വയനാട് .പുൽപ്പള്ളി വണ്ടിക്കടവിൽ കടുവയുടെ ആക്രമണത്തിൽ 65 കാരൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ മാരനാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വണ്ടിക്കടവ് കന്നാരം പുഴയുടെ ഓരത്തുനിന്ന് വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു കൂമൻ മാരനും സഹോദരി കുള്ളിയും. വനാതിർത്തിൽ നിന്ന് കടുവ കൂമനെ വലിച്ചിഴച്ച് മുക്കാൽ കിലോമീറ്റർ കൊണ്ടുപോയി.
ഫോറസ്റ്റ് സ്റ്റേഷന് സമീപം എത്തിച്ച മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തി. ധനസഹായ തുക പത്തുലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപ ഉടൻ നൽകും. മകന് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകാനും തീരുമാനമായി
കുറിച്യാട് റേഞ്ചിന് കീഴിലാണ് കടുവ ആക്രമണം ഉണ്ടായത്.
മൂടക്കൊല്ലിയിലെ പ്രജീഷ്, പഞ്ചാരക്കൊല്ലിയിൽ രാധ , ഒടുവിൽ ദേവർഗദ്ധയിൽ കൂമൻ മാരൻ. കടുവ ആക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം ഏറുന്നത് ആശങ്കാജനകം. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള പ്രജനനകാലം നിർണായകം ആകുകയാണ്.






































