ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനം,നിർണായക ഇടപെടലുമായി സുപ്രീംകോടതി

Advertisement

ന്യൂഡെല്‍ഹി.ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിലെ വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി.വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കും. നാലു പേരുകളിൽ വച്ച് നൽകാൻ സംസ്ഥാനത്തോടും ഗവർണറോടും കോടതിയുടെ നിർദ്ദേശം.പേരുകൾ നാളെ നൽകാം എന്ന് സർക്കാർ. സ്ഥിരം വിസി നിയമനം വൈകുന്നതിൽ കോടതി ആശങ്കയും അറിയിച്ചു.

ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിലെ സർക്കാർ – ഗവർണർ തർക്കത്തിനാണ് സുപ്രീംകോടതി സമവായം കണ്ടെത്തിയത്.വിസി നിയമനത്തിലെ പ്രധാന തർക്ക വിഷയമായ സെർച്ച്‌ കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തു.സെർച്ച്‌ കമ്മിറ്റി രൂപീകരണത്തിനായി നാലു പേരുകൾ വീതം നൽകാൻ സംസ്ഥാനത്തോടും ഗവർണറോടും കോടതി നിർദ്ദേശിച്ചു. ഇരുവരും നൽകുന്ന പേരുകളിൽ നിന്നായിരിക്കും സെർച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കുക. അഞ്ച് അംഗ സെർച്ച് കമ്മിറ്റിയിൽ ഒരു അംഗം യുജിസി നോമിനി ആയിരിക്കും. പേരുകൾ നാളെ നൽകാമെന്ന് സംസ്ഥാനം അറിയിച്ചു. സുപ്രീംകോടതി രൂപീകരിക്കുന്ന സർച്ച് കമ്മിറ്റിയുടെ നിർദേശത്തിൽ ചാൻസിലർ സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും നിർദേശം നൽകി.സെർച്ച്‌ കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചാൽ തർക്കത്തിന് പരിഹാരം ആകും എന്ന് സംസ്ഥാനം അറിയിച്ചു. താൽക്കാലിക വിസി നിയമനത്തിനെതിരെയുള്ള കേരളത്തിലെ നിലപാട് നിയമപരമായി ശരിയാണെന്ന് കോടതി നീരിക്ഷിച്ചു.യുജിസി ചട്ടം പാലിക്കാതെയാണ് ചാൻസിലർ തീരുമാനമെടുത്തതെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.വിസി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുകൂട്ടരോടും സുപ്രീംകോടതി ആവിശ്യപ്പെട്ടു.

Advertisement