കൊച്ചി.അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..കെ ബാബു 25 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സാമ്പാദനം നടത്തിയെന്നാണ് ED കണ്ടെത്തൽ…
2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നണ് ED അന്വേഷണത്തിലെ കണ്ടെത്തൽ..ഈ കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ED നേരത്തെ കണ്ടെത്തിയിരുന്നു..ഇതിന് പിന്നാലെ കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ED കണ്ടുക്കെട്ടി..തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുകയും ചെയ്തു..കേസിൽ കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബുവിന് സമൻസ് അയച്ചിരിക്കുന്നത്..ഇന്ന് കലൂർ pmla കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..ഇന്ന് ഹാജരാകാൻ കഴിയില്ല എന്ന് അഭിഭാഷകൻ മുഖനെ കോടതിയെ അറിയിക്കാനാണ് കെ ബാബുവിന്റെ തീരുമാനം..2016ൽ ബാബുവിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപ്പിടിച്ചാണ് ED
അന്വേഷണം ആരംഭിച്ചത്..2020 ൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തി.
അനധികൃതമായി സാമ്പാധിച്ച പണം കെ ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് ED യുടെ വാദം.








































