തിരുവനന്തപുരം. കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം – ബിജെപി സംഘർഷം . വഞ്ചിയൂർ ഡിവിഷനിലെ ബൂത്ത് രണ്ടിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന് വോട്ട് ഇല്ലെന്നായിരുന്നു ബിജെപി ആരോപണം.കള്ള വോട്ട് ആരോപിച്ച ബിജെപി പ്രവർത്തകനെ സിപിഎം അനുകൂലികൾ മർദിച്ചു. ആരോപണം പരാജയ ഭീതിയിലാണെന്നാണ് സിപിഎം വിശദീകരണം. അതേസമയം ബൂത്തിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തന്നെ ആരോപണം കോൺഗ്രസും ആവർത്തിക്കുന്നുണ്ട്
കള്ള വോട്ടിനെ ചൊല്ലി രാവിലെ മുതൽ നിന്നിരുന്ന തർക്കമാണ് വൈകിട്ട് മൂന്നുമണിയോടെ സംഘർഷത്തിലേക്ക് വഴിമാറിയത് . വഞ്ചിയൂർ വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റീ പോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു
സി പി എം ശ്രീകണ്ടേശ്വരത്തുള്ള ട്രാൻസ്ജന്റെഴ്‌സിനെ വഞ്ചിയൂർ ഡിവിഷനിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും ആരോപിച്ചു.തലസ്‌ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിയെന്നും ആരോപണം.
എന്നാൽ ആരോപണം നിഷേധിക്കുകയാണ് പ്രദേശത്തെ CPM നേതൃത്വം. പരാജയ ഭീതികൊണ്ടാണ് ആരോപണം എന്നും വിശദീകരണം.
അതേസമയം എട്ട് ട്രാൻസ്ജന്റെഴ്സിന് വഞ്ചിയൂർ ഡിവിഷനിലെ രണ്ടാം ബൂത്തിൽ വോട്ട് ഉണ്ടെന്നാണ് അവസാനഘട്ട വോട്ടർ പട്ടിക പ്രകാരം വ്യക്തമാകുന്നത് .





































