നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം, ഒളിവിൽപോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി അന്വേഷണം ഊർജിതമാക്കി

467
Advertisement

കാസര്‍ഗോഡ്. നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒളിവിൽപോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ അറസ്റ്റിലായ കമ്മിറ്റി പ്രസിഡന്റ്‌ ഭരതൻ സെക്രട്ടറി ചന്ദ്രശേഖരൻ പടക്കങ്ങൾ പൊട്ടിച്ച രാജേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അപകടത്തിൽ പരുക്കേറ്റവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് മുതൽ രേഖപ്പെടുത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില ഗുരുതരമാണ്.

Advertisement