തിരുവനന്തപുരം.ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ പത്മകുമാറിന്റെ മൊഴിയാണ് ഇനി അതിനിര്‍ണായകം. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാന്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെപി.ശങ്കര്‍ ദാസിനെയും എന്‍.വിജയകുമാറിനെയും വിളിച്ചുവരുത്തും.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയതെന്നാണ് പത്മകുമാറിന്റെ മൊഴി നല്‍കിയതായാണ് വിവരം. ഇതില്‍ പത്മകുമാര്‍ എന്തെങ്കിലും തെളിവ് നല്‍കുമോ എന്നതും കേസില്‍ നിര്‍ണായകമാകും…
പദ്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്‌ഐടിയുടെ കണക്കുകൂട്ടല്‍, പദ്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എന്‍ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്‌ഐടി. ഇതിനായി. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാറും എന്‍ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട. താന്‍ പ്രസിഡന്റ് ആകുന്നതിനു മുന്‍പ് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയതെന്നും പത്മകുമാര്‍ മൊഴി നല്‍കിയെതായാണ് വിവരം. ഇതില്‍ പത്മകുമാര്‍ എന്തെങ്കിലും തെളിവ് നല്‍കുമോ എന്നതാണ് നിര്‍ണായകം.
2019ലെ ബോര്‍ഡ് അംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്ത്ി കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് എസ്‌ഐടി ആലോചിക്കുന്നത്. ഇവരെ മാപ്പു സാക്ഷിയാക്കിയാല്‍ കേസില്‍ പദ്മകുമാറിനെതിരായ തെളിവ് ശക്തമാക്കാന്‍ കഴിയും. അതേസമയം റിമാന്‍ഡിലുള്ള എന്‍.വാസുവിന്റെയും സുധീഷ് കുമാറിന്റെയും ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഉ്ണ്ണ്ികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പിനിരയായ നടന്‍ ജയറാമിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പത്മകുമാറിനെതിരെ പാർട്ടിയും വൈകാതെ കടുത്ത നടപടി എടുത്തേക്കും






































