വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: രണ്ട് പേർ കസ്റ്റഡിയിൽ, വിഷയം രാഷ്ട്രീയ വല്ക്കരിക്കരുതെന്ന് വനം മന്ത്രി

580
Advertisement

മലപ്പുറം: മലപ്പുറം വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത് വഴിക്കടവ് പൊലീസ്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്ക് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞ് കൊണ്ടുള്ള പ്രവർത്തിയാണെന്ന് എഫ് ഐ എഫ്ഐആറിൽ പറയുന്നു. വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കറണ്ട് മോഷ്ടിച്ച് തോട്ടിൽ വെള്ളത്തിൽ കൂടി ഇടുകയായിരുന്നു.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അപകടകരമാം വിധം വൈദ്യുതി മോഷ്ടിച്ച് ഫെൻസിങ് സ്ഥാപിച്ചത്. സ്ഥലം ഉടമ
സംഭവത്തെപ്പറ്റി അറിഞ്ഞിട്ടില്ല. ഇത് ചെയ്ത വ്യക്തിയെപ്പറ്റിയുള്ള സൂചന ലഭിച്ചിട്ടുള്ളതായും പോലീസ് പറയുന്നു.
എന്നാൽ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്.പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കയാണ്.
ഇന്നലെയാണ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു (ജിത്തു 15) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ബന്ധുക്കളായ 5 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. 

കാലിൽ ഷോക്കേറ്റാണ് അനന്തുമരിച്ചത്.അനന്തുവിൻ്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മാർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.
വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പും വൈദ്യുതി വകുപ്പും ഇത്തരം ഫെൻസിങ്ങിന് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement