കണ്ണൂർ.പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദം സഹിക്കാതെ. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ആണ് ആത്മഹത്യ ചെയ്തത്.. മകൻ കടുത്ത ജോലി സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടറോട് റിപ്പോർട്ട് തേടി
ഇന്ന് രാവിലെ വീട്ടുകാരെ പള്ളിയിലാക്കി മടങ്ങിയെത്തിയ അനീഷ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആയ അനീഷ്
ആദ്യമായിട്ടാണ് ബിഎൽഒ ആകുന്നത്. എസ് ഐ ആർ ഫോമുകൾ വിതരണം ചെയ്യുന്നതും തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾ ആയി അനീഷ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. ഇന്നലെ രാത്രി 1 മണിക്കും വിഷമം പറഞ്ഞു. ഈ സമ്മർദ്ദം മകന്റെ മരണത്തിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്ന് പിതാവ്.
സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടറോട് റിപ്പോർട്ട് തേടി. പയ്യനൂർ എസ്പിയും പെരിങ്ങോം സി ഐ യും അനീഷിന്റെ വീട്ടിലെത്തി. അനീഷ് മികച്ച രീതിയിൽ എസ് ഐ ആർ ജോലികൾ ചെയ്തിരുന്നുവെന്നും വേഗം ജോലി തീർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ എന്നാൽ ഉന്നതാധികൃതരുടെ പീഡനം മൂലം ജീവനക്കാരൻ മരിക്കാനിടയായ സംഭവിൽ ശക്തമായ പ്രക്ഷോഭത്തിന് എൻ ജി ഒ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ജില്ല കളക്ട്രേറ്റുകളിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും NGO അസോസിയേഷൻ
അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചിട്ടുണ്ട്. നാളെയാണ് സംസ്കാരം
Home News Breaking News ബി എൽ ഒ മാരെ പീഡിപ്പിക്കുന്ന മേലധികൃതർ, അനീഷ് മരിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിൽ





































