദം കേട്ടപ്പോൾ ചിരിയാണ് വന്നതെന്ന് എസ് ആർ പ്രകാശ്

ഒറ്റപ്പാലത്തെ സിപിഎം വിമതർ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ ഭാഗമാകില്ല. കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ എകെജിയുടെയും കൃഷ്ണപിള്ളയുടെയും സുന്ദരയ്യയുടെയും എല്ലാം അനുയായിയാണ് എന്ന മട്ടിൽ ഞങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്ന പി കെ ശശിയുടെ ഭാഷ്യം കേട്ടപ്പോൾ തമാശ തോന്നിയെന്നും എസ് ആർ പ്രകാശ്

2006 ൽ പി കെ ശശി ഉൾപ്പെടെയുള്ളവർ ജില്ലാ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് ഒറ്റപ്പാലത്ത് വിമത കൂട്ടായ്മ രൂപപ്പെട്ടത്. സിപിഎം നേതാവായിരുന്ന എസ്ആർ പ്രകാശൻ ഉൾപ്പെടെയുള്ളവർ പാർട്ടി ബന്ധം ഉപേക്ഷിച്ച് വിമതരായി രംഗത്തുവന്നു

പിന്നീട് തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര മുന്നണി എന്ന നിലയ്ക്ക് കോൺഗ്രസിനോടൊപ്പം ചേർന്ന് മത്സരിച്ചു വിജയിച്ചിരുന്നു. ഒറ്റപ്പാലം നഗരസഭയിലെ നിർണായക ശക്തിയായി വിമത മുന്നണി മാറിയിരുന്നു. പി കെ ശശി സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് അതപ്പോൾ നിലപാട് പ്രഖ്യാപിക്കുമെന്നും എസ് ആർ പ്രകാശ് പ്രതികരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here