Home Blog Page 2586

കളിയിക്കാവിള കൊലപാതകം: ക്വട്ടേഷൻ നൽകിയ സുനിലിൻ്റെ സുഹൃത്ത് പിടിയിൽ, ഒന്നാം പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

തിരുവനന്തപുരം: ദുരൂഹതകൾ നിറഞ്ഞ കളിയിക്കാവിള ദീപു കൊലപാതക കേസിലെ ചുരുളഴിക്കാൻ ഉള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞ് പ്രതി അമ്പിളി അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയാണ്. കൊലപാതകം ക്വട്ടേഷൻ തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ്, ക്വട്ടേഷൻ നൽകിയ നെയ്യാറ്റിൻകര സ്വദേശി സുനിലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. സുനിലിൻ്റെ സുഹൃത്തായ പൂവാർ സ്വദേശി പ്രദീപ് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.സുനിൽ മുങ്ങുന്നതിന് മുമ്പ് പ്രദീപിനെ ഫോൺ ചെയ്തിരുന്നു.സംഭവത്തിലെ ഒന്നാം പ്രതിയെ ഇന്നലെ കുഴിത്തുറകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്താൻ പ്രതി അമ്പിളിക്ക് ക്വട്ടേഷൻ ലഭിച്ചിരുന്നു എന്നാണ് ഒടുവിലത്തെ വിവരം. അമ്പിളിയുടെ കുറ്റസമ്മത മൊഴിയിലാണ് ഈ നിർണായക വെളിപ്പെടുത്തലുള്ളത്.

ദീപുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പൂങ്കുളം സ്വദേശിയായ സുനിലാണെന്നാണ് അമ്പിളിയുടെ വെളിപ്പെടുത്തൽ. ദീപുവിനെ കൊലപ്പെടുത്താനുള്ള കത്തിയും മറ്റ് ഉപകരണങ്ങളും നൽകിയത് ഇയാളാണെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നു. കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടന്ന കളിയിക്കാവിളയിലും സമീപപ്രദേശങ്ങളിലും ഇയാൾക്കൊപ്പം കാറിൽ വന്നിരുന്നതായും അമ്പിളി പോലീസിന് മൊഴി നൽകിയിരുന്നു. കൊട്ടേഷൻ നൽകി എന്ന് പറയപ്പെടുന്ന പൂങ്കുളം സ്വദേശിക്കായി നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ ഇയാൾ ഫോൺ വീട്ടിൽ വെച്ചിട്ടാണ് മുങ്ങിയത്.

പൊലീസ് സ്റ്റേഷൻ പുത്തരിയല്ലാത്ത അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ അനുസ്മരിപ്പിക്കും വിധം പൊലീസിന്റെ ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കു കൂട്ടിയിരുന്നു. കൊലപാതകം സമ്മതിച്ച അമ്പിളി, കൊലപാതക കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതൽ നൽകുന്നത്. കടത്തിലായ ദീപു ഇൻഷുറൻസ് തുക ലഭിക്കുന്നതിനാണ് തന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിച്ചത് എന്നായിരുന്നു ആദ്യ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ എടുത്തിട്ടില്ലെന്നും പറഞ്ഞ ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും, ബസ് മാർഗമാണ് വീട്ടിലെത്തിയതെന്നും പറയുന്നു. അമ്പിളിക്കും കസ്റ്റഡിയിലുള്ള ഭാര്യക്കും ഒപ്പം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ലക്ഷം രൂപയോളം കണ്ടെത്തിയിട്ടുണ്ട്.

അടിമുടി ദുരൂഹതകൾ നിറഞ്ഞ കേസിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്കാണ്. വൃക്ക രോഗിയായ അമ്പിളിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താൻ കഴിയുമോ? ആരു പറഞ്ഞിട്ടാണ് അമ്പിളി കൊലപാതകം നടത്തിയത്? എന്തിനായിരുന്നു കൊലപാതകം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമ്പോഴേക്കും കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പ്.

തിങ്കളാഴ്ച രാത്രി 11 മണിയോടു കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിർത്തിയിരുന്ന കാർ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് അറുത്ത നിലയിൽ ദീപുവിൻ്റെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ബാഗുമായി ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക് ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്.
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രദീപ് ചന്ദ്രനെ വിശദമായി ചോദ്യം ചെയ്ത് സുനിലിലേക്കെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഒപ്പം അമ്പിളിയേയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

6 മണിക്കൂര്‍ 4 മിനിറ്റ് നീളുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

ന്യൂ ഡെൽഹി : ഭൂമിയില്‍ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ശരാശരി 100 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഒരു പ്രദേശത്ത് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാന്‍ കഴിയുക.

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2024 ഏപ്രില്‍ 8 നായിരുന്നു. അമേരിക്കയിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഇത് ദൃശ്യമായി . ഇതിന് പിന്നാലെ ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണവും സംഭവിക്കാന്‍ പോകുകയാണ് . ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം 2024 ഒക്ടോബര്‍ 2 ബുധനാഴ്ചയാണ് സംഭവിക്കുക . ഈ സൂര്യഗ്രഹണം ഒക്ടോബര്‍ 2 ന് രാത്രി 09:10 മുതല്‍ പുലര്‍ച്ചെ 3:17 വരെ നീണ്ടുനില്‍ക്കും. ഈ സൂര്യഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം ഏകദേശം 6 മണിക്കൂര്‍ 4 മിനിറ്റ് ആയിരിക്കും.ഈ രണ്ടാമത്തെ സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ, ബ്രസീല്‍, ചിലി, പെറു, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ആര്‍ട്ടിക്, കുക്ക് ദ്വീപുകള്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ 2024 ലെ രണ്ടാം സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

വാളകത്ത്നിർത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊട്ടാരക്കര .എം.സി റോഡിൽ കൊട്ടാരക്കര വാളകത്ത് നിർത്തി ഇട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തലച്ചിറ സ്വദേശി വേണു(51)വാണ് മരിച്ചത്.സ്കൂട്ടറിൽ പിന്നിൽ ഇരുന്ന തലച്ചിറ സ്വദേശി സന്തോഷിന് പരുക്ക്. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെയിന്റിംഗ് തൊഴിലാളികൾ ആണ്.ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്മോന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് 7:30 ഓടെ മൂവാറ്റുപുഴ ആരക്കുഴ റോഡിൽ പെരുമ്പല്ലൂരിലാണ് അപകടമുണ്ടായത്

വായ്പ തരപ്പെടുത്തി നൽകാമെന്ന് കബളിപ്പിച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം

ആറ്റിങ്ങൽ.വായ്പ തരപ്പെടുത്തി നൽകാമെന്ന് കബളിപ്പിച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ . അവനവഞ്ചേരി സ്വദേശി തുഷാന്തിനെയാണ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം കാണിക്കുകയും യുവതിയുടെ ചിത്രം മോർ ഫ് ചെയ്ത് അയച്ചു കൊടുക്കകയും ചെയ്ത് സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും

കോഴിക്കോട് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കോടഞ്ചേരി കണ്ണോത്ത് വടക്കീട്ടിതൊടി ശിഹാബി (23) നെയാണ് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020ൽ കോഴിക്കോട് മാവൂരിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം

അഡോളസെൻഷ്യോ, ഭവ്യശ്രീ സുരവജ്ജാലയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം

കരുനാഗപ്പള്ളി. പഞ്ചാബിലെ മൊഹാലിയിൽ നടന്ന അടൽ ടിങ്കറിംഗ് ലാബ്‌സ് അനു മോദന സമ്മേളനത്തിൽ പുതിയകാവ് അമൃതവിദ്യാ ലയത്തിലെ പ്ളസ്ടു വിദ്യാർത്ഥിനി ഭവ്യശ്രീ സുരവജ്ജാലയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരം. അഡോള സെൻസിയോ എന്ന വെബ്സൈറ്റ് വികസിപ്പിച്ചെടുത്തതിനാണ് അംഗീകാരം.

മൊഹാലിയിലെ ഇന്ത്യൻ സ്കൂൾ ഒഫ്ബിസിനസിൽ ( ഐ.എസ്.ബി) നടന്ന ചടങ്ങിൽ ഭവ്യശ്രീയെ അനുമോദിച്ചു. ദേശീയതലത്തിൽ നടത്തിയ അടൽ കാറ്റലിസ്‌റ്റ് പ്രോഗ്രാമില്‍ പതിനായിരത്തിലധികം ടീമുകള്‍ പങ്കെടുത്തു

ആദ്യ ഘട്ടത്തിൽ മികച്ച 100 പ്രൊജ ക്ടുകളിലും പിന്നീട് രാജ്യത്തെ ഏറ്റവും മിക ച്ച 10 പ്രൊജക്ടുകളി ലും ഭവ്യശ്രീ വികസി പ്പിച്ചെടുത്ത അഡോ ളസെൻസിയോ വെ ബ്സൈറ്റ് ഇടംപിടി ച്ചിരുന്നു.

അമൃത യൂണിവേ ഴ്സ‌ിറ്റിയിലെ ഗായത്രി മണി ക്കുട്ടി, ഗണേഷ് നാരായണ ൻ, ഐ. എസ്.ബിയിലെ ശാ സ്ത്രജ്ഞനായ അനിർവിന്യഎ ന്നിവരാണ് ഈ പ്രേജക്ടിനു ള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽ കിയത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ അമൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. ബാൻെറ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ച് അസംബ്ലി ചടങ്ങിൽ വെച്ചാണ് അന്നുമോദിച്ചത്.സ്കൂൾ പ്രിൻസിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ മൊ മൻ്റൊ നൽകി ആദരിച്ചു. വൈസ് പ്രിൻസിപ്പൾ സാധന അമൃത ചൈതന്യ, രക്ഷിതാക്കളായ പ്രശാന്ത് , രേണുക എന്നിവര്‍ പങ്കെടുത്തു.

അഡോളസെൻഷ്യോ

കൗമാരത്തിലേക്ക്കടക്കുമ്പോഴുണ്ടാകുന്ന ശാരീരികവും,വൈകാരികവും, മാനസികവുമായ മാറ്റങ്ങൾ മൂലം കൗമാരക്കാരിലു ണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്പരിഹാരംകാണുന്നതിനുവേണ്ടിയു ള്ള സംവിധാനമാണ്അഡോളസെൻഷ്യോ എന്നവെബ്സൈ റ്റ്. കൗമാരക്കാർക്ക് വെബ്സൈറ്റിലെ വിവരങ്ങൾവായിച്ച്ഉപ യോഗപ്രദമാക്കാനും മറ്റ് കൗമാരക്കാരോട് ഒരു മോഡറേറ്റഡ് ചാറ്റ്റൂമിൽസ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെചോ ദിച്ച് പരിഹാരം കണ്ടെത്താനുംഇതിലൂടെ കഴിയും.ഇതിലൂടെഅ വർക്ക് പരിഹാരം ലഭിച്ചില്ലെങ്കിൽ, മനശാസ്ത്രജ്ഞരോട്സംവ ദിക്കാനും ഉപദേശങ്ങൾ തേടാനുമുള്ള സൗകര്യവും സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

കരുനാഗപ്പള്ളി സ്വദേശി ദമ്മാം ദോഹയിൽ മരണപ്പെട്ടു

കരുനാഗപ്പള്ളി: വവ്വാക്കാവ് കുലശേഖരപുരം കടത്തൂർ ഐക്കര കിഴക്കതിൽ പരേതരായ അസനാരകുഞ്ഞ് – സൈനബ ബീവി ദമ്പതികളുടെ മകൻ നിസാം (53) ദമ്മാം ദോഹയിൽ മരണപ്പെട്ടു, ഈ പ്രാവശ്യത്തെ ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം തിരികെ ദമാം ദോഹയിൽ ജോലിസ്ഥലത്ത് താമസിച്ച് വരികയായിരുന്നു. ഭാര്യ നിസാമണി, മക്കൾ. അബ്ദുല്ല, മുഹമ്മദ് അദിനാൻ, ആസിയാ,
സഹോദരങ്ങൾ ഷറഫുദ്ദീൻ (ബിഎസ്എൻഎൽ) ,
ഷരീഫ്,
സീനത്ത്, സജീന, കബറടക്കം പിന്നീട് ദമ്മാം ദോഹയിൽ കബർസ്ഥാനിൽ നടക്കും

പമ്പില്‍ നിന്നും കാറില്‍ വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചു,ഇടപെട്ട് സുരേഷ് ഗോപി

കോട്ടയം. വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്ബുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്.

ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് കാര്‍ കമ്ബനിയുടെ വര്‍ക്ഷോപ്പില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയത്.
ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റേതാണ് കാര്‍. ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കന്‍ ബിജെപി മുന്‍ വക്താവ് പി.ആര്‍.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നല്‍കിയത്.