കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ പൊലിസ് . ഡിസിപിയുടെയും മെഡിക്കൽ കോളേജ് എസിപിയുടെയും സ്ക്വാഡുകളെ ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.അതേസമയം അന്വേഷണസംഘം കണ്ണൂർ ജയിലെത്തി പ്രതി വിനീഷുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പോലീസ് പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.അതേസമയം സംസ്ഥാനം വിടാനുള്ള ഒരു സാധ്യതയും പരിശോധിക്കുന്നുണ്ട്.രണ്ടുദിവസം മുമ്പാണ് ഫോറൻസിക് വാർഡിലെ ശുചിമുറിയുടെ ചുവരു തുരന്ന് ഇയാൾ രക്ഷപ്പെട്ടത്.അതേസമയം പ്രതി രക്ഷപ്പെട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ദൃശ്യയുടെ കുടുംബം വീടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും അതിബുദ്ധിമാനായ ക്രിമിനലായ ഇയാൾ ദൃശ്യയുടെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്.


































