ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

Advertisement

തിരുവനന്തപുരം. ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം. കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്പ പാളിയിലെയും സ്വർണ്ണത്തിൻ്റെ അളവിൽ കുറവ് വന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.പാളികളുടെ കാലപ്പഴക്കത്തിലും സംശയമുള്ളതായി സൂചന.നിർണായകഫലം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിലെ സ്വർണ്ണം നഷ്ടമായെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു.
1998 ൽ യുബി ഗ്രൂപ്പ് സ്വർണ്ണം പൊതിഞ്ഞ് നൽകിയ പാളികളിലെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ട് വന്ന പാളികളിലെ സ്വർണ്ണത്തിന്റെ അളവും താരതമ്യം ചെയ്തുള്ള പരിശോധനയാണ് വി.എസ്.എസ്.സിയിൽ നടത്തിയത്.പഴയ പാളിയിൽ നിന്നും പുതിയ പാളിയിൽ നിന്നും നിശ്ചിത അളവിൽ മുറിച്ചെടുത്ത ശേഷം അതിലെ സ്വർണ്ണത്തിന്റെ അളവ് താരതമ്യം ചെയ്യുകയായിരുന്നു.പുതിയ പാളികളിൽ പൂശിയിരിക്കുന്ന സ്വർണത്തിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി.ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവന്ന പാളികളിൽ നിന്ന് സ്വർണം മോഷണം നടന്നതായി സ്ഥിരീകരിച്ചത്.പാളികളുടെ മൊത്തം വലിപ്പവുമായി താരതമ്യം ചെയ്തശേഷം എത്ര അളവിൽ സ്വർണം നഷ്ടമായിട്ടുണ്ട് എന്നും ഈ റിപ്പോർട്ടോടെ കണ്ടെത്താനാണ് എസ്ഐടിയുടെ ശ്രമം.

നാളെ ഹൈക്കോടതിയിൽ നൽകുന്ന ഇടക്കാല റിപ്പോർട്ടിൽ മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിൻറെ അളവ് വ്യക്തമാക്കിയേക്കും.അതോടൊപ്പം പാളികളുടെ കാലപ്പഴക്കവും പരിശോധിച്ചിരുന്നു.നിലവിലുള്ള പാളികൾക്ക് കാലപ്പഴക്കം കുറവാണെന്ന് വന്നാൽ ശബരിമലയിലെ യഥാർത്ഥ പാളികൾ പൂർണ്ണമായും അടിച്ചുമാറ്റി ഡ്യൂപ്ലിക്കറ്റ് പാളിയാണ് തിരികെ എത്തിച്ചതെന്ന് വിലയിരുത്തും.ഇത്തരത്തിൽ വൻ കൊള്ളാ നടന്നിട്ടുണ്ടെന്നും വിഎസ് എസ് സി ഫലത്തിൽ ഉണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.ഇത്തരത്തിൽ പാളികൾ ഒന്നാകെ കവര്‍ന്നതായി തെളിഞ്ഞാൽ ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി വർദ്ധിക്കും.അതിനാൽ തന്നെ നാളത്തെ
ഹൈകോടതിയുടെ നീക്കങ്ങൾ നിർണ്ണായകമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here