27.6 C
Kollam
Wednesday 17th December, 2025 | 10:14:55 PM
Home Blog Page 2516

രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും

ന്യൂഡെല്‍ഹി. രാജ്യത്ത് ഇന്നുമുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവ ആണ് ഇന്നുമുതൽ പ്രാബല്യത്തിൽ.

രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന നിയമങ്ങൾക്ക് പകരം ആധുനിക ക്രിമിനൽ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി എന്ന കേന്ദ്രസർക്കാർ അറിയിച്ചു .രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് ക്രിമിനൽ നിയമങ്ങളുടെ പരിഷ്കരിച്ച പതിപ്പ് പാസാക്കിയത്.പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു.

. മൂന്ന് ക്രിമിനൽ നിയമങ്ങൾ പരിഷ്കരിച്ചതിനെതിരായ വിവിധ ഹർജികൾ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

പ്രധാന മാറ്റങ്ങൾ ഇവ

വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണം. വാദം കേട്ടു തുടങ്ങി അറുപതാം ദിവസത്തിനുള്ളിൽ ചാർജ്ജുകൾ തീരുമാനിക്കണം. കൂറുമാറ്റം ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും സാക്ഷിസംരക്ഷണ പദ്ധതി നടപ്പാക്കണം

പീഡനക്കേസുകളിലെ ഇരകളുടെ മൊഴികൾ വനിതാ പോലീസ് ഉദ്യോഗസ്ഥ ഇരയുടെ ബന്ധുവിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം. മെഡിക്കൽ റിപ്പോർട്ടുകൾ ഏഴു ദിവസത്തിനകം അന്തിമമായി തയ്യാറാക്കണം.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളെ നേരിടാൻ പുതിയഅദ്ധ്യായം. കുട്ടികളെ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഏറ്റവും നീചമായ കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയാൽ മരണ ശിക്ഷ

.ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം നേരിൽ സന്ദർശിച്ച് വേണം തെളിവുകൾ ശേഖരിക്കാൻ എന്നുള്ളത് ഇനി നിബന്ധന

ലിംഗം എന്ന പദത്തിന്റെ വ്യാപ്തിയിൽ ട്രാൻസ്ജെൻഡറുകൾ കൂടി ഉൾപ്പെടും. വനിതകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ മൊഴികൾ വനിതാ മജിസ്ട്രേറ്റ് ആകണം രേഖപ്പെടുത്തേണ്ടത്.

ഡാം നിറഞ്ഞ്ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ പുനരാരംഭിച്ചു

മുംബൈ. ലോണാവാലയിലെ ബുഷി ഡാമിന് സമീപം ഒഴുക്കിൽ പെട്ട് കാണാതായവർക്കായി തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. 4 ഉം 9 ഉം വയസുള്ള രണ്ട് കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ ഉച്ചയോടെയാണ് ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ 5 പേരെ കാണാതായത്. അതിശക്തമായ ഒഴുക്കിൽ ഇവർ പെട്ടുപോവുകയായിരുന്നു. ആളുകൾ നോക്കിനിൽക്കെയാണ് ഒഴുക്കിൽ പെടുന്നത്. ഇതിൽ ഒരു സ്ത്രീയുടേയും 2 കുട്ടികളുടേയും മൃതദ്ദേഹം പിന്നീട് കണ്ടെത്തി. പൂനെയിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്

കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം, ഒരാൾ പിടിയിൽ

കൊല്ലം. ആര്യങ്കാവ് കടമാൻപാറയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ സംഭവം. മരം മുറി സംഘത്തിലെ ഒരാൾ പിടിയിൽ. വനം വകുപ്പിന്റെ പിടിയിലായത് തമിഴ് നാട് ചെങ്കോട്ട ഭഗവതിപുരം സ്വദേശി കണ്ണൻ. മരം മുറിച്ചതിനായി വനം വകുപ്പിനോട് സമ്മതിച്ച് പ്രതി. നാലുപേർ അടങ്ങുന്ന സംഘമായി എത്തിയാണ് മരം മുറിച്ചതെന്നും മൊഴി.ആര്‍എഫ്ഒ സനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ഇവർ നിരീക്ഷണത്തിൽ ആണെന്നും ഉടൻ പിടികൂടുമെന്നും വിശദീകരണം. മോഷണത്തിന് പിന്നാലെ പ്രദേശത്ത് നിരീക്ഷണം കർശനമാക്കി വനംവകുപ്പ്. കൂടുതൽ മരണങ്ങൾ മോഷണം പോയിട്ടുണ്ടോ എന്നതിലും രഹസ്യന്വേഷണം.മരം മുറിയുമായി ബന്ധപ്പെട്ട് വനം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിൽ മരംമുറിക്ക് കൂട്ടുനിന്നിട്ടുണ്ടോ എന്നതിലാണ് അന്വേഷണം. മരം മുറി നടന്ന സ്ഥലത്ത് വനം വിജിലൻസ് പരിശോധന നടത്തിയിരുന്നു..

മലപ്പുറത്ത് ഷിഗല്ല; നാല് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

മലപ്പുറം :വണ്ണപ്പുറം കോഴിപ്പുറം വെണ്ണായൂർ എ എംഎൽപിഎസിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് പരിശോധനതുടരുന്നു.

[ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ് എന്നും അറിയപ്പെടുന്നു) എന്നറിയപ്പെടുന്ന ഒരു കുടൽ അണുബാധ, ഷിഗെല്ല എന്ന് വിളിക്കപ്പെടുന്ന ഒരു ബാക്ടീരിയ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഷിഗല്ല അണുബാധയുടെ പ്രാഥമിക ലക്ഷണമാണ് അടിക്കടി രക്തം കലർന്ന വയറിളക്കമാണ്.]

ക്രൂര ബലാത്സംഗം; അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ: സീരിയൽ കില്ലർ പിടിയിൽ

ഹൈദരാബാദ്: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് തെലങ്കാനയില്‍ മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് മാസത്തില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ടുവർഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മല്ലേഷ് എന്ന കൂലിപ്പണിക്കാരനെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂ ഡെൽഹി : ട്വന്‍റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ട്വിറ്ററിലൂടെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചുവെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു

ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചു. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്.

മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ കാര്‍ത്തുമ്പിക്കുട,ആവേശ ഭരിതരായി അമ്മമാര്‍

പാലക്കാട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻകിബാത്തിൽ തങ്ങളെക്കുറിച്ച് പരാമർശം നടത്തിയതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ അമ്മമാർ,ഇവർ നിർമിച്ച് വിപണിയിലെത്തിക്കുന്ന കാർത്തുമ്പി കുടകളെക്കുറിച്ചാണ് പ്രധാനമന്ത്രി തന്റെ മൂന്നാം വരവിലെ ആദ്യ മൻകി ബാത്തിൽ പരാമർശിച്ചത്,എന്നാൽ സർക്കാർ സഹായത്തിലെ അപര്യാപ്തത മൂലം വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് അട്ടപ്പാടിയിലെ അമ്മമാർ


അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുള്ള അമ്മമാരുടെ അതിജീവനം ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയത് 2014ൽ തമ്പിന്റെ സഹായത്തിൽ,നിരവധി സ്ത്രീ ശക്തീകരണ പുരസ്‌കാരങ്ങൾ അടക്കം ലഭിച്ച പദ്ധതിയെക്കുറിച്ചാണ് പ്രധാനമന്ത്രി ഇന്നലെ മൻ കി ബാത്തിൽ പരാമർശിച്ചത്

എന്നാൽ കോവിഡിന് ശേഷം ഇവർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്,പലർക്കും ജോലി കൊടുക്കാനാകുന്നില്ല,സർക്കാർ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് അമ്മമാരുടെ പരാതി

സർക്കാർ ഗ്രാൻറ്റും ഇത്തവണ ലഭിച്ചിട്ടില്ല,നല്ല പിന്തുണ ലഭിച്ചാൽ രാജ്യത്തിന്‌ തന്നെ അഭിമാനമായി മാറാൻ സാധ്യതയുള്ള പദ്ധതിയാണ് ഇത്,പ്രാധാനമന്ത്രിയുടെ അഭിനന്ദനത്തോടെ വീണ്ടും കാർത്തുമ്പി ചർച്ചയായ പശ്ചാത്തലത്തിൽ കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ് ഇവർ

ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി

കൊച്ചി. അവിചാരിതമായി ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി. ചിത്രം ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഈ നാട്ടുബുള്‍ബുളിനെ ഫ്രയിമിലാക്കിയ ആളുടെ വിലയാണ് ആ ചിത്രത്തെ വിലയേറിയതാക്കിയത്.

ഒരു ലക്ഷത്തിൽ ആരംഭിച്ച ലേലം ഉറപ്പിച്ചത് മൂന്ന് ലക്ഷത്തിന്. അതിന് കാരണം മമ്മൂട്ടി തന്‍റെ ക്യാമറയില്‍ എടുത്ത ചിത്രമെന്ന വലിപ്പം തന്നെ.

പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഢന്റെ ജന്മശബ്‌ദിയോട് അനുബന്ധിച്ചാണ് പാറിപ്പറക്കുന്ന പക്ഷി എന്ന പേരിൽ ദർബാർ ഹാളിൽ പക്ഷിച്ചിത്ര പ്രദർശനം നടത്തിയത് .

വ്യവസായിയായ ഉള്ളാട്ടിൽ അച്ചുവാണ് മമ്മൂട്ടി എടുത്ത ബുൾബുൾ ചിത്രം ലേലത്തിൽ സ്വന്തമാക്കിയത് .
ലഭിച്ച തുക ഇന്ദുചൂഢന്‍ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും .

ഗവർണർക്കെതിരേ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് വൻതുക

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കങ്ങളിൽ കേസ് നടത്താന്‍ സര്‍വകലാശാല ഫണ്ടില്‍ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂര്‍, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വിസിമാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

മുന്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താന്‍ കൂടുതല്‍ പണം ചെലവഴിച്ചത്- 69 ലക്ഷം രൂപ. മുന്‍ കുഫോസ് വിസി ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും ചെലവാക്കി. കാലിക്കറ്റ് മുന്‍ വിസി ഡോ. എം.കെ. ജയരാജിന് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂനിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കേസ് നടത്തിപ്പിനു വേണ്ടി ചുതലപ്പെടുത്തിയത്.

ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും തുക ചെലവായതും സമാന രീതിയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതോടയാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിനു വേണ്ടിയാണ് ഇരുവരും ഭീമമായ തുക ചെലവഴിച്ചത്.

2022ലാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സിമാരും ഗവര്‍ണരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പടെയുള്ള സര്‍വകലാശാലകളിലെ വി സിമാരെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം.

ഇതിനു പിന്നാലെ വി സിമാര്‍ കോടതിയെ സമീപിച്ചു. കേസില്‍ വിസിമാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ചെലവായ തുക വി സിമാരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

ആലപ്പുഴ: വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. അനില്‍ ഭഗവാന്‍ പഗാരെയാണ് പിടിയിലായത്. നാസിക്കില്‍ ഗ്ലോബല്‍ മൊബിലിറ്റി എന്ന സ്ഥാപനം നടത്തുകയും വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു നിരവധി ആളുകളുടെ അടുത്തു നിന്നും പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
രാമങ്കരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കല്‍വസ്തി എന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019-20 കാലഘട്ടത്തില്‍ ഗോവയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാമങ്കരി ഇന്‍സ്‌പെക്ടര്‍ പ്രദീപ്. ജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷൈലകുമാര്‍, എഎസ്‌ഐമാരായ പ്രേംജിത്ത്, റിജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.