ഇടുക്കി. മീൻ വിൽപ്പന കേന്ദ്രത്തിൽ കഞ്ചാവ് സൂക്ഷിച്ചതിന് വാർഡ്മെമ്പറായ കോൺഗ്രസ് നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. ഇരട്ടയാറിലാണ് ഒൻപതാം വാർഡ് മെമ്പർ രതീഷിന്റെ ഉടമസ്തതയിലുള്ള കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രതീഷിന്റെ സഹായികളായ അസം സ്വദേശികളും അറസ്റ്റിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരട്ടയാറിലെ മീൻ വിത്പനകേന്ദ്രത്തിൽ കട്ടപ്പന പൊലീസ് പരിശോധന നടത്തിയത്. മീൻ വിൽപ്പനയുടെ മറവിൽ സൂക്ഷിച്ച 7 കിലോ കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇരട്ടയാറിലെ ഒമ്പതാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യ വിൽപ്പന കേന്ദ്രം. സംഭവ സമയത്ത് കടയിലുണ്ടായിരുന്ന അസം സ്വദേശികളായ സമീർ ബെഹ്റ, ലക്കി മായക് എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചതാണ് കഞ്ചാവെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ രതീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കട ഉടമകൂടിയായ ഇയ്യാളുടെ അറിവോടെയും സമ്മതത്തോടെയുമാണ് കഞ്ചാവ് വിൽപ്പന നടന്നതെന്നാണ് പൊലീസ് കരുതുന്നുത്.
കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ രതീഷിനെ കോൺഗ്രസ് പുറത്താക്കി, വാർഡ് മെമ്പർസ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടുമെന്നും പ്രദേശിക നേതാക്കള്‍ പറഞ്ഞു
പ്രദേശത്ത് കോൺഗ്രസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന ആളെ തന്നെയാണ് കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കഞ്ചാവ് എവിടെ നിന്ന് എങ്ങനെ എത്തി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.