Home Blog Page 2357

സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല

തിരുവനന്തപുരം. സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല. 6901.97 കോടിയുടെ കേന്ദ്ര വിഹിതം കേരളത്തിന് നഷ്ടമാകും. സമഗ്ര ശിക്ഷാ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ പാലിക്കാൻ സംസ്ഥാനം തയ്യാറാകാത്തതിനാലാണ് നടപടി

കേരളത്തിന് നഷ്ടമാവുക മൂന്നും നാലും ഗഡുക്കളുടെ വിഹിതം. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്തതിനാൽ പഞ്ചാബ് ഡൽഹി ബംഗാൾ അടക്കം ചില സംസ്ഥാനങ്ങൾക്ക് നേരത്തെ വിഹിതം നഷ്ടമായിരുന്നു

ഉരുള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 100 വീടുകളോ, 100 വീടുകള്‍ക്ക് ആവശ്യമായ സ്ഥലമോ നല്കും,അബ്ദുല്ലത്തീഫ് സഖാഫി

വയനാട്. ഉരുള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 100 വീടുകളോ, 100 വീടുകള്‍ക്ക് ആവശ്യമായ സ്ഥലമോ നല്കുമെന്ന് പണ്ഡിതനും വാഗ്മിയുമായ അബ്ദുല്ലത്തീഫ് സഖാഫി അറിയിച്ചു. മദനീയം ആത്മീയ വേദിയുടെ പേരിലാണ് ഇത് നല്‍കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വഴിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. മദനീയം ആത്മീയ വേദികളിലെ പഠിതാക്കളും പദ്ധതിയുടെ ഭാഗമാകും. 4 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന മദനീയം ആത്മീയ വേദി വഴി ഇതുവരെ 20 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാവപ്പെട്ടവര്‍ക്ക് 111 വീടുകള്‍ നിര്‍മിച്ചു നല്‍കി. 40 വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്

ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ

ആലപ്പുഴ. ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ ഉണ്ട്. അന്ന് പെട്ടിമുടിയെങ്കില്‍ ഇന്ന് വയനാട്. നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴയിൽ ഉണ്ട്.
പെട്ടിമുടിയിലെ ലയത്തിലെ രണ്ട് വയസുകാരി ധനുഷ്‌ക കുവിയുടെ കളിക്കൂട്ടുകാരി ആയിരുന്നു. അവളുടെ ജീവനറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ഇന്ന് പെട്ടിമുടി ദുരന്തത്തിന്റെ നാലാം വാർഷികമാണ്

പതറിപ്പാഞ്ഞ അന്വേഷണത്തിനൊടുവില്‍ ധനുഷ്ക്കയെ കുവിതന്നെ കണ്ടെത്തി. വിറങ്ങലിച്ച വിരലുകളിൽ കുവി മൂക്ക് കൊണ്ട് തൊട്ടു. ഉമ്മകള്‍ നല്‍കിയിരുന്ന ആ മുഖം മണത്തു. പിന്നെ മൃതദേഹത്തിനരികിൽ കിടന്നു. നായയുടെ സ്നേഹം ആളുകളുടെ കണ്ണ് നിറച്ചു. കുവിയെ പ്രത്യേക അനുമതിയോടെയാണ് അന്ന് അവിടെനിന്നും ആലപ്പുഴയിലെത്തിച്ചത്.

ഇന്ന് ധനുഷ്ക്കയ്ക്ക് പകരം ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കുവിക്ക് കൂട്ടായി ഇളയുണ്ട്. കുവിയെ പാകപ്പെടുത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവന്റെ വീടാണിത്. 2021 മുതൽ ഇവിടെയാണ് കുവി. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ആയ അജിത്തിന്റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ ഓമനയാണ് കുവി. ഇതിനിടെ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത ‘നജസ്’ എന്ന സിനിമയിൽ കുവി മുഴുനീള കഥാപാത്രവുമായി..

പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് അജിത് മാധവൻ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ചേർന്നത്. പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്തമാസം പ്രസിദ്ധീകരിക്കും. നായകളുടെ ആശയവിനിമയം, കഡാവർ നായ്‌ക്കൾ, സെർച്ച് ആൻഡ് റെസ്‌ക്യു, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന വൈദഗ്ദ്ധ്യം തുടങ്ങിയ വിഷയങ്ങളിലാണ് മറ്റ് പുസ്തകങ്ങൾ.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് രാഹുൽ…ഹർജി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ യുവതി സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പറഞ്ഞിരുന്നു.
ഭാര്യയുമായുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

ചാലിയാറിൽ ഇന്നും പരിശോധന തുടരും

മലപ്പുറം.ചാലിയാറിൽ ഇന്നും പരിശോധന തുടരും .രാവിലെ 9 മണിയോടെ പോത്തുകൽ മുക്കം കടവിന് താഴെ നിന്നുമായിരിക്കും തിരച്ചിൽ ആരംഭിക്കുക.പോലീസ്, ചാലിയാർ പുഴയുടെ തീരഭാഗങ്ങളിലെ ജനപ്രതിനിധികൾ,
പ്രദേശവാസികൾ , സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുക്കും.നേവിയുടെ ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമാകും.ചാലിയാർ പുഴയിൽ വെള്ളം കുറഞ്ഞു തുടങ്ങിയത് തിരചിലിനെ സുഗമമാക്കും.ഇന്നലെ ചാലിയാറിന് സമീപത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

15 വീടുകൾ നിർമ്മിക്കാനാവശ്യമായ
സ്ഥലം യുണൈറ്റഡ് മർച്ചൻ്റ് ചേംമ്പർ നൽകും

കോഴിക്കോട്. വയനാട്ടിൽ ജൂലൈ 29 ന് ഉണ്ടായ ഉരുൾപൊട്ടലിൽ മുണ്ട കൈയിലും, സമീപ പ്രദേശത്തും വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി
15വീടുകളുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകാൻ  യാഷ് ഇൻ്റർ നാഷണൽ ഹോട്ടലിൽ ചേർന്ന UMC സംസ്ഥാന സമിതി യോഗം
തീരുമാനിച്ചു. സംഘടനയുടെ
സംസ്ഥാന നേതാക്കൾ
അടുത്ത ദിവസങ്ങളിൽ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപെട്ടവരുടെ സ്ഥിതി
വിവരങ്ങൾ ശേഖരിച്ച് അവരുടെ സ്ഥാപനങ്ങൾ കൂടി പുന:സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്നും വാർത്താ കുറിപ്പിലൂടെ നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് ജോബി .വി. ചുങ്കത്ത് അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ സർവ്വശ്രീ  സി.എച്ച്.ആലിക്കുട്ടി ഹാജി, നിജാം ബഷി, സി. വി. ജോളി
കെ.കെ. നിയാസ്, കെ.എം. കുട്ടി, ടി. പി. എ. ഷെഫീക്ക്, അലി അയ്ന, ബൈജു തളിയത്ത് തുടങ്ങിയവർ സംസാരിച്ചു.  

സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന തലസ്ഥാനമായ ധാക്ക വിട്ടതായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.”അവരും സഹോദരിയും ഗണഭബനില്‍ നിന്ന് (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) സുരക്ഷിതമായ സ്ഥലത്തേക്ക് പോയി,’ എന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.


ഷെയ്ഖ് ഹസീനക്ക് ഒരു പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അതിനുള്ള അവസരം ലഭിച്ചില്ല എന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടരത്തിലേക്ക് പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് ഇരച്ചെത്തുകയായിരുന്നു. ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ജനക്കൂട്ടം ഓടിയെത്തുന്നതും അവര്‍ ക്യാമറയ്ക്ക് നേരെ കൈവീശി ആഷോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


ധാക്കയില്‍ കവചിത വാഹനങ്ങളുമായി സൈനികരും പൊലീസും ഷെയ്ഖ് ഹസീനയുടെ ഓഫീസിലേക്കുള്ള വഴികള്‍ മുള്ളുവേലി ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാല്‍ ജനക്കൂട്ടം ഇതെല്ലാം തകര്‍ത്തു. 400,000 പ്രതിഷേധക്കാര്‍ തെരുവിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണസംഖ്യ 300 കടന്നു.


ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 98 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യും. ഹസീനയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് നീക്കം. ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് പറന്നു എന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെവിടെയോ ആണ് ഷെയ്ഖ് ഹസീന എത്തിയിരിക്കുന്നത് എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ബംഗ്ലാദേശ് സുരക്ഷാ സേനയോട് കൈയേറ്റം തടയാന്‍ ആവശ്യപ്പെട്ടു. ‘നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി സൂക്ഷിക്കുകയും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് നിങ്ങളുടെ കടമ.


അതിനര്‍ത്ഥം തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാരിനെയും ഒരു മിനിറ്റ് പോലും അധികാരത്തില്‍ വരാന്‍ അനുവദിക്കരുത്, അത് നിങ്ങളുടെ കടമയാണ്,’ വാസെദ് ജോയ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പുരോഗതിയെ ഇല്ലാതാക്കുമെന്ന് വാസേദ് ജോയ് മുന്നറിയിപ്പ് നല്‍കി. അതിനിടെ പ്രതിഷേധക്കാര്‍ ‘ധാക്കയിലേക്കുള്ള ലോംഗ് മാര്‍ച്ച്’ ആരംഭിച്ചപ്പോഴും ഭരണകക്ഷിയായ അവാമി ലീഗും പ്രതിപക്ഷമായ ബിഎന്‍പിയും ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മറ്റ് പങ്കാളികളുമായും സൈനിക മേധാവി സൈനിക ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

ഷര്‍ട്ടിന്‍റെ ബട്ടണ്‍ മുഴുവന്‍ ഇട്ടോണം,പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

കോഴിക്കോട്. ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിൻ്റെ പേരിൽ വാണിമേലിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി.
വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മിൻഹാജി നാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.വാരി എല്ലിനും, കൈക്കും, മുഖത്തും മർദനമേറ്റ പാടുകളുണ്ട്. അക്രമത്തിനിരയായ വിദ്യാർഥി നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ബോഡി ബിൽഡർ കൂടിയായ മിൻഹാജ് ബോഡി ബിൽഡർ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മർദനം .വളയം പോലീസിൽ പരാതി നൽകി.

ICDS സൂപ്പര്‍വൈസര്‍ ആവാം

കേരള സര്‍ക്കാരിന്റെ കീഴില്‍ വനിതാ ശിശു വികസന വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. വനിതാ ശിശു വികസന വകുപ്പ് ഇപ്പോള്‍ Supervisor (ICDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യതയും 10 വര്‍ഷത്തെ അങ്കന്‍വാടി വര്‍ക്കര്‍ ആയി പരിജയം ഉള്ളവര്‍ക്ക് ICDS സൂപ്പര്‍വൈസര്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് വനിതാ ശിശു വികസന വകുപ്പ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 236/2024
തസ്തികയുടെ പേര് Supervisor (ICDS)
ഒഴിവുകളുടെ എണ്ണം Anticipated Vacancies
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.37400-79000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബര്‍ 4
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 27 മുതല്‍ 2024 ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.

NABARD Bank Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം102
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.44,500-1,00,000/-.
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 27
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.nabard.org/