21.5 C
Kollam
Saturday 20th December, 2025 | 07:01:32 AM
Home Blog Page 2701

കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തം

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പൂണെ-ബംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബംഗളൂരുവില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പറന്നുയരുന്നതിനിടെ എന്‍ജിനില്‍ നിന്നും തീ പടരുകയായിരുന്നു. ഇന്നലെ രാത്രി 11നാണ് സംഭവം.
എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് പരുക്കേറ്റു. പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ അണച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി 7.40ന് പുണെയിൽ നിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 4 മിനിറ്റിനു ശേഷം തീ പടരുകയായിരുന്നു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

തിരുമ്പി വന്തിട്ടേന്ന് സൊല്ല്!… ആർസിബി കം ബാക്ക്

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 27 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ. ഇരുടീമുകൾക്കും 14 പോയന്റായതോടെ റൺറേറ്റ് വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് കുതിച്ചത്. അവസാന ഓവറിൽ എം.എസ് ധോണിയുടെ വിക്കറ്റ് വീണത് മത്സരത്തിൽ നിർണായകമായി.
ടൂർണമെന്റിന്റെ ആദ്യപകുതിയിൽ വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബാംഗ്ലൂരിന്റെ ഉഗ്രൻ തിരിച്ചുവരമാണ് പിന്നീട് കാണാൻ സാധിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബാംഗ്ലൂർ ബാറ്റിംഗ് ആരംഭിച്ചത്. ബാംഗ്ലൂരിനായി ആദ്യ ഓവറുകളിൽ തന്നെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും വെടിക്കെട്ട് ആരംഭിക്കുകയുണ്ടായി. ആദ്യ വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. നായകൻ ഡുപ്ലസി 39 പന്തുകളിൽ 54 റൺസാണ് മത്സരത്തിൽ നേടിയത്. കോഹ്ലി 29 പന്തുകളിൽ 47 റൺസ് നേടി. ശേഷം മൂന്നാമനായി എത്തിയ രജത് പട്ടിദാരും അടിച്ചു തകർത്തതോടെ ബാംഗ്ലൂരിന്റെ സ്കോർ ഉയരുകയായിരുന്നു. 23 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 41 റൺസാണ് പട്ടിദാർ നേടിയത്.

മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു.

മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു.

കൊട്ടാരക്കരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കൊട്ടാരക്കര: എംഡിഎംഎയും കഞ്ചാവുമായി യുവാവ് കൊട്ടാരക്കര  എക്സൈസിന്റെ പിടിയിൽ. കൊല്ലം ഈസ്റ്റ് കടപ്പാക്കട ശാസ്ത്രി ജംഗ്ഷനിൽ ചന്ദ്രാലയം വീട്ടിൽ(ശാസ്ത്രി നഗർ 208) ആശിഷ് ശ്രീകുമാർ (35) നെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപക്. ബി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുവത്തൂർ നാടല്ലൂരിൽ   നടത്തിയ റെയ്ഡിൽ ആണ് ഇയാൾ പിടിയിലായത്. 4.730 ഗ്രാം എംഡിഎംഎയും 8 ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തു. ഇയാളിൽ നിന്നും 14800 രൂപയും, ബൈക്കും  പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ ജില്ലാ ഭരണകൂടങ്ങള്‍ രാത്രിയാത്രയ്ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷം നാളെ ആന്‍ഡമാനിലും 31 ആം തീയതി കേരളത്തിലും എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിന് മുമ്പേ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ അതിതീവ്രമഴയ്ക്കാണ് സാധ്യത. 14 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളില്‍നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍
നാളെ മുതല്‍ 23 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

ശബരിമല യാത്രയ്ക്ക് തത്കാലം വിലക്കില്ല. തിരുവനന്തപുരം ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. റെഡ് അലെര്‍ട്ടുള്ള ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിയന്ത്രണമുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ശാന്തന്‍പാറ,തൊടുപുഴ എന്നിവിടങ്ങളിലും കോഴിക്കോട് കോട്ടയം മലപ്പുറം ജില്ലകളിലും മഴ ശക്തമാണ്. പത്തനംതിട്ട റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് മുകളില്‍ മരം ഒടിഞ്ഞുവീണു. ബസ് ഡ്രൈവര്‍ നിസ്സാര പരുക്കേറ്റു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഡൽഹിയിൽ ഒരു അഴിമതി ക്കാരന് സംരക്ഷണം. നൽകുന്നുവെന്ന് കോണ്ഗ്രസിനും, ആം ആദ്മി ക്കും എതിരെ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവാദത്തിന് പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി.
രാജസ്ഥാനിലെ പ്രധാന മന്ത്രി മോദിയുടെ വിവാദ പ്രസംഗത്തിൽ ഡൽഹി ഹൈ കോടതി പോലീസിനോട് റിപ്പോർട്ട് തേടി.

ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി 49 മണ്ഡലങ്ങളിൽ ആണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.695 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആറാം ഘട്ട മേഖലകളിൽ പ്രചരണം ആരംഭിച്ചു.ഹരിയാനയിലെ റാലികളിൽ കർഷകർക്കും, സൈനികർക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ എടുത്തു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി,

വടക്ക് കിഴക്കൻ ഡൽഹിയിലെ റാലിയിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ടെൻഡറുകൾ നൽകുമെന്നും, സ്‌പോർട്സ് ടീമിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കോണ്ഗ്രസ് പ്രകടനപത്രികയിൽ പറയുന്നതായി ആരോപിച്ചു.ഡൽഹി രാം ലീല മൈദാനി ലെ റാലിയിൽ രാഹുൽ ഗാന്ധി, രാഷ്ട്രീയ സംവാദത്തിന് പ്രധാന മന്ത്രി മോദിയെ വെല്ലുവിളിച്ചു. രാജസ്ഥാനിലെ ബൻസ്വാഡയിലെ നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ,ഡൽഹി ഹൈകോടതി പോലീസിനോട് റിപ്പോർട്ട്‌ തേടി.

ഡൽഹി സ്വദേശിയായ കുർബാൻ അലി നൽകിയ പരാതിയിലാണ് നടപടി.

ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്

എടത്വ.ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. അപകടം എടത്വ പച്ചയിൽ രാത്രി 7 മണിയോടെ. തലവടി പഴയിൽചിറ
വീട്ടിൽ കണ്ണൻ (26), തലവടി ,പറത്തറ വീട്ടീൽ ഡൊമക്സ് (24)
എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും, നട്ടെല്ലിനും പരിക്കേറ്റ കണ്ണ ൻ്റെ
നില അതീവ ഗുരുതരം

ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു

കുന്നത്തൂർ:ഇടയ്ക്കാട് ഭാഗത്ത് നിന്നും പ്രധാന പാതയിലേക്ക് കയറിയ
ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാംമൈലിൽ പാറ കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു.ആർക്കും പരിക്കില്ല.ഭരണിക്കാവ് – വണ്ടി
പ്പെരിയാർ ഹൈവേയിൽ ഏഴാംമൈൽ ജംഗ്ഷന് സമീപം ശനി രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.അടൂർ ഭാഗത്തു നിന്നും വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മറിഞ്ഞ ലോറിയിൽ നിന്നും പാറ റോഡിൽ തെറിച്ചുവീണു.ഇതിനോട് ചേർന്നുണ്ടായിരുന്ന ലോട്ടറി തട്ടിന്
കേടുപാടുകൾ സംഭവിച്ചു. ലോട്ടറി വിൽപ്പനക്കാരൻ അപകടത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിനും ഓട്ടോ സ്റ്റാൻഡിനോടും ചേർന്നാണ് ലോറി മറിഞ്ഞത്.ഈ സമയം വെയിറ്റിംഗ് ഷെഡിലും സമീപത്തും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.

സ്കൂള്‍ ബസുകളുടെ പരിശോധനയും ബോധവത്കരണവും


കരുനാഗപ്പള്ളി:2024 – 2025 അധ്യായന വര്‍ഷം സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലനവും കരുനാഗപ്പള്ളി സബ് ആര്‍.ടി. ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്നതിന് ജോയിന്‍റ് ആര്‍.ടി.ഒ. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. സ്കൂള്‍ ബസുകള്‍ക്ക് എന്തെങ്കിലും അറ്റകുറ്റ പണികള്‍ ഉണ്ടങ്കില്‍ അവയെല്ലാം 22/05/2024 ബുധനാഴ്ചക്ക് മുമ്പ് പൂര്‍ത്തീകരിച്ചു വാഹനങ്ങള്‍ പരിശോധനക്ക് സജ്ജമാക്കേണ്ടതാണ്. 23/05/2024 വ്യാഴാഴ്ച മുതല്‍ വാഹനങ്ങള്‍ പരിശോധിക്കുകയും പരിശോധനയില്‍ ഫിറ്റ് ആകുന്ന വാഹനങ്ങളില്‍ എം.വി.ഡി യുടെ സ്റ്റിക്കര്‍ പതിക്കുന്നതുമായിരിക്കും.

സ്കൂള്‍ തുറക്കുമ്പോള്‍ റോഡില്‍ നടക്കുന്ന പരിശോധനയില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുകയും സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമായിരിക്കും. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സ്കൂള്‍ ബസ് ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി 2024 മെയ് 25 ശനിയാഴ്ച രാവിലെ 8.30ന് ശ്രീബുദ്ധ സ്കൂളില്‍ വച്ചും ചവറ നിയോജക മണ്ഡലത്തിലെ പരിശീലന പരിപാടി 2024 മെയ് 29 ബുധനാഴ്ച രാവിലെ 8.30ന് സ്ട്രാറ്റ്ഫോര്‍ഡ് സ്കൂളില്‍ വെച്ചും നടക്കുന്നതായിരിക്കും. എല്ലാ സ്കൂള്‍ ബസ് ജീവനക്കാരും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും ഇവരുടെ പങ്കാളിത്തം സ്കൂള്‍ അതികൃതര്‍ ഉറപ്പുവരുത്തണമെന്നും ജോയിന്‍റ് ആര്‍.ടി.ഒ. അറിയിച്ചു.