Home News Breaking News ശബരിമലയിൽ നിന്ന് കട്ടിളപാളികൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി എസ് എസ് സി

ശബരിമലയിൽ നിന്ന് കട്ടിളപാളികൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി എസ് എസ് സി

Advertisement

തിരുവനന്തപുരം. പാളികൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി എസ് എസ് സി ശാസ്ത്രജ്ഞർ. ഉണ്ണികൃഷ്ണൻ പോറ്റി തിരികെ സ്ഥാപിച്ചത് യഥാർത്ഥ കട്ടിളപ്പാളികൾ തന്നെ. എന്നാൽ വലിയ തോതിൽ സ്വർണ്ണം നഷ്ടപ്പെട്ടുവെന്നും ശാസ്ത്രജ്ഞരുടെ മൊഴി. പ്രത്യേക അന്വേഷണസംഘം ഇക്കാര്യം ഹൈക്കോടതി അറിയിച്ചു.

വി എസ് എസ് സി യിൽ നിന്നുള്ള ആദ്യ ശാസ്ത്രീയ ഫലത്തിന്റെ വ്യക്തത തേടിയുള്ള ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കലിലാണ് നിർണായക വിവരമുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റി അറ്റകുറ്റപ്പണിക്ക് ശേഷം
ശബരിമലയിൽ തിരികെ നൽകിയത് യഥാർത്ഥ കട്ടിളപ്പാളി തന്നെയെന്നാണ് ശാസ്ത്രജ്ഞരുടെ മൊഴി.എന്നാൽ അതിൽ നിന്ന് സ്വർണ്ണം വലിയതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്.യു ബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണ്ണം ഇളക്കിമാറ്റി കട്ടിളയിൽ പൂശി ചേർത്തു.രാസവസ്തുക്കൾ ഉപയോഗിച്ചുള്ള സ്വർണം പൂശലിൽ പാളിയുടെ ഘടനയിൽ മാറ്റമുണ്ടായെന്നും മൊഴിയിലുണ്ട്.

അന്തിമമായി കൂടുതൽ വിശദ പരിശോധന നടത്തണമെന്നും മൊഴിയിലുണ്ട്
വിശദ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കാമെന്നും VSSC ശാസ്ത്രഞ്ജർ SIT യെ അറിയിച്ചു. പ്രത്യേക അന്വേഷണസംഘം ശാസ്ത്രജ്ഞരുടെ മൊഴി വിവരങ്ങൾ ഹൈക്കോടതിയിൽ അറിയിച്ചു. ഒറിജിനൽ കട്ടിളപ്പാളി തന്നെയാണ് ശബരിമലയിൽ ഉള്ളതെന്ന് കണ്ടെത്തിയതോടെ വിദേശ കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ മുന ഒടിയുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ , ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റി.

Advertisement