കൊച്ചി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത് എന്ന് ജസ്റ്റിസ് ഹണി എം വർഗീസിന്റെ വാക്കാൽ പരാമർശം. കോടതിയുടേത് ബാലിശമായ ആരോപണം അഡ്വ ടി ബി മിനി ചാനലിനോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു അതിജീവിതയുടെ അഭിഭാഷകക്കെതിരെയുള്ള വിമർശനം. 7 അര വർഷം നീണ്ട വിചാരണയിൽ
അഡ്വക്കേറ്റ് ടി ബി മിനി കോടതിയിൽ എത്തിയത് 10 ദിവസം മാത്രമാണ്. അതും കേവലം അരമണിക്കൂർ മാത്രം. ആ സമയം ഉറങ്ങുകയാണ് പതിവ്. അതിന് ശേഷം പുറത്ത് പോയിട്ട് വിചാരണ കോടതിക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് പതിവ് എന്നും ജസ്റ്റിസ് ഹണി എം വർഗീസ് വിമർശിച്ചു.
കോടതി വിമർശനത്തിൽ ടിബി മിനിയുടെ പ്രതികരണം ഇങ്ങനെ.
പ്രതികളുടെ ശിക്ഷാവിധി പറയുന്ന ദിവസവും കോടതിയിൽ ഹാജരായിരുന്നില്ല. കേസിൽ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ ഫയൽ ചെയ്യും.
ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാംപ്രതി മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി.






































