25.3 C
Kollam
Wednesday 31st December, 2025 | 10:52:28 AM
Home Blog Page 2662

ഹജ് തീർത്ഥാടക മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകി

മക്ക: ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർഥാടക മുഹമ്മദ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിലെ ഹജ് സീസണിലെ തീർഥാടകർക്കിടയിലെ ആദ്യ പ്രസവമാണിത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർഥാടകയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ അവളെ പരിചരിക്കുകയും പ്രസവ വാർഡിലേക്ക് മാറ്റുകയും ചെയ്തു. നവജാതശിശു മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തിലാണ്.

അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഉയർന്ന തലത്തിലുള്ള സേവനങ്ങൾ ഹജ് വേളയിൽ നൽകുന്നുണ്ട്. മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയിലെ ഉയർന്ന നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും വേണ്ടിയുള്ള അസാധാരണമായ പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

‘ഉള്ളൊഴുക്ക്’ ജൂൺ 21ന് തിയെറ്ററുകളിൽ

തിരുവനന്തപുരം: ഉർവശിയും പാർവതിയും ഒരുമിക്കുന്ന ഉള്ളൊഴുക്ക് ജൂൺ 21ന് തിയെറ്ററുകളിൽ എത്തും. ചിത്രത്തിന്‍റെ ട്രെയ്‌ലർ ഇതിനിടെ തന്നെ പ്രേക്ഷകർക്കിടയിൽ സൂപ്പർഹിറ്റായി. കേരളത്തിലെ പ്രളയകാലത്തെ മരണമാണ് സിനിമയുടെ കഥാതന്തു. വെള്ളത്തിൽ മുങ്ങിയ കുടുംബക്കല്ലറയിൽ മകനെ അടക്കണമെന്ന് വാശി പിടിക്കുന്ന അമ്മയായാണ് ഉർവശി എത്തുന്നത്. അതിനിടെ മറ മാറ്റി പുറത്തു വരുന്ന രഹസ്യങ്ങളിലൂടെയും അവരുടെ കുടുംബം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടു പോകുന്നത്.
കൂടത്തായ് കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡ് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ. അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കൊല്ലം ജില്ലയില്‍ വീണ്ടും ദുഖവാര്‍ത്ത, കുവൈറ്റിലെ തീപിടുത്തത്തില്‍ ജില്ലയിലെ ഒരാള്‍കൂടി മരിച്ചു

കൊല്ലം.ജില്ലയില്‍ വീണ്ടും ദുഖവാര്‍ത്ത, കുവൈറ്റില്‍ ലേബര്‍ ക്യാംപിലെ തീപിടുത്തത്തില്‍ ജില്ലയിലെ ഒരാള്‍കൂടി മരിച്ചതായി വിവരം ലഭിച്ചു. കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ഉണ്ണൂണ്ണി മകന്‍ ലൂക്കോസ് (സാബു 48) ആണ് കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ചതായി തിരിച്ചറിഞ്ഞത്. ഭാര്യ: ഷൈനി, മക്കള്‍: ലിഡിയ (17) ലോവീസ്(9). മാതാവ്: കുഞ്ഞമ്മ

കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവർ ( തിരിച്ചറിഞ്ഞത് )

1.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
എൻ. ബി.ടി.സി ഗ്രൂപ്പിലെ
പ്രൊഡക്ഷൻ എൻജിനിയറാണ് .
ഭാര്യ -കെ.എൻ. മണി
പിലിക്കോട് പഞ്ചായത്ത് ജീവനക്കാരി.
രണ്ട് ആൺമക്കൾ

2.കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
പത്ത് വർഷമായി കുവൈറ്റിൽ
ജോലി ചെയ്യുന്നു .


  1. പാമ്പാടി സ്വദേശി

സ്റ്റീഫിൻ എബ്രഹാം സാബു ( 29 )

എഞ്ചിനീയർ ആണ്

അച്ഛൻ സാബു
അമ്മ ഷേർലി

  1. ആകാശ് എസ് നായർ പന്തളം മുടിയൂർക്കോണം സ്വദേശിയാണ്⁠.
  2. കൊല്ലം സ്വദേശി ഷമീർ

6 പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ

  1. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ഉണ്ണൂണ്ണി മകന്‍ ലൂക്കോസ് (സാബു 48)
  2. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരിൽ പുനലൂർ സ്വദേശിയും

കൊല്ലം: കുവൈറ്റ് ലേബര്‍ ക്യാമ്പ് ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ ഒരാളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ്ജ് പോത്തന്റേയും, വത്സമ്മയുടേയും മകന്‍ സാജന്‍ ജോര്‍ജ്ജ് (29) ആണ് മരിച്ചത്. എം.ബി എ ബിരുധദാരിയായ സാജന്‍ ജോര്‍ജ്ജ് ഒരു മാസം മുമ്പാണ് ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുവൈറ്റിലേക്ക് പോയത്. ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയര്‍ കെമിക്കല്‍ എഞ്ചിനീയറാണ് സാജന്‍. ഏക സഹോദരി: ആന്‍സി.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു , 3 പേർ കൊല്ലം സ്വദേശികൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 8 മലയാളികളെ തിരിച്ചറിഞ്ഞു. ഇതില്‍ മൂന്ന് പേർ കൊല്ലം സ്വദേശികളാണ്.3 പേർ പത്തനംതിട്ട ജില്ലക്കാരും. മറ്റുള്ളവരുടെ പേരുകൾ ലഭ്യമായെങ്കിലും സ്ഥലങ്ങൾ അറിവായിട്ടില്ല.
കുവൈറ്റ് തീപിടുത്തത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ മലയാളികളുടെ പേരുകൾ ചുവടെ

1.ആകാശ് ശശിധരൻ നായർ പന്തളം മുടിയൂർകോണം,
2.സജു വർഗ്ഗീസ് (കോന്നി, അട്ടച്ചാക്കൽ)
3.പി വി മ മുരളീധരൻ നായർ, പത്തനംതിട്ട,
4.ഷമീർ (ആനയടി കൊല്ലം)

5.ലൂക്കോസ് വടക്കോട്ട് ഉണ്ണൂണ്ണി (കൊല്ലം) 6.രഞ്ജിത്ത് കുണ്ടുടുക്കം ( ചെർക്കളം, കാസർകോട്)
7.പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്,
8 കേളു പൊന്മലേരി തൃക്കരിപ്പൂർ എന്നിവരെയാണ് ഇതു വരെ തിരിച്ചറിഞ്ഞത്.

വജ്ര വ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പോലീസ് പിടികൂടി

വജ്ര വ്യാപാരിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ 5 പേരെക്കൂടി പോലീസ് പിടികൂടി. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു.
കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി വ്യാപാരിയില്‍നിന്ന് സ്വര്‍ണവും വജ്രവും തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ ഫൈസല്‍, നിജാദ്, അഫ്‌സല്‍, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് സിഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാദുഷ ഓടി രക്ഷപ്പെട്ടു. കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിനിവാസികളാണ് പിടിയിലായവര്‍. തൃശൂര്‍ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ഒരു വജ്രം പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്നറിഞ്ഞത്. തുടര്‍ന്നു ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് എസ്‌ഐ ദില്‍ജിത്, പൊലീസ് ഓഫിസര്‍മാരായ ഷഫീക്, അനു, അജയകുമാര്‍, ഷൈജു, രമേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കുവൈറ്റ് അപകടം: നോർക്കയിൽ ഗ്ലോബൽ കൊണ്ടാക്ട് സെൻ്ററും കുവൈറ്റിൽ ഹെൽപ് ഡെസ്കും

കുവൈറ്റ് സിറ്റി. മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി  വിജയൻ്റെ നിർദേശപ്രകാരമാണിത്.
മരണമടഞ്ഞവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. അതിനുള്ള ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ഹെൽപ് ഡെസ്ക് നമ്പരുകൾ:-

അനുപ് മങ്ങാട്ട്  +965 90039594
ബിജോയ്‌  +965 66893942
റിച്ചി കെ ജോർജ്  +965 60615153
അനിൽ കുമാർ  +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ്  +965 65589453,
സുഗതൻ – +96 555464554,  കെ. സജി   – + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ മുഖ്യമന്ത്രി  പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക്  കത്തയച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ശാസ്താംകോട്ടയിൽ പ്രാദേശിക സിപിഎം -സിപിഐ നേതാക്കൾ കോൺഗ്രസ്സിൽ ചേർന്നു

ശാസ്താംകോട്ട:സിപിഐ മുൻ ലോക്കൽ കമ്മിറ്റി അംഗം വട്ടവിളയിൽ എം.അബ്ദുൽ സത്താർ,മുൻ ബ്രാഞ്ച് സെക്രട്ടറി എം.സത്യൻ (അമ്പിളി) സിപിഎം നേതാവ് സൈനുൽ ആബുദീൻ എന്നിവരും കുടുംബാഗങ്ങളും സഹപ്രവർത്തകരും കോൺഗ്രസ്സിൽ ചേർന്നു.രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസം മറന്ന് അഴിമതിയും സ്വജനപക്ഷപാതവും ജാതിവെറിയും മുഖമുദ്രയാക്കിയതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് അവർ പറഞ്ഞു.ഭരണിക്കാവ് കോൺഗ്രസ്സ് ഹൗസിൽ ചേർന്ന ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം സമ്മേളനത്തിൽ
ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് എന്നിവർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.വൈ നിസാർ അദ്ധ്യക്ഷത വഹിച്ചു.ആർ.അരവിന്ദൻപിള്ള, ഓമനകുട്ടൻ പിള്ള ഉണ്ണിത്താൻവിള,റഷീദ് ശാസ്താംകോട്ട,അബ്ദുൽ സലാം പുതുവിള,ഗോപൻ പെരുവേലിക്കര,റിയാസ് പറമ്പിൽ,അനില,ആനി ലാസർ,
എ.പി ഷാഹുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചവറ കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചവറ:കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ ചവറ പൊലീസ് അറസ്റ്റു ചെയ്തു.ചവറ തോട്ടിനു വടക്ക് നൗഷാദ് മൻസിലിൽ ഷാജഹാനാണ് (31) അറസ്റ്റിലായത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊട്ടുകാട് മുഖംമൂടി മുക്ക് അമ്മവീട് ജംഗ്ഷന് സമീപമായിരുന്നു സംഭവം.ബൈക്കിൽ വന്ന പ്രതി വഴി ചോദിച്ച ശേഷം പൊടുന്നനെ മാലയിൽ കയറി പിടിക്കുകയായിരുന്നു.യുവതി ചെറുത്ത് നിന്നതിനെ തുടർന്ന് മാല നഷ്ടപ്പെട്ടില്ല.അക്രമിയെ പിടികൂടാൻ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇവർ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെയും യുവതി നൽകിയ വാഹന നമ്പരിന്റെയും അടിസ്ഥാനത്തിൽ ചവറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.