23.5 C
Kollam
Saturday 20th December, 2025 | 01:29:16 AM
Home Blog Page 2724

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

വരണാസി :
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് വാരണാസി മണ്ഡലത്തിൽ നിന്ന് മോദി മത്സരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും മോദിക്കൊപ്പം പത്രികാ സമർപ്പണത്തിന് എത്തി.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി കലക്ടറേറ്റിലേക്ക് എത്തിയത്. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്ന് പത്രിക സമർപ്പിക്കുന്നതിന് മുമ്പായി മോദി എക്‌സിൽ കുറിച്ചു

2014ലാണ് മോദി ആദ്യമായി വാരണാസിയിൽ നിന്ന് മത്സരിച്ചത്. 2019ൽ രണ്ടാം വട്ടവും വാരണാസിയെ പ്രതിനിധീകരിച്ചു. 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണ യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആണ് മോദിയുടെ എതിരാളി. ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ്.

അതിജീവിത കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി. ഇരട്ടയാറിൽ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. കൊലപാതകം എന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോക്സോ കേസ് അതി ജീവിതയാണ് പെൺകുട്ടി

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ .വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാലാ അധ്യാപകൻ അറസ്റ്റിൽ. കാസർഗോഡ് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ, ബി ഇഫ്തിക്കര്‍ അഹമ്മദാണ് അറസ്റ്റിലായത്. സർവകലാശാലയിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

കണ്ണൂർ പറശ്ശിനിക്കടവിലെ വിസ്മയ വാട്ടർ തീം പാർക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാർക്കിൽ ഉല്ലാസത്തിനായി കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറിയെന്നുമാണ് പരാതി. യുവതി  ബഹളം വച്ചതോടെ പാർക്കിലെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും പാർക്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കാസർഗോഡ് പെരിയയിലെ, കേരള കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് പഴയങ്ങാടി എരിപുരം സ്വദേശി ബി ഇഫ്തിക്കർ അഹമ്മദ്. ക്യാമ്പസിലെ ബിരുദ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തിരുന്നു. സസ്പെൻഷൻ നടപടിയും നേരിട്ടു. എന്നാൽ അധികം വൈകാതെ തിരിച്ചെടുത്തതും വിവാദമായി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പരാതിയെന്നായിരുന്നു ഇഫ്തിക്കർ അഹമ്മദിൻ്റെ അന്നത്തെ ന്യായീകരണം. ഇതിനിടെയാണ് മറ്റൊരു ലൈംഗികതിക്രമ കേസിൽകൂടി ഇയാൾ പ്രതിയാകുന്നത്.

സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമതരെ തകർക്കാനായി നേതൃത്വം അട്ടിമറിച്ചു

ആലപ്പുഴ.കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയത തുടർന്ന് സിപിഎംമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിന്റെ പിന്തുണയോടെ 4 സിപിഎം അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം പാസായി. വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആര്‍ രാജേന്ദ്രകുമാർ ആയിരുന്നു. സിപിഎം നീക്കത്തിനെതിരെ സിപിഐ രംഗത്തെത്തി…

13 അംഗ പഞ്ചായത്തിൽ സിപിഐഎമ്മിന് 9ഉം യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതിൽ
8 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസപ്രമേയം പാസായി. ഇതോടെ സിപിഐഎം ഭരണം ഇനി യുഡിഎഫിന്റെ കൈകളിലേക്ക് എത്തും.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് ആർ രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ 300 ഓളം സിപിഐഎം അംഗങ്ങൾ പാർട്ടി വിട്ടു സിപിഐയിൽ ചേർന്നിരുന്നെങ്കിലും രാജേന്ദ്രകുമാർ ഔദ്യോഗികമായി പാർട്ടി വിട്ടിരുന്നില്ല.
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതികത്വം ഉള്ളതിനാലായിരുന്നു ഇത്‌.
സിപിഎം ൽ തന്നെ നിലനിന്നിരുന്ന രാജേന്ദ്രകുമാർ അടക്കമുള്ള
വിമതപക്ഷത്തെ തകർക്കാനാ യിരുന്നു കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സിപിഐഎം നീക്കം. അവിശ്വാസ പ്രമേയം പാസ്സായതോടെ രാജിവച്ച രാജേന്ദ്രകുമാറിനെ സ്വീകരിക്കാൻ നൂറുകണക്കിന് സിപിഐ പ്രവർത്തകർ എത്തി

സിപിഐഎം നേതൃത്വത്തിനെതിരെ രാജേന്ദ്രകുമാർ രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐയിൽ ചേർന്നുവെന്നും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചത് സിപിഐഎം പഞ്ചായത്ത് അംഗങ്ങളുടെ വികാരമാണെന്നായിരുന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം കോൺഗ്രസ്സുമായി ചേർന്നുള്ള സിപിഎം നീക്കം അവസരവാദ സമീപനമാണെന്നു സിപിഐ ജില്ല സെക്രട്ടറി ടിജെ ആഞ്ചലോസ് വിമർശിച്ചു .കേവലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി മുന്നണിയെ തള്ളിയത് ജനം വിലയിരുത്തുമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം അറിയിച്ചു … ഉൾപ്പാർട്ടി പോരിന്റെ ഭാഗമായി 25 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് അസാധാരണമായ രീതിയിൽ കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്ക് എതിരെ തന്നെയുള്ള കുട്ടനാട്ടിലെ ഔദ്യോഗിക സിപിഎം പക്ഷത്തിന്റെ നീക്കം

മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം, തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും

തിരുവനന്തപുരം. മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം.സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം..ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു. സമരം അവസാനിച്ചില്ലെങ്കിൽ തെക്കൻ ജില്ലകളിലെ പാൽ വിതരണം പ്രതിസന്ധിയിലാകും

തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് പരാതി. വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതില്‍ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതോടെയാണ്
ഇന്ന് രാവിലെ ആറുമണി മുതൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ടജില്ലകളില്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്.

സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്‌ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്‌ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ മേഖലാ യൂണിയന് കത്ത് നൽകി.

ജീവനക്കാർ സമരം തുടങ്ങിയതോടെ പത്തനംതിട്ടയിൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. ജില്ലയിലെ പാൽ വിതരണം ഇതോടെ പ്രതിസന്ധിയിലായി .പ്രശ്നപരിഹാരമായില്ലെങ്കിൽ മിൽമ പാൽ വിതരണം പൂർണ്ണമായി പ്രതിസന്ധിയിലാകും.

പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി

മുംബൈ. പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്. ദുർബലമായ തറയിലാണ് കൂറ്റൻ പരസ്യ ബോർഡ് കെട്ടിപ്പൊക്കിയത് വ്യക്തമായി. അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിച്ച് അപകടമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തു
ഖാഡകോപ്പറിലെ ഭാരത് പെട്രോളിയം പമ്പിന് മുകളിലേക്കാണ് ഇന്നലെ വൈകീട്ട് കൂറ്റൻ പരസ്യ ബോർഡ് വീണത്. ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങൾ അപ്പാടെ തകർന്ന നിലയിലാണ്. അമ്പതോളം വാഹനങ്ങളുടെ ശവപ്പറമ്പായി പമ്പ് മാറി. ഭാരമേറിയ ഇരുമ്പ് അവശിഷ്ടങ്ങൾ നീക്കി അപടത്തിൽപെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം ഏറെ ദുർഘടം.

അനുമതിയില്ലാതെയാണ് കൂറ്റൻ പരസ്യ ബോർഡ് കെട്ടിപ്പൊക്കിയതെന്ന് മുംബൈ കോർപ്പറേഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്. ഇത്രയും വലിയ ബോർഡുകൾക്ക് സാധാരണ അനുമതി നൽകാറുമില്ല.


കാറ്റടിച്ചാലുള്ള സമ്മർദ്ദം കുറയ്ക്കാനുള്ള ദ്വാരങ്ങളും ബോർഡിൽ ഉണ്ടായിരുന്നില്ല. സമീപത്ത് മൂന്ന് ബോർഡുകൾ കൂടി ഈ വിധം സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് സ്ഥാപിച്ച ഈഗോ മീഡിയാ എന്ന കമ്പനി ഉടമകൾക്കെതിരെ നരഹത്യ അടക്കം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

കുസാറ്റ് ക്യാമ്പസിനുള്ളിൽ പോലീസുകാരന്റെ നഗ്നത പ്രദർശനം

കൊച്ചി.കുസാറ്റ് ക്യാമ്പസിനുള്ളിൽ പോലീസുകാരന്റെ നഗ്നത പ്രദർശനം. കളമശ്ശേരി എ ആർ ക്യാമ്പിലെ പോലീസുകാരനാണ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കളമശ്ശേരി AR ക്യാംപിലെ പോലീസുകാരൻ വൈക്കം സ്വദേശി ആനന്ദനുണ്ണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്യാമ്പസിന് പുറത്തുള്ള റോഡിലാണ് ആനന്ദനുണ്ണി വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തു.വഴിയോരത്തുനിന്ന് മൂത്രമൊഴിച്ചതേയുള്ളൂ എന്നാണ് ഇയാളുടെ വിശദീകരണം

ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തു തീർപ്പായി

ചവറ .സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തു തീർപ്പായി. പരാതി പിൻവലിച്ച് ഡോക്ടർ ജാൻസി ജെയിംസ്. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു . ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിരുന്നില്ല.

പരാതി പിൻവലിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ ജാൻസി ജെയിംസ് തയ്യാറായിട്ടില്ല, പരാതി പിൻവലിച്ച് ഡോക്ടർ ജാൻസി ജെയിംസ് തടിയൂരി. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു . ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിരുന്നില്ല. പരാതി പിൻവലിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ ജാൻസി ജെയിംസ് തയ്യാറായിട്ടില്ല.

കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം . ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയില്‍ ഇവര്‍ക്ക് അവസരം നല്‍കും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ പ്രത്യേക ഹിയറിങ് നടത്തി. കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. കടുത്ത അച്ചടക്ക നടപടികള്‍ വേണ്ടെന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച് ഒരു അവസരം കൂടി നല്‍കാമെന്നും തീരുമാനിച്ചു. അടുത്തമാസം നടക്കുന്ന സേ പരീക്ഷ കുട്ടികള്‍ക്ക് എഴുതാന്‍ അവസരം നല്‍കി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. പരീക്ഷ ഹാളില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു അധ്യാപകര്‍ക്ക് വീഴ്ച ഉണ്ടായി എന്നും ഹയര്‍സെക്കന്‍ഡറി വിഭാഗം വിലയിരുത്തി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു,പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് വരന്‍റെ മര്‍ദ്ദനമേറ്റ നവവധു

കോഴിക്കോട്. പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ കുടുംബം.
വീഴ്ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ്ണ് ആരോപണം.
കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.
എന്നിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ്.

പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തത്തിലും കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ എസ്പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലന്നാണ് പോലീസ് നിലപാട്