തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എ.എസ്.ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് ഉൾപ്പടെ ചോർത്തി നൽകി
വിവരം നൽകാൻ പണം വാങ്ങി എന്നും കണ്ടെത്തൽ. ഗുണ്ടകളുടെ അഭിഭാഷകരിൽ നിന്നാണ് ഇയാൾ പണം വാങ്ങുന്നത്
ഡി.ഐ.ജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്






































