കൊച്ചി.വർക്കല ട്രെയിൻ ആക്രമണം,ആക്രമണത്തിനിരയായ ശ്രീക്കുട്ടി ഇന്ന് ആശുപത്രി വിടും.കൊച്ചി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഡിസംബർ 25 നാണ് അമൃതയിൽ ചികിത്സക്കായി എത്തിയത്.അമൃതയിൽ എത്തിയിട്ട് 65 ദിവസം. നവംബർ 2 നാണ് ശ്രീക്കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്
കേരള എക്‌സ്പ്രസിലായിരുന്നു സംഭവം. ആക്രമണം ഉണ്ടായിട്ട് ഇന്ന് നാല് മാസം. ട്രെയിനില്‍ അടുത്തുവന്ന് യാത്രക്കാരന്‍ പുകവലിച്ചതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. ശരീരത്തിൽ 20 ഓളം മുറിവുകൾ ഉണ്ടായിരുന്നു.തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു
ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അർച്ചനയെയും പ്രതി സുരേഷ് അക്രമിക്കാൻ ശ്രമിച്ചിരുന്നു. ദുരന്തമായ സൗമ്യ ആക്രമണത്തിനു ശേഷം പൊരുതിനേടിയ ജീവിതമാണ് ശ്രീക്കുട്ടിയുടേത്. ഇതിനുശേഷവും ട്രയിനുകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹാരമില്ലാതെ തുടരുന്നു.































