തിരുവല്ല നഗരസഭയിൽ നാലു സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റിൽ യുഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചു
തദ്ദേശം:രണ്ട് മുൻ എംഎൽഎമാർക്ക് തോൽവി
തിരുവനന്തപുരം: തദ്ദേശ പോരാട്ടത്തിൽ മത്സരിച്ച രണ്ട് മുൻ എംഎൽഎമാർക്ക് കനത്ത തോൽവി. ഇടുക്കി കട്ടപ്പന ഇരുപതേക്കർ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഇ എം അഗസ്തിയും പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ മുൻ യുഡിഎഫ് എംഎൽഎയും 25 വർഷം പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന എവി ഗോപിനാഥുമാണ് തോറ്റത്.130 വോട്ടിനായിരുന്നു ഗോപിനാഥിൻ്റെ തോൽവി.
തൃശൂർ കോർപറേഷനിൽ യുഡിഎഫ് വരവ്
തൃശ്ശൂർ
കോർപ്പറേഷൻ സീറ്റ് നില ആകെ 56
LDF 8
UDF 16
NDA 6
മുനിസിപ്പാലിറ്റി ആകെ 7
LDF 2
UDF 5
NDA 0
ജില്ലാ 29
LDF 5
UDF 1
NDA 0
ബ്ലോക്ക് ആകെ 16
LDF 6
UDF 2
NDA
ഗ്രാമപഞ്ചായത്ത് ആകെ 86
LDF 29
UDF 17
NDA 1
താഴേത്തട്ട് പിടിച്ച് ഇടതുമുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം തുടര്‍ന്ന് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറിലേക്ക് കടന്നപ്പോള്‍ തുടക്കം മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ലീഡ് നിലയില്‍ ബഹുദൂരം മുന്നിലാണ് എല്‍ ഡി എഫ്. ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് എല്‍ഡിഎഫിന് വെല്ലുവിളി ഉയര്‍ത്തുന്നത്
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ആറ് മാസങ്ങള്‍ക്കിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളിലും ഭരണം പിടിച്ച് മുന്നേറ്റമുണ്ടാക്കാം എന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കുകള്‍ യുഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. നിലവില്‍ 196 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്.
ഇടതിനെ തകർത്ത് തലസ്ഥാനത്ത് എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരത്ത് എൻ ഡി എ മുന്നേറ്റം. ഭരണകക്ഷിയായ എൽ ഡി എഫ് എഫ് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന കോർപറേഷനാണ് തിരവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയായിരുന്നു പ്രതിപക്ഷത്. ഇത്തവണ എന്ത് വിലകൊടുത്തും വിജയിക്കുമെന്ന് പ്രഖ്യാപിച്ചാണ് എൻ ഡി എ പോരിനിറങ്ങിയത്.
35 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഇവിടെ നേടാനായത്. ഇത്തവണ 50 സീറ്റുകളാണ് മുന്നണി ലക്ഷ്യം വെയ്ക്കുന്നത്. തങ്ങൾക്ക് 70 സീറ്റുകളിൽ ശക്തമായ സാന്നിധ്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ: കൊട്ടാരക്കര നഗരസഭ ആദ്യ ഫലം
*തദ്ദേശ തിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ ആരംഭിച്ചു*
സമയം: 8.50
*കൊട്ടാരക്കര നഗരസഭ*
ആവണ്ണൂർ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി എം മുകേഷ് 358 വോട്ടുകൾ നേടി വിജയിച്ചു.
മുസ്ലിം സ്ട്രീറ്റ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രജിത ആർ 304 വോട്ടുകൾ നേടി വിജയിച്ചു.
ശാസ്താംമുകൾ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ആഫിയ അലാവുദ്ദീൻ 463 വോട്ടുകൾ നേടി വിജയിച്ചു.
ചന്തമുക്ക് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി അജയകുമാർ 218 വോട്ടുകൾ നേടി വിജയിച്ചു.
പഴയ തെരുവ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ. ജി അലക്സ് 355 വോട്ടുകൾ നേടി വിജയിച്ചു.
കോളേജ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി ജെയ്സി ജോൺ 362 വോട്ടുകൾ നേടി വിജയിച്ചു.
കൊല്ലം കോർപറേഷനിൽ ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലം
കൊല്ലം കോർപറേഷനിൽ ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൽ ആണ് ആദ്യം എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
നിലവിൽ
*കോർപ്പറേഷൻ*
എൽഡിഎഫ്-07
യുഡിഎഫ്-03
എൻഡിഎ-01
കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം… വാർഡുകളിൽ ഉൾപ്പെടെയുള്ള ഫലം കൃത്യമായി അറിയാം….
കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച രാവിലെ എട്ട് മുതൽ 244 കേന്ദ്രങ്ങളിലായി നടക്കുക. ആദ്യം തപാൽ വോട്ട് എണ്ണും. തുടർന്ന് വോട്ടിങ് മെഷീനുകൾ തുറക്കും. ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ ഗ്രാമപഞ്ചായത്തുകളുടെ ഫലം പൂർണമാകും. ഉച്ചയോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം അറിയാം.
തെരഞ്ഞെടുപ്പുഫലം തത്സമയം അറിയാം
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽനിന്നും ഫലം തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം, ജില്ലാ അടിസ്ഥാനത്തിൽ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുംവിധം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടുനില അപ്പപ്പോൾത്തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം.
ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് കേന്ദ്രത്തിലായിരിക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലായിരിക്കും.
വാർഡുകളുടെ ക്രമനമ്പർ പ്രകാരമാണ് വോട്ടിങ് യന്ത്രം എണ്ണൽ മേശയിൽ വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും വോട്ടിങ് യന്ത്രങ്ങൾ ഒരു മേശയിൽത്തന്നെ എണ്ണും. വോട്ടിങ് യന്ത്രത്തിൽനിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം കിട്ടും. ഫലം അപ്പോൾത്തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ തപാൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല.
വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.
സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം എത്തുന്നത് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പത്രം| മലയാള ദിനപത്രങ്ങളിലൂടെ| 2025 | ഡിസംബർ 13 | ശനി 1201 | വൃശ്ചികം 27 | അത്തം
വാർത്താ സമാഹാരം
നടി ആക്രമിക്കപ്പെട്ട കേസ്: വിധിപ്പകർപ്പ് പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസിലെ 1711 പേജുള്ള വിധിപ്പകർപ്പ് പുറത്തുവന്നു. ഗൂഢാലോചന തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. എട്ടാം പ്രതിയായ ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നും, ക്വട്ടേഷൻ സംബന്ധിച്ച പ്രോസിക്യൂഷൻ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞതായും ഉത്തരവിൽ പറയുന്നു. എന്നാൽ, അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത് അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ അത് തെറ്റല്ലെന്നും കോടതി വ്യക്തമാക്കി.
വിധിയിൽ നിരാശയുണ്ടെന്നും നീതി പൂർണ്ണമായി ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ പ്രതികരിച്ചു. ഇതിനെതിരെ അപ്പീൽ നൽകാൻ ശുപാർശ ചെയ്യും. അതേസമയം, സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധി പരിശോധിക്കുമെന്നും മന്ത്രിമാരായ സജി ചെറിയാനും പി. രാജീവും വ്യക്തമാക്കി. സിനിമാ മേഖലയിലുള്ളവരായ പ്രേംകുമാർ, ഭാഗ്യലക്ഷ്മി, കമൽ എന്നിവർ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. ഉച്ചയോടെ പൂർണ്ണരൂപം ലഭ്യമാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
മറ്റ് രാഷ്ട്രീയ വാർത്തകൾ
കണ്ണൂർ വേങ്ങാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും മുഖംമൂടി സംഘം മർദ്ദിച്ചു. സിപിഎം ആണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ശബരമല സ്വർണ്ണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല അസൗകര്യം മൂലം ഇന്നും മൊഴി നൽകാൻ ഹാജരായില്ല. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കാൻ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ദേശീയം & അന്തർദേശീയം
2027-ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11,718 കോടി രൂപ ചിലവഴിച്ചായിരിക്കും നടപടികൾ. ജാതി സെൻസസും ഇതിനൊപ്പം നടക്കും. വ്യോമയാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ നടൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) പ്രമേയം പാസാക്കി. ഗോവയിലെ നിശാക്ലബ് തീപിടുത്തത്തിന് കാരണം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്നുകളാണെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിനിമ & വിനോദം
30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (IFFK) തിരുവനന്തപുരത്ത് തുടക്കമായി. നടൻ വിദ്യുത് ജംവാൽ ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.
സാമ്പത്തികം & ആരോഗ്യം
എൽഐസി അദാനി പോർട്‌സിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 7.34 ശതമാനമായി കുറച്ചു. ചർമ്മത്തിലെ പാലുണ്ണികൾ (Skin Tags) അർബുദമായി മാറില്ലെങ്കിലും പുതിയ വളർച്ചയോ നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.



































