കോഴിക്കോട്. ജമാ അത്തെ ഇസ്ലാമിയുള്ള സഹകരണത്തെ ചൊല്ലി വാക്പോര് തുടർന്ന് നേതാക്കൾ.
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച ജമാഅത്തെ ഇസ്‍ലാമിയുടെ ആവശ്യപ്രകാരമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി വോട്ടാണ് തങ്ങളോട് ആവശ്യപ്പെട്ടത് എന്ന് വിശദീകരിച്ച് ജമാഅത്തെ ഇസ്ലാമി നേതൃത്വം രംഗത്തെത്തി
ജമഅത്തെ ഇസ്ലാമിയുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം പൂർണമായി നിഷേധിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സമ്മതിച്ചു. ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ആവശ്യപ്രകാരമെന്നും അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി
എന്നാൽ സിപിഐഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ ആയിരുന്നില്ല കൂടിക്കാഴ്ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു//സിപിഐഎം ചോദിച്ചത് വോട്ടാണ്, അത് നൽകുകയും ചെയ്തെന്ന് സെക്രട്ടറി വിശദീകരിച്ചു.LDF ന് ബന്ധം ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാൽ യുഡിഎഫിന് വെൽഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ
സിപിഐഎം വായ്താരി പോലെ ഒരേ ആയുധം ഉപയോഗിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് ഇപ്പോഴും പലയിടങ്ങളിൽ CPIM-ജമാഅത്തെ ഇസ്ലാമി ബന്ധമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു





































