തിരുവനന്തപുരം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി മന്ത്രിസഭ യോഗ തീരുമാനം. സർക്കാർ നീക്കം കാന്തപുരം AP വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി വേണമെന്ന ദീർഘ നാളായുള്ള കാന്തപുരം വിഭാഗത്തിൻ്റെ ആവശ്യമാണ് ഇപ്പൊൾ അംഗീകരിക്കപ്പെട്ടത് .
ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലെ വിവിധ തീരുമാനങ്ങളിൽ ശ്രദ്ധേയമായ തീരുമാനമാണ് കോഴിക്കോട് പുതുപ്പാടിയിലെ മർകസ് യുനാനി മെഡിക്കൽ കോളേജിനുള്ള എയ്ഡഡ് പദവി. മാനദണ്ഡങ്ങൾ അനുസരിച്ചാണ് തീരുമാനമെന്ന് വിശദീകരിച്ചാലും, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോളേജിന് എയ്ഡഡ് പദവി നൽകിയുള്ള സർക്കാരിൻ്റെ തീരുമാനം രാഷ്ട്രീയലക്ഷ്യത്തോടെ എന്ന ആക്ഷേപം ഉയർത്തും . ദീർഘ നാളായി കോളേജിന് എയ്ഡഡ് പദവി കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നുണ്ട്.ഇപ്പോഴുള്ള അനുകൂല തീരുമാനത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ AP വിഭാഗത്തിൻ്റെ പൂർണപിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് സര്ക്കാർ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിൻ്റെ വോട്ടുകൾ യുഡിഎഫ് ന് അനുകൂലമായി എന്നാണ് AP വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനിടയുണ്ടെന്നും കണക്കാക്കിയിരുന്നു. ഇതിനിടെയാണ് കാന്തപുരം വിഭാഗത്തിന് അനുകൂലമായി സർക്കാരിൻ്റെ നീക്കം.
2010 ൽ മർകസ് യുനാനി ആശുപത്രിയായി തുടങ്ങി, 2015 ലാണ് മെഡിക്കൽ കോളേജാക്കിയത്.
നിലവിൽ ആറ് ബാച്ചുകളിൽ ആയി 278 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇത് വരെ അഞ്ച് ബാച്ചുകളിലെ വിദ്യാർഥികളാണ് മാർക്കസ് യുനാനി മെഡിക്കൽ കോളേജ്ൽ നിന്ന് പഠനം പൂർത്തിയാക്കി BUMS ഡോക്ടർമാരായി ബിരുദം നേടിയത്.
































