പത്തനംതിട്ട.ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമന്റിൽ..ഗൂഢാലോചനയിൽ സുധീഷ് കുമാറിനു പങ്കെന്നു റിമാൻഡ് റിപ്പോർട്ട്..
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു.
ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നും റിമാന്റ് റിപോർട്ടിൽ പരാമർശം. സുധീഷ് കുമാറിനായി തിങ്കളാഴ്ച എസ് ഐ ടി കസ്റ്റഡി അപേക്ഷ നൽകും.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുധീഷ് കുമാറിനെ പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി സുധീഷിനെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സുധീഷ് കുമാറിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന റിമാൻഡ് റിപ്പോർട്ടാണ് sIT
കോടതിയിൽ നൽകിയത്. പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു.
ഇത് ചെമ്പ് പാളി എന്ന രേഖയുണ്ടാക്കാൻ ഗൂഡാലോച നടത്തി…പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു എന്നും റിമന്റ് റിപ്പോർട്ടിൽ പറയുന്നു.ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരുടെ മൊഴിയിൽ സുധീഷിനെതിരെ പരാമർശം ഉണ്ടായിരുന്നു. ഇതും കുരുക്ക് മുറുക്കാൻ കാരണമായി. ശബരിമലയിലെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സുധീഷിനായി എസ് ഐ ടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.






































