പാലക്കാട്. കൊല്ലങ്കോട്ടെ പുലി സാന്നിധ്യം ഭീതിയായി. കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം.ചീരണി,കൊശവൻക്കോട് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.പ്രത്യേക വനം വകുപ്പ് സംഘം പുലിയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താൻ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചീരണി കാളികൊളുമ്പ് സ്വദേശികളായ അർജുനൻ, കൃഷ്ണൻകുട്ടി, വിജയൻ തുടങ്ങിയവർ ജനവാസ മേഖലയിൽ പുലിയെ കണ്ടത്. ചെത്തുതൊഴിലാളിയായ വിജയൻ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്നത് പനയിലിരിക്കെയാണ് കണ്ടത്.പ്രദേശത്തെ വിവിധയിടങ്ങളിൽ കണ്ടെത്തിയ അഞ്ജാത ജീവിയുടെ കാൽപ്പാടുകൾ, പുലിയുടെതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വനം വകുപ്പ് പുലിയെ കണ്ടെത്തി കാട് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്
ശാസ്താംകോട്ട. മിന്നല്‍ കണ്ടക്ടര്‍ ബിജിത് ലാല്‍ ഒറ്റക്കൈ കൊണ്ടു കോരിയെടുത്ത ആളെ തിരിച്ചറിഞ്ഞപ്പോള്‍ ജനം ഞെട്ടി. കഴിഞ്ഞദിവസം വരെ ബിജിത്ത് ലാലിന് അപരിചിതനായ യുവാവ് പ്ലസ്‌ടു കാലത്തെ തന്‍റെ സഹപാഠിയെ ആണെന്ന് ഇന്നലെ ഒപ്പം പഠിച്ചവരാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഒരു നന്ദിപോലുംപറയാതെ ജയകൃഷ്ണന്‍ വണ്ടിയില്‍ നിന്നിറങ്ങിപ്പോയത് ഞെട്ടല്‍ മാറാതിരുന്നതിനാലാണ്.
ആ വലിയ ആഹ്ലാദമറിഞ്ഞത് ഇന്നലെ. ഓടുന്ന ബസിൽ നിന്നു പുറത്തേക്ക് വി ഴാൻ തുടങ്ങിയപ്പോൾ കണ്ടക്‌ടർ ബിജിത്ത് ലാൽ ഒറ്റക്കൈ കൊണ്ടു രക്ഷപ്പെടുത്തിയ ആ യുവാവ് പടിഞ്ഞാറേകല്ലട ഐത്തോ ട്ടുവ ജയകൃഷ്‌ണ വിലാസം വീ ട്ടിൽ ജയകൃഷ്ണനാണ്. പടി ഞ്ഞാറേകല്ലട നെൽപുരക്കുന്ന് ഗവ.എച്ച്എസ്എസിൽ പ്ലസ്‌ടു 2005-07 ബാച്ചിൽ ബിജിത്ത് ലാലിനൊപ്പം പഠിച്ചയാൾ.
ചവറ- അടുർ- പന്തളം റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലായി രുന്നു സംഭവം. വാതിലിന്റെ സമീപത്ത് നിന്നുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ പുറത്തേക്കു വീഴാൻ തുടങ്ങിയ പ്പോൾ തനിക്കു നേരെ നീണ്ടതു ദൈവത്തിന്റെ കരമാണെന്ന വി ശ്വാസത്തിലാണു ജയകൃഷ്ണ നും അമ്മ ലീലയും ടാക്സ് കൺസൽറ്റന്റായി ജോലി ചെയ്യുന്ന… ഞ്ഞ ദിവസം ഉച്ചയ്ക്ക് ബസിൽ കയറിയത്. എന്നാൽ അടുത്ത വളവിൽ പുറത്തേക്കു വീഴാൻ തു ടങ്ങി ശരീരം തട്ടി വാതിൽ തുറന്ന തോടെ മരണത്തെ മുന്നിൽക്കണ്ട ഇയാളെ ബിജിത്ത് ലാൽ ബസിനു ള്ളിലേക്കു വലിച്ചെടുത്തതും ജീ വൻ തിരിച്ചുകിട്ടിയതും ഇപ്പോഴും നടുക്കം മാറാതെ ഓർക്കുന്നു ജയ കൃഷ്ണൻ. സംഭവം വൈറലായ ശേഷമാണ് അമ്മ വിവരം അറിയു ന്നത്. ക്ഷേത്രദർശനം പതിവാ ക്കിയ ജയകൃഷ്ണനെ ഈശ്വരൻ കൈവിട്ടില്ലെന്നു ലീല പറയുന്നു.
ഒട്ടൊക്കെ അന്തര്‍മുഖനായ ജയകൃഷ്ണന്‍പോലും താന്‍ നേരിട്ട വലിയ അപകടവും അതില്‍നിന്നും തന്നെ പിടിച്ചെടുത്ത അല്‍ഭുത ശക്തിയെയും തിരിച്ചറിഞ്ഞത് വിഡിയോ പ്രചരിച്ചപ്പോഴാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ഡൽഹിയിലേക്ക് തിരിച്ചു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, നടൻമാരായ അനുപം ഖേർ, അനിൽകപൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.
കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പൊലീസ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്.
ശാസ്താം കോട്ട. പുന്നമൂട് അംബേദ്കർ കോളനിയിൽ സ്ഥിതിചെയ്യുന്ന KSEB യുടെ ട്രാസ്‌ഫോർമറിന്റെ അവസ്ഥ ഇതാണ്. കാടും പടലും കയറി പേടിയാവുന്ന വിധമാണിത്, മഴ ചാറിയാൽ ഉടൻ കറണ്ട് പോകുമെന്ന് സ്ഥലവാസികൾ പറയുന്നു. ഇടവപ്പാതി തുടങ്ങിയതോടെ ഇവിടുത്തെ കൺസ്യുമേഴ്‌സ് മിക്കപ്പോഴും ഇരുട്ടിൽ തന്നെ.
മദ്യപാനം ബൈപോളാർ ഡിസോഡർ ലക്ഷണങ്ങളെ വഷളാക്കുമെന്ന് പഠനം. ശരാശരി അളവിന് മുകളിലുള്ള മദ്യം കഴിക്കുന്നവർക്ക് കൂടുതൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടാനും മൂഡ് ചാഞ്ചാട്ടത്തിനും സാധ്യതയുണ്ടെന്നും മിഷിഗൺ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ബൈപോളാർ ഡിസോഡർ സ്ഥിരീകരിച്ച 584 വ്യക്തികളുടെ അഞ്ച് മുതൽ 16 വർഷം വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗികളിലെ മദ്യപാന ശീലവും വിഷാദം, ഹൈപ്പോമാനിയ, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളും ഗവേഷകർ വിലയിരുത്തി. ഒരാൾ സാധാരണ അളവിനെക്കാൾ കൂടുതൽ മദ്യം കഴിക്കുന്നത് വിഷാദത്തിനും മാനിക് അല്ലെങ്കിൽ ഹൈപ്പോമാനിക് മാനസികാവസ്ഥയ്ക്കും കാരണമാകുമെന്ന് ഗവേഷകർ ദി ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
മദ്യപാനം മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജോലിയിലെ കാര്യക്ഷമതയെ ബാധിക്കുകയുന്നു. ആന്റി സൈക്കോട്ടിക്, ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കാതെ തുടരുന്ന രോഗികളിൽ മദ്യപാനം ദോഷകരമായി ബാധിച്ചതായി കണ്ടെത്തിയെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു. ബൈപോളാർ തകരാർ നാലു വിധത്തിലുണ്ട്. മാനിക് അല്ലെങ്കിൽ സമ്മിശ്രമായ അവസ്ഥ, വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. മറ്റൊന്ന് രോഗത്തിന്റെ ലക്ഷണങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തും എന്നാൽ ബൈപോളാറിന്റെ രോഗനിർണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളിൽ നിന്നും വ്യക്തമായി വേറിട്ടു നിൽക്കുന്നതായിരിക്കും. സൈക്ലോത്തൈമിയ എന്ന ബൈപോളാർ തകരാറിന്റെ മറ്റൊരു ലഘുവായ രൂപത്തിൽ ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വർഷമെങ്കിലും നില നിന്നേക്കും.
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസം മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഏഴു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം.ഇടതു മുന്നണിയിലെ രാജ്യസഭ സീറ്റ് സംബന്ധിച്ച് ചർച്ചകൾ സജീവമാക്കി സിപിഐഎം
ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന് സി.പി.ഐ.എമ്മിൽ അഭിപ്രായം വന്നിട്ടുണ്ട്. സീറ്റിന് വിലയുള്ള കാലത്ത് പാർലമെൻ്റിൽ ഇടതു ശബ്ദവും നിലപാടും ഉയർത്താൻ ശേഷിയുള്ളവർ വേണം.
സംസ്ഥാനത്തെ നേതാക്കളെ വിടാമെന്ന് ഒരു വിഭാഗം പറയുന്നെങ്കിലും ദേശീയ ശ്രദ്ധ കിട്ടാവുന്നവരില്ല. പെൻഷനും പ്രീണനവും നോക്കി കളയാൻ സീറ്റില്ല.
ബൃന്ദ കാരാട്ട് ,സുഭാഷിണി അലി,സീതാറാം യെച്ചൂരി അടക്കമുള്ള പേരുകൾ ചർച്ചയിൽ
പുത്തലത്ത് ദിനേശൻ അടക്കമുള്ള പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്.
ആനിരാജ, പ്രകാശ് ബാബു അടക്കമുള്ള പേരുകൾ സിപിഐയുടെയും പരിഗണനയിൽ
മലപ്പുറം. പുളിക്കൽ അരൂർ സ്വദേശി ഷെഫീഖ് (32) ഭാര്യ സൗദ (28) ചേലേമ്പ്ര സ്വദേശി അഫ്നാസുദ്ധീൻ (22)സിയാംകണ്ടം സ്വദേശി മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് എക്സൈസ് പിടിയിലായത്
685 ഗ്രാം മേതാംഫിറ്റമീൻ ഇവരിൽ നിന്നും കണ്ടെടുത്തു
മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്
കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം സംഘം വാഹനവുമായി കടന്നു കളഞ്ഞിരുന്നു