10 വയസ്സുകാരികളായ രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

147
Advertisement

എറണാകുളം. നെട്ടൂരിൽ 10 വയസ്സുകാരികളായ രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കേസിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ.

സിസിടിവി ദൃശ്യങ്ങളിലെ അക്രമിയുടെ ഇരുചക്ര വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഫലം കണ്ടത്.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസ് നിഷ്ക്രിയമാണ് എന്ന് കുട്ടിയുടെ പിതാവിന്റെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടതോടെ അന്വേഷണം ഊർജിതമായി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ട്യൂഷൻ കഴിഞ്ഞ് നെട്ടൂര് ഹൈവേയുടെ ഭാഗത്തുനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു 10 വയസ്സുകാരികളായ രണ്ടു പെൺകുട്ടികൾ. ഇവർക്കു നേരെയാണ് ഇരുചക്ര വാഹനത്തിൽ എത്തിയ സുധീഷിൽ നിന്ന് ലൈംഗിക അതിക്രമവും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും ഉണ്ടായത്.

കുട്ടികൾ അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. മലപ്പുറം സ്വദേശിയായ ഇയാൾ വർഷങ്ങളായി കൊച്ചിയിലാണ് താമസിക്കുന്നത്. ദോശമാവ് ശേഖരിച്ച് വിതരണം നടത്തുന്നതാണ് തൊഴിൽ. പാലാരിവട്ടം സ്റ്റേഷനിൽ പേപ്പർ സ്പ്രെ ഉപയോഗിച്ച് മോഷണം നടത്തിയ ഒരു കേസിലും ഇയാൾ പ്രതിയാണ്. കൃത്യം നടത്തിയതിനുശേഷം തെളിവുകൾ നശിപ്പിക്കുവാൻ വണ്ടിയുടെ മിററും ധരിച്ചിരുന്ന റെയിൻ കോട്ടും ഹെൽമെറ്റും അടക്കം ഇയാൾ നശിപ്പിച്ചു. നിലവിൽ പനങ്ങാട് പോലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്. സുധീഷിനെ വിശദമായ ചോദ്യം വിധേയമാക്കുകയാണ്.

Advertisement