23.5 C
Kollam
Saturday 27th December, 2025 | 08:23:05 AM
Home Blog Page 2161

എം മുകേഷ് എംഎല്‍എയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി

തിരുവനന്തപുരം.പീഡനക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഇക്കാര്യത്തില്‍ ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണം, തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ്, രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് എം മുകേഷിന്റെ ഔചിത്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു

പീഡന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു.

ധാര്‍മികത ഉണ്ടെങ്കില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുകേഷിന്റെ കാര്യത്തില്‍ രാജിവേണ്ടെന്ന സിപി.ഐഎം മുന്‍ നിലപാടിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനം ഇന്ന് പി.കെ. ശ്രീമതിയില്‍ നിന്നുണ്ടായത്. ബൃന്ദാ കാരാട്ടും ആനി രാജയും എം.എല്‍.എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുകേഷിനെ സംരക്ഷിക്കണമോ എന്ന കാര്യത്തില്‍ നിര്‍ണായകമാവുക ഇന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്

ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്

കൊച്ചി. ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്. അനുമതികളില്ലാതെയാണ് പൂനെയിലെ കമ്പനിയുടെ ഓഫീസ് 17 വർഷം പ്രവർത്തിച്ചതെന്ന് തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്പനിക്ക് നോട്ടീസും നൽകി.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ അഡീഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഇവൈ കമ്പനിയുടെ പൂനെയിലെ ഓഫീസിൽ പരിശോധന നടന്നത് . 2007ലാണ് പൂനെയിലെ ഓഫീസ് തുടങ്ങിയത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ് തൊഴിൽ വകുപ്പിനെ അനുമതികൾക്കായി സമീപിക്കുന്നത്. 17 വർഷം പ്രവർത്തിച്ചതിന് ശേഷം മാത്രം നൽകിയ അപേക്ഷയെ വകുപ്പ് നിരസിക്കുകയും ചെയ്തു. എന്നിട്ടും തൊഴിൽ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അന്നാ സെബാസ്റ്റ്യന്ർറെ മരണത്തിന് പിന്നാലെ സമ്മർദ്ദ കടുത്തതോടെയാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയതും നോട്ടീസ് നൽകിയതും. ഷോപ്സ് ആന്ർറെ എസ്റ്റാബ്ലിഷ്മെന്ർറ ആക്ടിന്ർറെ പരിധിയിയിൽ ജീവനക്കാരുടെ പരമാവധി തൊഴിൽ സമയം ദിവസം 9 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കമ്പനിയിൽ നടപ്പായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജീവനക്കാരുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികളോട് സഹകരിക്കാത്തത് ആറ് മാസം തടവോ അഞ്ച് ലക്ഷം രൂപ തടവോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കുറ്റമാണ്. നോട്ടീസിന് കമ്പനി നൽകുന്ന മറുപടി അറിഞ്ഞ ശേഷമാവും തുടർ നടപടി.

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തു, ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തതോടെ ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് മാതാവ് ഷീബ. കൊലാപാതകത്തിന് കൂട്ടുനിന്നവരെയാണ് തിരിച്ചെടുത്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാതാവ് പറഞ്ഞു

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന വി.സി, ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരെ തിരിച്ചെടുത്ത നടപടിക്കെതിരെയാണ് കുടുംബം രംഗത്ത് വന്നത്. വിദ്യാര്‍ത്ഥികളെക്കാള്‍ വലിയ കുറ്റമാണ് കൊലപാതകത്തിന് കൂട്ടുനിന്നവര്‍ ചെയ്തതെന്നും മാതാവ് ഷീബ പറഞ്ഞു

ആരോപണ വിധേയരെ തിരിച്ചെടുത്തതില്‍ പ്രതിഷേധമുണ്ടെന്ന് രമേശ് ചെന്നിത്തല

ആറു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലേക്കാണ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും മാറ്റി നിയമിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ ചേര്‍ന്ന മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച , എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം. പൊലീസ് മേധാവിയും ആര്‍എസ്എസ് നേതാക്കളുമായി നടന്ന ചര്‍ച്ച എതായിരുന്നു, മുഖ്യമന്ത്രിക്കുവേണ്ടിയാണോ അജിത്കുമാര്‍ നേതാക്കളെ കണ്ടത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് അന്വേ,ണമാണ്. അന്വേഷണം സംബന്ധിച്ച് പരമാവധി പിടിച്ചുനിന്നശേഷമാണ് ഇന്ന് ഉത്തരവിറങ്ങിയത്.

കോതപുരം, മാച്ചംമുറ്റത്തു തറയിൽ റോണി റോയ് നിര്യാതയായി

പടിഞ്ഞാറെ കല്ലട. കോതപുരം, മാച്ചംമുറ്റത്തു തറയിൽ, റോയ് ഡാനിയേലിന്‍റെ മകൾ റോണി റോയ്(24) നിര്യാതയായി

സംസ്ക്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ്

സിദ്ദിഖിനെതിരെ തടസഹർജി നൽകാൻ സംസ്ഥാനത്തിന്റെയും തീരുമാനം

പീഡന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള നിര്യാതനായി

മൈനാഗപ്പള്ളി . കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള (65)നിര്യാതനായി.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ലേണേഴ്സ് അധ്യാപകനായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അദാലത്ത് കൊല്ലത്ത്


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് സെപ്തംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം ആശ്രാമം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഇ. പി. എഫ്. ഓ-യും, ഇ. എസ്. ഐ. സി-യും സംയുക്തമായി നടത്തും. പരാതി പരിഹരിക്കല്‍, പി .എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ.പി.എഫ്.ഒ -യുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി പങ്കെടുക്കാം. ഫോണ്‍ 0474 2767645, 2751872.

കൗണ്‍സിലര്‍ നിയമനം

കൊല്ലം.ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ നിയമനം നടത്തും. യോഗ്യത: സാമൂഹ്യസേവനം/സോഷ്യോളജി/സൈക്കോളജി/പൊതുജനാരോഗ്യം/കൗണ്‍സിലിംഗ് എന്നിവയിലുള്ള ബിരുദം അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ, സര്‍ക്കാര്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 40. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013, ഫോണ്‍-0474 2791597 വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ 2024 പരിശീലന വര്‍ഷത്തിലേക്ക് വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് , അപേക്ഷ ഫീസ് (100 രൂപ ) സഹിതം സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം . ഫോണ്‍: 0474 2793714.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളേജ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ സെന്ററുകളില്‍ എസ്.എസ്.എല്‍.സി പാസ് ആയവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ :9496244701.

അഭിമുഖം ഇന്ന് ( സെപ്തംബര്‍ 25ന്)
ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി /കോസ്റ്റൂം ടെക്‌നോളജി വിഷയത്തിലെ ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ഡിഗ്രിയും പ്രവര്‍ത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 25 രാവിലെ 10ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0474 2594579.