എസ് ഐയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി

1335
Advertisement

മൂവാറ്റുപുഴ. കല്ലൂർക്കാട് എസ് ഐയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തി. കേസിൽ ഒന്നാംപ്രതിയായ മുഹമ്മദ് ഷെരീഫ് തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിൽ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവം നടന്ന 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.

പ്രതികൾ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു തെളിവുകളും ലഭിക്കാതിരുന്നതിന് പിന്നാലെയാണ് തൊടുപുഴ നഗരത്തിൽ തന്നെയായി പ്രതിസഞ്ചരിച്ച കാർ കണ്ടെത്തിയത്. കല്ലൂർക്കാട് നിന്ന് സംഭവത്തിനുശേഷം പ്രതി വെങ്ങല്ലൂർ എത്തി കാർ ഉപേക്ഷിച്ചതാണ് എന്നാണ് പോലീസ് നിഗമനം സമീപപ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചുകൊണ്ട് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കാറിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. കേസിൽ ഒന്നാംപ്രതിയായ മുഹമ്മദ് ശരീഫ് ആണ് കാർ ഓടിച്ചിരുന്നത് എസ് ഐ മുഹമ്മദിന്റെ ദേഹത്തുകൂടി കാർ കയറ്റി ഇറക്കിയത് ശരീഫ് തന്നെയാണ്. രണ്ടാം പ്രതിയായ ആഫീസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ താമസക്കാരനായ ഷെരീഫ്, കേസിൽ രണ്ടാം പ്രതിയും തൊടുപുഴ സ്വദേശിയുമായ ഹഫിസുമായി ചേർന്നാണ് ലഹരി വസ്തുക്കളുടെ വില്പന നടത്തിവരുന്നതാണ് പോലീസിന് വിവരം. ഇത്തരത്തിൽ വിൽപ്പനയ്ക്ക് എത്തിയപ്പോഴാണ് എസ്ഐ മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും വാഹനം കയറ്റിക്കൊല്ലാൻ ശ്രമിച്ചതെന്നും പോലീസ് അനുമാനിക്കുന്നു. ഷെരീഫിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തുക്കൾ ആയ മൂന്നുപേർ നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇവരിൽനിന്ന് പ്രതികളിലേക്ക് എത്താനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനോ സൂചനകളോ ലഭിച്ചിട്ടില്ല. വധശ്രമം കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ആണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. ശസ്ത്രക്രിയ പൂർത്തിയായ എസ് ഐ മുഹമ്മദിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എസ്ഐയെ വാഹനം പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ചോ ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല

Advertisement