തിരുവനന്തപുരം.സംസ്ഥാനത്ത് 2025ൽ മാത്രം റോഡ് അപകടങ്ങളിൽ 3725 പേർക്കാണ് ജീവൻ നഷ്ടമായത്.. ശരാശരി 11 മരണങ്ങൾ ഓരോ ദിവസവും നടക്കുന്നു എന്നാണ് കണക്ക്.. മരിക്കുന്നവരിൽ അധികവും യുവാക്കൾ ആണെന്നുള്ളതാണ് ഏറ്റവും ഗൗരവമുള്ള കാര്യം.. മദ്യപാനം അശ്രദ്ധമായ ഡ്രൈവിംഗ് അമിതവേഗം ഇവയൊക്കെയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ..
റോഡ് അപകടങ്ങൾ കൂടുമ്പോഴും നിരത്തിൽ ജീവനുകൾ പൊളിയുമ്പോഴും സംവിധാനങ്ങൾ കണ്ണടച്ചിരിക്കുകയാണ്..
ആശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങളും റോഡ് നിർമാണങ്ങളും മൂലം നിരത്തിൽ പൊലിയുന്ന ജീവനുകൾക്ക് സർക്കാർ സംവിധാനങ്ങളാണ് ഉത്തരവാദി.പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലേക്ക് ഗതാഗത സംവിധാനങ്ങളും ഗതാഗത നിയമങ്ങളും മാറേണ്ടത് അനിവാര്യമാണ്….


































