മസാജ് ചെയ്യുന്നതിനിടെ ജീവനക്കാരി ഊരിവച്ച മാല തിരികെനൽകണം, അല്ലെങ്കിൽ ആറരലക്ഷം രൂപ ,CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ

Advertisement

കൊച്ചി. CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാൻ പോലീസ്. ഇയാൾ ഒളിവില്ലെന്ന് വിവരം

സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതിൽ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി കണ്ടെത്തൽ.SI ബൈജു തട്ടിപ്പിന് ഉപയോഗിച്ചത് ഗൂണ്ട നേതാവിനെ. CPO യെ ആദ്യം ഭീഷണിപ്പെടുത്തിയത് ഗുണ്ട നേതാവിനെ ഉപയോഗിച്ച്. പിന്നീട് ബൈജു നേരിട്ട് ഭീഷണിപ്പെടുത്തി.പാലാരിവട്ടം റോയൽ വെൽനസ് സ്‌പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ.

സെപ്‌തംബർ എട്ടിന് വൈകിട്ട് 5.30നാണ് പൊലീസുകാരൻ സ്‌പായിൽ എത്തിയത്. പിറ്റേന്ന് രാവിലെ പത്തോടെ പൊലീസുകാരനെ സ്‌പായിലെ ജീവനക്കാരി രമ്യ ഫോണിൽ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താൻ മാല ഊരിവച്ചിരുന്നെന്നും അത് തിരികെനൽകണമെന്നും അല്ലെങ്കിൽ ആറരലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്നും വേണമെങ്കിൽ പരാതി നൽകാനും പൊലീസുകാരൻ പറഞ്ഞു. പൊലീസുകാരൻ മാല മോഷ്ടിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന രമ്യ, പിറ്റേന്ന് പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.

ഇതിനിടെ, രണ്ടാംപ്രതി ഷിഹാം പൊലീസുകാരനെ ഫോണിൽ വിളിച്ച്, സ്‌പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസുകാരൻ്റെ മൊഴി. സ്‌പായിലെ മാല മോഷണക്കേസ് പെട്ടെന്ന് ഒത്തുതീർന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് എസ്‌ഐയുൾപ്പെട്ട് കേസ് ഒത്തുതീർത്തത് പുറത്തുവന്നത്

ഗുണ്ട നേതാവ് മട്ടാഞ്ചേരി സ്വദേശി ശിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. CPO യിൽ തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ ഒരു ലക്ഷം ശിഹാമിന് നൽകി. സമാനരീതിയിൽ മുൻപും സംഘം പണം തട്ടിയിട്ടുണ്ട് എന്നും അന്വേഷണം

Advertisement