പന്നിയെ തുരത്താൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, വൈദ്യുതി എടുത്തത് അനധികൃതമായെന്ന് വിവരം

51
Advertisement

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച കെണിയിലേക്ക് വൈദ്യുതി എടുത്തത് അനധികൃതമായെന്ന് വിവരം. ലൈനിൽ നിന്ന് നേരിട്ട് കെണിയിലേക്ക് വൈദ്യുതി കടത്തിവിടുക യായിരുന്നു എന്നും പറയന്നു.

വൈദ്യുതികമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ( ജിത്തു ) (15)വാണ് മരിച്ചത്.
ഷാനു വിജയ് (23) യദുകൃഷ്ണൻ (15) എന്നിവർക്ക്
പരുക്കേറ്റു.ഷാനു വിജയ് ജില്ലാ ആശുപത്രിയിലും യദുകൃഷ്ണൻ മണി മൂളി പാലാട് എസ് എച്ച് ആശുപത്രിയിലുമാണ്. അനന്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൂട്ടുകാരായ വിദ്യാർത്ഥികൾ വൈകിട്ട്
കളി കഴിഞ്ഞ് കുളിക്കാനായി വെള്ളക്കെട്ട അംഗൻവാടിക്ക് സമീപമുള്ള തോട്ടിലേക്ക് ഇറങ്ങുമ്പോൾ ഷോക്ക് ഏല്ക്കുകയായിരുന്നു.
വന്യമൃഗശല്യം തടയാൻ സ്വകാര്യ വ്യക്തി പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് മൂവർക്കും ഷോക്കേറ്റത്. വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് സംഭവത്തിന് പിന്നിലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Advertisement