Home News Breaking News കളി കാര്യമാകും, ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി പണി ഇങ്ങനെ

കളി കാര്യമാകും, ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഇനി പണി ഇങ്ങനെ

Advertisement

തിരുവനന്തപുരം. വർഷത്തിൽ അഞ്ചോ അതിലധികമോ ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് പോകും. നിയമം കർശനമാക്കാൻ ഗതാഗത വകുപ്പ് തീരുമാനം.. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കും. കേന്ദ്രമോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്തും കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.

ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് നിയമ ഭേദഗതി. ഈ വർഷം ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലായി. 5 തവണ വാഹന നിയമം ലംഘിക്കുന്നവരെ സ്ഥിരം കുറ്റവാളിയായി കണക്കാക്കിയാണ് ലൈസൻസ് റദ്ദാക്കുന്നത്. ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ചുവപ്പ് സിഗ്നൽ മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടും. ചലാൻ ലഭിച്ചാൽ അത് അടയ്ക്കുന്നതിന് ഇനിമുതൽ 45 ദിവസത്തെ സമയപരിധി മാത്രമേ ലഭിക്കൂ. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ്, മലിനീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ തടയും. കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. ചലാൻ തെറ്റാണെന്ന് തോന്നുകയാണെങ്കിൽ, 45 ദിവസത്തിനുള്ളിൽ അത് ഓൺലൈൻ പോർട്ടൽ വഴി ചോദ്യം ചെയ്യാവുന്നതാണ്. പരാതി നൽകിയാൽ 30 ദിവസത്തിനുള്ളിൽ അധികൃതർ തീരുമാനമെടുക്കണം. പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കേണ്ടതുണ്ട്. കോടതിയെ സമീപിക്കാൻ താല്പര്യമുള്ളവർ പിഴത്തുകയുടെ 50% മുൻകൂറായി കെട്ടിവെക്കണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here