Home Blog Page 2355

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

പന്നി പ്രതിരോധത്തിന് വച്ച വൈദ്യുതിലൈനില്‍ തട്ടി രണ്ട് കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു

പന്തളം.കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്ക് ഏറ്റ് രണ്ട് പേർ മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖര കുറുപ്പ് 55, പാറവിളക്കിഴക്കേതിൽ ഗോപാലക്കുറപ്പ് 55 എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നും ഷോക്ക് ഏറ്റാണ് മരിച്ചത്. ഇരുവരും രാവിലെ കണ്ടത്തിൽ എത്തിയപ്പോഴാണ് ഷോക്ക് ഏറ്റത്

ശസ്ത്രക്രിയയ്ക്കൊപ്പം ഗ്ലൗസും തുന്നിച്ചേർത്തു

തിരുവനന്തപുരം. ജനറൽ ആശുപത്രിയിലാണ് ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിലാണ് ശസ്ത്രക്രിയക്ക് ശേഷം ഗ്ലൗസ് തുന്നിച്ചേർത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ. അസഹനീയമായ വേദന തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നി ചേർത്ത നിലയിൽ നിലയിൽ കാണുന്നത്

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ പറഞ്ഞു.

രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം

ന്യൂഡെല്‍ഹി. രാജസ്ഥാനിൽ അതി ശക്തമായ മഴയിൽ 12 മരണം. ജോദ്പൂർ, ജൈസൽ മീർ, ഭിൽ വാഡ ജില്ലകളിൽ 13 ഇഞ്ച് മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം.വിവിധ ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.

അതിനിടെ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകളിൽ അവിശ്യസാധനങ്ങളും എത്തിച്ചു.

ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം,രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക്

ന്യൂഡെല്‍ഹി. ബംഗ്ലാദേശ് വിഷയം ഇന്നും ഉന്നതതല യോഗം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ അജിത് ഡോവൽ പങ്കെടുക്കും. ഖാലിദ് സിയ ഇന്ത്യയിൽ എത്തിയതുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം പ്രധാനമായും വിലയിരുത്തുക. ബംഗ്ലാദേശിലെ ഇന്ത്യയുടെ നിക്ഷേപങ്ങളുടെ സുരക്ഷാസംബന്ധിച്ചുള്ള കാര്യങ്ങളിലും യോഗം തീരുമാനം കൈക്കൊള്ളും
അതിനിടെ ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടാനുള്ള ഹസീനയുടെ നീക്കങ്ങൾ വിജയത്തിലേക്ക് എന്ന് വിവരം. അന്തിമ ധാരണ ഉണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകും. ഷെയ്ക്ക് ഹസീന, സഹോദരി രഹാനഎന്നിവര്‍ക്കാണ് ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുക. രഹാനയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്

സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല

തിരുവനന്തപുരം. സമഗ്ര ശിക്ഷ അഭിയാന്റെ വിഹിതം കേരളത്തിന് ലഭിക്കില്ല. 6901.97 കോടിയുടെ കേന്ദ്ര വിഹിതം കേരളത്തിന് നഷ്ടമാകും. സമഗ്ര ശിക്ഷാ അധികാരവുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകൾ പാലിക്കാൻ സംസ്ഥാനം തയ്യാറാകാത്തതിനാലാണ് നടപടി

കേരളത്തിന് നഷ്ടമാവുക മൂന്നും നാലും ഗഡുക്കളുടെ വിഹിതം. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാത്തതിനാൽ പഞ്ചാബ് ഡൽഹി ബംഗാൾ അടക്കം ചില സംസ്ഥാനങ്ങൾക്ക് നേരത്തെ വിഹിതം നഷ്ടമായിരുന്നു

ഉരുള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 100 വീടുകളോ, 100 വീടുകള്‍ക്ക് ആവശ്യമായ സ്ഥലമോ നല്കും,അബ്ദുല്ലത്തീഫ് സഖാഫി

വയനാട്. ഉരുള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 100 വീടുകളോ, 100 വീടുകള്‍ക്ക് ആവശ്യമായ സ്ഥലമോ നല്കുമെന്ന് പണ്ഡിതനും വാഗ്മിയുമായ അബ്ദുല്ലത്തീഫ് സഖാഫി അറിയിച്ചു. മദനീയം ആത്മീയ വേദിയുടെ പേരിലാണ് ഇത് നല്‍കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വഴിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. മദനീയം ആത്മീയ വേദികളിലെ പഠിതാക്കളും പദ്ധതിയുടെ ഭാഗമാകും. 4 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന മദനീയം ആത്മീയ വേദി വഴി ഇതുവരെ 20 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാവപ്പെട്ടവര്‍ക്ക് 111 വീടുകള്‍ നിര്‍മിച്ചു നല്‍കി. 40 വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്

ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ

ആലപ്പുഴ. ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ ഉണ്ട്. അന്ന് പെട്ടിമുടിയെങ്കില്‍ ഇന്ന് വയനാട്. നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴയിൽ ഉണ്ട്.
പെട്ടിമുടിയിലെ ലയത്തിലെ രണ്ട് വയസുകാരി ധനുഷ്‌ക കുവിയുടെ കളിക്കൂട്ടുകാരി ആയിരുന്നു. അവളുടെ ജീവനറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ഇന്ന് പെട്ടിമുടി ദുരന്തത്തിന്റെ നാലാം വാർഷികമാണ്

പതറിപ്പാഞ്ഞ അന്വേഷണത്തിനൊടുവില്‍ ധനുഷ്ക്കയെ കുവിതന്നെ കണ്ടെത്തി. വിറങ്ങലിച്ച വിരലുകളിൽ കുവി മൂക്ക് കൊണ്ട് തൊട്ടു. ഉമ്മകള്‍ നല്‍കിയിരുന്ന ആ മുഖം മണത്തു. പിന്നെ മൃതദേഹത്തിനരികിൽ കിടന്നു. നായയുടെ സ്നേഹം ആളുകളുടെ കണ്ണ് നിറച്ചു. കുവിയെ പ്രത്യേക അനുമതിയോടെയാണ് അന്ന് അവിടെനിന്നും ആലപ്പുഴയിലെത്തിച്ചത്.

ഇന്ന് ധനുഷ്ക്കയ്ക്ക് പകരം ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കുവിക്ക് കൂട്ടായി ഇളയുണ്ട്. കുവിയെ പാകപ്പെടുത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവന്റെ വീടാണിത്. 2021 മുതൽ ഇവിടെയാണ് കുവി. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ആയ അജിത്തിന്റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ ഓമനയാണ് കുവി. ഇതിനിടെ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത ‘നജസ്’ എന്ന സിനിമയിൽ കുവി മുഴുനീള കഥാപാത്രവുമായി..

പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് അജിത് മാധവൻ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ചേർന്നത്. പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്തമാസം പ്രസിദ്ധീകരിക്കും. നായകളുടെ ആശയവിനിമയം, കഡാവർ നായ്‌ക്കൾ, സെർച്ച് ആൻഡ് റെസ്‌ക്യു, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന വൈദഗ്ദ്ധ്യം തുടങ്ങിയ വിഷയങ്ങളിലാണ് മറ്റ് പുസ്തകങ്ങൾ.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് രാഹുൽ…ഹർജി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ യുവതി സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പറഞ്ഞിരുന്നു.
ഭാര്യയുമായുള്ള തെറ്റിദ്ധാരണകൾ മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.

ചാലിയാറിൽ ഇന്നും പരിശോധന തുടരും

മലപ്പുറം.ചാലിയാറിൽ ഇന്നും പരിശോധന തുടരും .രാവിലെ 9 മണിയോടെ പോത്തുകൽ മുക്കം കടവിന് താഴെ നിന്നുമായിരിക്കും തിരച്ചിൽ ആരംഭിക്കുക.പോലീസ്, ചാലിയാർ പുഴയുടെ തീരഭാഗങ്ങളിലെ ജനപ്രതിനിധികൾ,
പ്രദേശവാസികൾ , സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുക്കും.നേവിയുടെ ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമാകും.ചാലിയാർ പുഴയിൽ വെള്ളം കുറഞ്ഞു തുടങ്ങിയത് തിരചിലിനെ സുഗമമാക്കും.ഇന്നലെ ചാലിയാറിന് സമീപത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.