മൂവാറ്റുപുഴ. വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വാഹനം കയറ്റിക്കൊല്ലാൻ ശ്രമം. സാരമായി പരിക്കേറ്റ മൂവാറ്റുപുഴ കല്ലൂർക്കാട് എസ് ഐ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇന്ന് വൈകിട്ട് 3:00 മണിയോടുകൂടിയാണ് കല്ലൂർക്കാട് എസ് ഐ മുഹമ്മദും സംഘവും പെട്രോളിങ്ങിനായി ഇറങ്ങിയത്. കല്ലൂർ കാർഡിന് സമീപം കദളിക്കാട് സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ പരിശോധനയ്ക്ക് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ പരസ്പരം എന്തോ കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം പരിശോധിക്കണമെന്ന് എസ് ഐ ആവശ്യപ്പെട്ടു. ഈ സമയം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന യുവാവ് കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. കാറിൽ ഉണ്ടായിരുന്ന മറ്റൊരു വിഭാഗം പുറത്തേക്ക് ഇറങ്ങിയ സമയത്ത് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന യുവാവ് കാർ പെട്ടെന്ന് പിന്നോട്ടെടുക്കുകയും മുഹമ്മദ് നിലത്ത് വീഴുകയുമായിരുന്നു. നിലത്ത് വീണു കിടന്ന എസ്ഐ മുഹമ്മദിന്റെ കാലിലൂടെയും ശരീരത്തിലൂടെയും കാർ കയറ്റിയിറക്കി.
ഗുരുതരമായി പരിക്കേറ്റ എസ്ഐയെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലത്തെ കാലിന് രണ്ടുടിവും ശരീരമാസകലം ചതവും മുറിവുമുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്ഐ മുഹമ്മദ് ശസ്ത്രക്രിയ അനിവാര്യമാണ്. അതേസമയം രക്ഷപ്പെട്ട പ്രതികളെ കുറിച്ച് കൃത്യമായി സൂചന ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഏറ്റെടുത്തു. താരതമ്യ ചെറിയ കാർ ആയതിനാൽ മാത്രമാണ് എസ്ഐക്ക് ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടാകാതിരുന്നത്.