വധുവാകാൻ കാത്തിരുന്നവൾക്ക് ദാരുണാന്ത്യം: സ്കൂൾ ബസ് തട്ടി റോഡിൽ വീണ യുവതി സ്വകാര്യ ബസ് കയറി മരിച്ചു

Advertisement

ശാസ്താംകോട്ട: സ്കൂൾ ബസ് തട്ടി റോഡിൽ വീണ സഹകരണ ബാങ്ക് ജീവനക്കാരി സ്വകാര്യ ബസ് കയറി മരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ഊക്കൻമുക്ക് ജംഗ്ഷനിൽ ഇന്ന് രാവിലെ 9:45-നാണ് അപകടം നടന്നത്. കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ അഞ്ജന.എ (25) ആണ് മരിച്ചത്.
ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ സ്കൂൾ ബസ് തട്ടിയതിനെ തുടർന്ന് റോഡിൽ വീണു.ഉടൻ തന്നെ പിറകെ വന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി റോഡിൽ വീണതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് പെട്രോൾ ചോർച്ചയും ഭാഗികമായ തീപിടുത്തവുമുണ്ടായി.
തൊടിയൂർ സ്വദേശിയായ അഞ്ജനയുടെ വിവാഹം ഒക്ടോബർ 19-ന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
തൊടിയൂർ ശാരദാലയം വീട്ടിൽ മോഹനൻ.ബി-യുടെയും അജിത.ടി-യുടെയും മകളാണ് അഞ്ജന. മൃതദേഹം എം.ടി.എം.എം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement